‘എംഎല്‍എ ഹോസ്റ്റലില്‍ രണ്ട് മുറികളുണ്ടല്ലോ പിന്നെന്തിനാണ് ശാസ്തമംഗലത്ത് ഓഫീസ്?’; ശ്രീലേഖയെ പിന്തുണച്ച് ശബരീനാഥന്‍
തിരുവനന്തപുരം: വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസുമായി ബന്ധപ്പെട്ട ആർ. ശ്രീലേഖയുടെ ഇടപെടലിൽ വിവാദം തുടരുന്നതിനിടെ, കോൺഗ്രസ് കൗൺസിലർ കെ. ശബരിനാഥൻ പുതിയ ചോദ്യങ്ങൾ ഉന്നയിച്ച് രംഗത്തെത്തി.
വട്ടിയൂർക്കാവ് മണ്ഡലത്തിനുള്ളിൽ തന്നെ സ്ഥിതിചെയ്യുന്ന എംഎൽഎ ഹോസ്റ്റലിൽ പ്രശാന്തിന് രണ്ട് ഓഫീസ് മുറികൾ ലഭ്യമായിരിക്കെ, എന്തുകൊണ്ടാണ് ശാസ്തമംഗലത്തെ നഗരസഭാ കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നതെന്നാണ് ശബരിനാഥന്റെ ചോദ്യം.
എംഎൽഎ ഹോസ്റ്റലിലെ നിള ബ്ലോക്കിൽ 31, 32 നമ്പറുകളിലുള്ള രണ്ട് മുറികൾ വി.കെ. പ്രശാന്തിന്റെ പേരിലാണ് അനുവദിച്ചിട്ടുള്ളത്.
മികച്ച സൗകര്യങ്ങളോടുകൂടിയ ഈ ഹോസ്റ്റൽ മുറികൾ സർക്കാർ സൗജന്യമായി നൽകുമ്പോൾ, അത് ഉപേക്ഷിച്ച് നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ഓഫീസ് പ്രവർത്തിപ്പിക്കുന്നത് എന്തിനാണെന്ന് ശബരിനാഥൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
നിയമസഭയുടെ നിലവിലെ കാലാവധി പൂർത്തിയാകുന്നതുവരെ പ്രശാന്ത് എംഎൽഎ ഹോസ്റ്റലിലേക്ക് മാറുന്നതാണ് ഉചിതമെന്നും, അതോടൊപ്പം നഗരസഭ എല്ലാ കൗൺസിലർമാർക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും ശബരിനാഥൻ ആവശ്യപ്പെട്ടു.
നഗരസഭയുടെ കെട്ടിടങ്ങൾ വാടകയ്ക്ക് നൽകുന്നതുമായി ബന്ധപ്പെട്ട കരാറുകൾ പുനഃപരിശോധിക്കേണ്ട ഘട്ടത്തിലാണ് ഈ വിഷയമുയർന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പോസ്റ്റ് പുര്‍ണരൂപം-
ശാസ്തമംഗലം വാര്‍ഡിലെ നഗരസഭ ഓഫീസില്‍ MLA യുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന വിഷയത്തില്‍ നഗരസഭയും ശ്രീ വി.കെ പ്രശാന്തും തമ്മിലുള്ള കരാര്‍ പരിശോധിച്ചുകൊണ്ടു വാടക തുക അടക്കമുള്ള കാര്യങ്ങള്‍ ഇനി തീരുമാനിക്കേണ്ടത് നഗരസഭയാണ്.
അത് അവിടെ നില്‍ക്കട്ടെ, എനിക്ക് മറ്റൊരു വസ്തുത കൂടി പറയേണ്ടതുണ്ട്.
കേരളത്തിലെ ഭൂരിഭാഗം MLA മാരുടെയും ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ്. ഞാനും അങ്ങനെ തന്നെയാണ് ജനപ്രതിനിധിയായിരുന്നപ്പോള്‍ ആര്യനാട് ഒരു വാടകമുറിയില്‍ മാസവാടക കൊടുത്തു പ്രവര്‍ത്തിച്ചത്.
പക്ഷേ ശ്രീ വി.കെ. പ്രശാന്തിന് ഒരു ഭാഗ്യമുണ്ട്. നിയമസഭയുടെ ങഘഅ ഹോസ്റ്റല്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ്.
നല്ല മുറികളും കമ്പ്യൂട്ടര്‍ സജ്ജീകരണവും കാര്‍ പാര്‍ക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള MLA ഹോസ്റ്റല്‍.
ഞാന്‍ അന്വേഷിച്ചപ്പോള്‍ MLA ഹോസ്റ്റലിലെ നിള ബ്ലോക്കില്‍ 31,32 നമ്പറില്‍ ഒന്നാന്തരം രണ്ട് ഓഫീസ് മുറികള്‍ അങ്ങയുടെ പേരില്‍ അനുവദിച്ചിട്ടുണ്ട്.
ഇത്രയും സൗകര്യങ്ങളുള്ള MLA ഹോസ്റ്റല്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുമ്പോള്‍ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയില്‍ ഇരിക്കുന്നത്?
ഈ നിയമസഭയുടെ കാലാവധി ബാക്കി നില്‍ക്കുന്ന സമയം MLA ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം. അതോടൊപ്പം എല്ലാ കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണം.
English Summary
Congress councillor K. Sabarinathan has raised fresh questions amid the ongoing controversy over the MLA office of Vattiyoorkavu legislator V.K. Prasanth. He pointed out that Prasanth already has two office rooms allotted in the MLA hostel located within his constituency, equipped with full facilities and provided free of cost by the government. Sabarinathan questioned the need to operate an office from the Shasthamangalam municipal building instead. He suggested that Prasanth shift to the MLA hostel for the remainder of the Assembly term and urged the corporation to ensure basic facilities for all councillors.
vk-prasanth-mla-office-controversy-sabarinathan-questions
Vattiyoorkavu, VK Prasanth, MLA Office Controversy, Sabarinathan, Thiruvananthapuram News, Kerala Politics, Congress, Local Body News









