web analytics

ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകാൻ ആവശ്യപ്പെട്ടത് 30000 രൂപ; മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും

ഓണർഷിപ്പ് സർട്ടിഫിക്കറ്റ് നൽകാൻ ആവശ്യപ്പെട്ടത് 30000 രൂപ; മുൻ റവന്യൂ ഇൻസ്പെക്ടർക്ക് 7 വർഷം തടവും പിഴയും

പന്തളം ∙ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങിയ കേസിൽ പന്തളം മുനിസിപ്പാലിറ്റിയിലെ മുൻ റവന്യൂ ഇൻസ്പെക്ടർക്ക് കോടതി കർശന ശിക്ഷ വിധിച്ചു.

പന്തളം സ്വദേശിയിൽ നിന്നു കൈക്കൂലി വാങ്ങിയ കേസിൽ പ്രതിയായ മുൻ റവന്യൂ ഇൻസ്പെക്ടർ റെജി ജോർജിന് ഏഴ് വർഷം സാധാരണ തടവും 20,000 രൂപ പിഴയും കൊല്ലം വിജിലൻസ് കോടതി വിധിച്ചു.

പത്തനംതിട്ട കൈപ്പട്ടൂർ സ്വദേശിയും പന്തളം മുനിസിപ്പാലിറ്റിയിലെ മുൻ റവന്യൂ ഇൻസ്പെക്ടറുമായ റെജി ജോർജിനെയാണ് ശിക്ഷിച്ചത്. കൊല്ലം വിജിലൻസ് കോടതി ജഡ്ജ് മോഹിത് സി.എസ്. ആണ് വിധി പ്രസ്താവിച്ചത്.

അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7 പ്രകാരം മൂന്ന് വർഷം തടവും 10,000 രൂപ പിഴയും, സെക്ഷൻ 13(1)(d) സഹിതം 13(2) പ്രകാരം നാല് വർഷം തടവും 10,000 രൂപ പിഴയും ഉൾപ്പെടെ ആകെ ഏഴ് വർഷം തടവിനും 20,000 രൂപ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു.

ശിക്ഷകൾ ഒരേസമയം അനുഭവിച്ചാൽ മതിയെന്നും കോടതി വ്യക്തമാക്കി.

2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പന്തളം സ്വദേശിയായ പരാതിക്കാരൻ കുടുംബ സ്വത്തിൽ നിന്നുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി പന്തളം മുനിസിപ്പാലിറ്റിയിൽ അപേക്ഷ നൽകിയിരുന്നു.

ഓണർഷിപ്പ് മാറ്റി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് 30,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട റെജി ജോർജ്, ആദ്യ ഘട്ടമായി 2,000 രൂപ കൈപ്പറ്റുന്നതിനിടെയാണ് പത്തനംതിട്ട വിജിലൻസ് യൂണിറ്റ് ഇയാളെ കൈയ്യോടെ പിടികൂടിയത്.

അന്വേഷണം പൂർത്തിയാക്കി സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം വിജിലൻസ് കോടതി റെജി ജോർജിനെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത്.

വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി. വിജിലൻസ് പത്തനംതിട്ട യൂണിറ്റ് മുൻ ഡെപ്യൂട്ടി എസ്.പി. പി.ഡി. ശശിയാണ് കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്.

English Summary

A former Revenue Inspector of Pandalam Municipality, Regi George, has been sentenced to seven years of imprisonment and fined ₹20,000 for accepting a bribe to issue an ownership certificate.

former-revenue-inspector-bribery-case-pandalam-seven-years-jail

bribery case, Revenue Inspector, Pandalam Municipality, Vigilance Court, corruption case, Kerala news, Prevention of Corruption Act

spot_imgspot_img
spot_imgspot_img

Latest news

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം...

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്; മോഹൻലാലും സുരേഷ് ഗോപിയുമടക്കം നൽകി, രേഖയിലില്ല

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്;...

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ ഇടുക്കി: സ്വത്ത്...

449 കോടി ചെലവിൽ 13 ഏക്കറിൽ ഉയർന്ന കൊച്ചിൻ ക്യാൻസർ സെന്റർ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

449 കോടി ചെലവിൽ 13 ഏക്കറിൽ ഉയർന്ന കൊച്ചിൻ ക്യാൻസർ സെന്റർ;...

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഇടനിലക്കാരൻ അറസ്റ്റിൽ

തണ്ണിമത്തനടിയിൽ ഒളിപ്പിച്ച് സ്ഫോടക വസ്തുക്കൾ കടത്താൻ ശ്രമം; ഇടനിലക്കാരൻ അറസ്റ്റിൽ പാലക്കാട്: തമിഴ്നാട്ടിലെ...

Other news

മണിപ്പൂരിൽ വീണ്ടും സംഘർഷം: ഉഖ്റൂലിൽ നിരോധനാജ്ഞ, വീടുകൾക്ക് തീയിട്ടു

ഇംഫാൽ: സമാധാനത്തിലേക്ക് മടങ്ങുകയാണെന്ന് കരുതിയ മണിപ്പൂരിൽ വീണ്ടും വംശീയ സംഘർഷം ആളിപ്പടരുന്നു....

ഇന്ത്യ–പാക് പോരാട്ടം ഉറപ്പായതോടെ കൊളംബോയിലേക്ക് വിമാന ടിക്കറ്റിന് തീവില; നൽകണം ആറിരട്ടി നിരക്ക്

ഇന്ത്യ–പാക് പോരാട്ടം ഉറപ്പായതോടെ കൊളംബോയിലേക്ക് വിമാന ടിക്കറ്റിന് തീവില; നൽകണം ആറിരട്ടി...

ബാങ്ക് ജപ്തിക്കിടെ പത്തനംതിട്ടയിൽ സംഘർഷം; ദേഹത്ത് പെട്രോളൊഴിച്ച് ഗൃഹനാഥന്റെ ആത്മഹത്യാ ശ്രമം

പത്തനംതിട്ട: ബാങ്ക് ജപ്തി നടപടികൾക്കിടെ പത്തനംതിട്ട പെരുനാട്ടിൽ നാടകീയ രംഗങ്ങൾ. ജപ്തി...

എന്തൊരു ചൂട്: പൊള്ളുന്നേ, ചുട്ടുപൊള്ളുന്നേ.. 

എന്തൊരു ചൂട്: പൊള്ളുന്നേ, ചുട്ടുപൊള്ളുന്നേ..  തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ സമയങ്ങളിൽ അസഹ്യമായ ചൂട്...

ബിടിഎസ് കംബാക്ക് സൂചനയോ? ലോക നഗരങ്ങളിൽ മിസ്റ്റീരിയസ് ബിൽബോർഡുകൾ വൈറൽ

ബിടിഎസ് കംബാക്ക് സൂചനയോ? ലോക നഗരങ്ങളിൽ മിസ്റ്റീരിയസ് ബിൽബോർഡുകൾ വൈറൽ ലോകമെമ്പാടുമുള്ള BTS...

Related Articles

Popular Categories

spot_imgspot_img