മണിയൻപിള്ള രാജുവിനെ കുടുക്കാൻ ശ്രമം? മാധവ് സുരേഷിന്റെ കടുത്ത വിമർശനം
തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജുവിന്റെ കാർ ഇടിച്ച് യുവാക്കൾക്ക് പരിക്കേറ്റ സംഭവത്തിൽ പ്രതികരണവുമായി മാധവ് സുരേഷ്.
യുവാക്കൾ കള്ളം പറഞ്ഞെന്നും ഒരാളെ അനാവശ്യമായി കുഴപ്പത്തിലാക്കാൻ ശ്രമിച്ചെന്നും ആരോപിച്ച് അവർക്കെതിരെ മാനനഷ്ടത്തിന് കേസ് നൽകണമെന്ന് മാധവ് സുരേഷ് ആവശ്യപ്പെട്ടു.
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് ഇന്ന് മുഖ്യമന്ത്രി തറക്കല്ലിടും; ചെലവ് 617 കോടി
“ഇര ചമയാൻ ചിലർക്കിഷ്ടമാണ്”
ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയായിരുന്നു മാധവ് സുരേഷിന്റെ പ്രതികരണം.
“ചില ആളുകൾക്ക് ഇര ചമയാൻ വലിയ ഇഷ്ടമാണ്. എന്തൊരു പച്ചക്കള്ളം. ഒരാളെ അനാവശ്യമായി കുഴപ്പത്തിൽ ചാടിക്കാൻ ശ്രമിച്ചതിന് മാനനഷ്ടത്തിന് കേസ് കൊടുക്കണം,” എന്നാണ് നടൻ കുറിച്ചത്.
പരിക്കേറ്റ യുവാക്കൾക്ക് ശസ്ത്രക്രിയ
കാറിടിച്ച് പരിക്കേറ്റ നിദേവിനെയും സൂരജിനെയും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ശസ്ത്രക്രിയക്ക് വിധേയരാക്കി.
എൽഎൽബി വിദ്യാർത്ഥിയായ നിദേവിന് ഇടത് കാലിലും ഐടിഐ പ്രവേശനത്തിന് കാത്തിരിക്കുന്ന സൂരജിന് തുടയെല്ലിലും പൊട്ടലുണ്ട്.
യുവാക്കളുടെ ആരോപണം: കാർ നിർത്താതെ പോയി
രാജുവിന്റെ കാർ ഇടിച്ചതിന് ശേഷം വാഹനം നിർത്താതെ പോയെന്നും നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചതെന്നും ഇരുവരും പ്രതികരിച്ചിരുന്നു.
മണിയൻപിള്ള രാജുവിന്റെ വിശദീകരണം
തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം.
കാർ ഓടിച്ചത് താൻ തന്നെയാണെന്ന് മണിയൻപിള്ള രാജു പറഞ്ഞു.
ബൈക്ക് വേഗത്തിൽ പിന്നിൽ നിന്ന് ഇടിച്ചെന്നും ഭയം കൊണ്ടാണ് വാഹനം നിർത്താതെ പോയതെന്നും നടൻ വിശദീകരിച്ചു.
English Summary:
Actor Madhav Suresh reacted strongly to the controversy surrounding the accident involving actor Maniyanpilla Raju’s car, which left two youngsters injured in Thiruvananthapuram. Madhav alleged that the youths made false claims and tried to unnecessarily put someone in trouble, urging that a defamation case should be filed against them. The injured victims have undergone surgery in private hospitals, while both the youths and Maniyanpilla Raju have given differing accounts of what happened after the collision.









