തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ കണ്ണും കാതും ഇന്ന് വിഴിഞ്ഞത്തേക്കും മറ്റ് രണ്ട് നിർണ്ണായക തദ്ദേശ വാർഡുകളിലേക്കും നീളുകയാണ്.
സ്ഥാനാർത്ഥികളുടെ മരണത്തെത്തുടർന്ന് മാറ്റിവെച്ച ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന് രാവിലെ പത്ത് മണിയോടെ പൂർത്തിയാകും.
തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം, എറണാകുളം പാമ്പാക്കുടയിലെ ഓണക്കൂർ, മലപ്പുറം മൂത്തേടത്തെ പായിംപാടം എന്നീ വാർഡുകളിലെ ജനവിധിയാണ് ഇന്ന് പുറത്തുവരുന്നത്.
തിരുവനന്തപുരം കോർപ്പറേഷന്റെ തലവര മാറ്റുമോ വിഴിഞ്ഞം? ബിജെപിയുടെ ‘മാജിക് 51’ സ്വപ്നം പൂവണിയുമോ?
തിരുവനന്തപുരം കോർപ്പറേഷൻ ഭരണത്തിൽ വിഴിഞ്ഞം ഡിവിഷനിലെ ഫലം വെറുമൊരു ഉപതിരഞ്ഞെടുപ്പ് വിജയമല്ല, മറിച്ച് ബിജെപിയുടെ രാഷ്ട്രീയ കരുത്തിന്റെ അളവുകോലാണ്.
നിലവിൽ 101 അംഗ കൗൺസിലിൽ 50 സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ബിജെപി.
ഭരണമുറപ്പിക്കാൻ ഒരു സ്വതന്ത്രന്റെ പിന്തുണ നിലവിൽ ബിജെപിക്കുണ്ടെങ്കിലും, വിഴിഞ്ഞം കൂടി പിടിച്ചാൽ ആരുടെയും സഹായമില്ലാതെ 51 എന്ന കേവല ഭൂരിപക്ഷത്തിലേക്ക് പാർട്ടിക്ക് എത്താൻ സാധിക്കും.
തലസ്ഥാന നഗരസഭയിൽ സ്വന്തം നിലയ്ക്ക് ഭരണം ഉറപ്പിക്കുക എന്ന ചരിത്രനേട്ടമാണ് ബിജെപി ലക്ഷ്യമിടുന്നത്.
സിറ്റിങ്ങ് സീറ്റ് കാക്കാൻ എൽഡിഎഫിന്റെ ചാണക്യതന്ത്രം; വിഴിഞ്ഞം കോട്ട കാക്കാൻ എൻ.എ. നൗഷാദ് എത്തുന്നു!
എൽഡിഎഫിനെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമാണ് വിഴിഞ്ഞത്ത് നടക്കുന്നത്.
തങ്ങളുടെ സിറ്റിങ്ങ് സീറ്റ് ഒരു കാരണവശാലും ബിജെപിക്ക് വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ് ഇടത് മുന്നണി.
പ്രദേശത്ത് വലിയ സ്വാധീനമുള്ള നേതാവ് എൻ.എ. നൗഷാദിനെയാണ് സിപിഎം കളത്തിലിറക്കിയിരിക്കുന്നത്.
തീരദേശ വോട്ടുകളും ന്യൂനപക്ഷ വോട്ടുകളും എൽഡിഎഫിന് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് പാർട്ടി കേന്ദ്രങ്ങൾ.
സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്
സീറ്റ് തിരിച്ചുപിടിക്കാൻ കെ.എച്ച്. സുധീർഖാനുമായി യുഡിഎഫ്; ഒൻപത് സ്ഥാനാർത്ഥികൾ മാറ്റുരയ്ക്കുന്ന വോട്ടുയുദ്ധം!
ത്രികോണ മത്സരത്തിന് ആവേശം പകർന്ന് മുൻ ഹാർബർ വാർഡ് കൗൺസിലർ കെ.എച്ച്. സുധീർഖാനെയാണ് യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്.
യുഡിഎഫ് വോട്ടുകൾ തിരിച്ചുപിടിച്ചാൽ അത് ബിജെപിക്കും എൽഡിഎഫിനും ഒരുപോലെ തിരിച്ചടിയാകും.
ഇതിനുപുറമെ രണ്ട് മുന്നണികളെയും ഭയപ്പെടുത്തുന്ന വിമത സ്ഥാനാർത്ഥികളും മത്സരരംഗത്തുണ്ട്. ആകെ 9 സ്ഥാനാർത്ഥികളാണ് വിഴിഞ്ഞത്ത് വിധി കാത്തുനിൽക്കുന്നത്.
മറ്റ് ജില്ലകളിലെ ഓണക്കൂർ, പായിംപാടം വാർഡുകളിലെ വോട്ടെണ്ണലും അതത് ബ്ലോക്ക് കേന്ദ്രങ്ങളിൽ നടക്കും.
English Summary
The result of the by-election in three local body wards in Kerala, including the high-stakes Vizhinjam ward in Thiruvananthapuram, will be announced today. For the BJP, winning Vizhinjam is crucial as it would grant them an absolute majority of 51 seats in the 101-member Thiruvananthapuram Corporation council, where they currently hold 50 seats. The LDF is fighting hard to retain its sitting seat through candidate N.A. Noushad, while UDF’s K.H. Sudheer Khan aims for an upset victory. Counting starts at 10 AM.









