വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ അമൃത ആശുപത്രിയിൽ
കൊച്ചി: വയറിനുള്ളിൽ ശസ്ത്രക്രിയയ്ക്കിടെ ഉപയോഗിച്ച കത്രിക കുടുങ്ങിയ നിലയിൽ കണ്ടെത്തപ്പെട്ട ആലപ്പുഴ പുന്നപ്ര സ്വദേശിനി ഉഷയെ അടിയന്തര ചികിത്സയ്ക്കായി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉഷയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്. വിദഗ്ധ പരിശോധനകൾക്ക് ശേഷം ശസ്ത്രക്രിയ നടത്തേണ്ട തീയതി ഇന്ന് തന്നെ തീരുമാനിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഉഷയുടെ ദുരവസ്ഥ അറിഞ്ഞതിനെ തുടർന്ന് കെ.സി. വേണുഗോപാൽ ഇടപെട്ടാണ് തുടർ ചികിത്സയ്ക്കായി അമൃത ആശുപത്രിയിൽ പ്രവേശനം ഉറപ്പാക്കിയത്.
അദ്ദേഹം ഉഷയുടെ കുടുംബവുമായി നേരിട്ട് സംസാരിച്ച ശേഷമാണ് അടിയന്തര നടപടികൾ സ്വീകരിച്ചത്.
2021 മെയ് 5-ന് ആലപ്പുഴയിലെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായാണ് ഉഷ ശസ്ത്രക്രിയയ്ക്ക് വിധേയയായത്.
എന്നാൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ വർഷങ്ങളായി തുടർന്ന വയറുവേദനയ്ക്ക് സ്ഥിരമായ ആശ്വാസം ലഭിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം നടത്തിയ എക്‌സ്-റേ പരിശോധനയിലാണ് വയറ്റിനുള്ളിൽ കത്രിക കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡിഎംഇ) ഉത്തരവിട്ടിട്ടുണ്ട്.
English Summary
A woman from Punnapra in Alappuzha was admitted to a private hospital in Kochi after a surgical scissors was found inside her abdomen, years after undergoing surgery. The surgery was originally performed in May 2021 to remove a uterine tumor. Persistent abdominal pain led to further scans, which revealed the retained instrument. Following the intervention of MP K.C. Venugopal, arrangements were made for specialised treatment. The Directorate of Medical Education has ordered an inquiry into the incident.
scissors-left-inside-woman-after-surgery-kochi-amrita-hospital-kerala
Kochi, Amrita Hospital, retained surgical instrument, medical negligence, Alappuzha woman, K C Venugopal, Vandanam Medical College, Kerala health news, hospital inquiry









