അവസാന നിമിഷം വമ്പൻ ട്വിസ്റ്റ്; അഗളിയിൽ യുഡിഎഫ് അംഗം എൽഡിഎഫിൻ്റെ പഞ്ചായത്ത് പ്രസിഡൻ്റ്
പാലക്കാട്: പാലക്കാട് ജില്ലയിലെ അഗളി പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ അപ്രതീക്ഷിത രാഷ്ട്രീയ ട്വിസ്റ്റ്.
യുഡിഎഫ് അംഗം അവസാന നിമിഷം കൂറുമാറിയതോടെ എൽഡിഎഫിന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിച്ചു.
20ാം വാർഡായ ചിന്നപറമ്പിൽ നിന്നുള്ള യുഡിഎഫ് അംഗം മഞ്ജുവാണ് കൂറുമാറിയത്.
തനിക്ക് പാർട്ടിയുടെ വിപ്പ് ലഭിച്ചിരുന്നില്ലെന്നും കക്ഷി രാഷ്ട്രീയ ഭേദമില്ലാതെയാണ് വോട്ട് ലഭിച്ചതെന്നുമാണ് മഞ്ജുവിന്റെ വിശദീകരണം.
പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് 10 വോട്ടുകളും യുഡിഎഫിന് 9 വോട്ടുകളും ലഭിച്ചു. ബിജെപിയുടെ മൂന്ന് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
അതേസമയം, കൊല്ലം ജില്ലയിലെ ചിറക്കര പഞ്ചായത്തിലും അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നീക്കങ്ങൾ ശ്രദ്ധേയമായി. യുഡിഎഫ് പിന്തുണയോടെ സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി പഞ്ചായത്ത് പ്രസിഡന്റായി.
സ്വതന്ത്ര സ്ഥാനാർഥിയായ ഉല്ലാസ് കൃഷ്ണനാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. നറുക്കെടുപ്പിലൂടെയായിരുന്നു അധ്യക്ഷനെ തീരുമാനിച്ചത്.
ചിറക്കര പഞ്ചായത്തിൽ എൻഡിഎയ്ക്ക് 6, യുഡിഎഫിന് 5, എൽഡിഎഫിന് 5, സ്വതന്ത്രന് 1 എന്നിങ്ങനെയായിരുന്നു കക്ഷിനില. സ്വതന്ത്ര അംഗം യുഡിഎഫിനൊപ്പം ചേർന്നതോടെയാണ് തെരഞ്ഞെടുപ്പ് നറുക്കെടുപ്പിലേക്ക് പോയത്.
English Summary
A major political twist unfolded in Agali Panchayat in Palakkad district as a UDF member defected at the last moment, enabling the LDF to secure the panchayat president post. UDF councillor Manju from Chinnapparambu ward crossed over, citing the absence of a party whip. The LDF won with 10 votes against UDF’s 9, while BJP members abstained. Meanwhile, in Chirakkara Panchayat in Kollam, an independent candidate backed by the UDF was elected president through a draw of lots.
agali-panchayat-president-election-udf-defection-ldf-win
Kerala News, Palakkad News, Agali Panchayat, Local Body Election, Political Defection, LDF, UDF, Kollam News









