പാരഡിയും പാരയായി; ഇനി കൂടുതല്‍ കേസ് വേണ്ടെന്ന് നിര്‍ദേശം
‘പോറ്റിയെ കേറ്റിയേ’ എന്ന വൈറൽ പാരഡി ഗാനത്തിനെതിരെ കേസെടുത്തതിൽ കടുത്ത വിമർശനം ഉയർന്നതോടെ പിണറായി സർക്കാർ നിലപാട് മാറ്റി.
പാട്ടിനെതിരെ ഇനി പുതിയ കേസുകൾ എടുക്കേണ്ടെന്നും, ഇതിനകം രജിസ്റ്റർ ചെയ്ത കേസിൽ തുടർനടപടികൾ വേണ്ടെന്നും പോലീസിന് സർക്കാർ നിർദേശം നൽകി.
ക്രമസമാധാന ചുമതലയുള്ള എഡിജിപി വഴിയാണ് ഈ നിർദേശം എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും കൈമാറിയിരിക്കുന്നത്. ഇതോടെ ‘പോറ്റിയെ കേറ്റിയേ’ പാരഡി ഗാനവുമായി ബന്ധപ്പെട്ട നിയമനടപടികൾ നിലച്ചിരിക്കുകയാണ്.
സാമൂഹികമാധ്യമങ്ങളിൽ നിന്നു പാട്ട് നീക്കുന്നതിനായി നടപടി സ്വീകരിക്കേണ്ടതില്ലെന്നും സർക്കാർ തീരുമാനിച്ചു. അതിനാൽ മെറ്റ, ഗൂഗിൾ എന്നിവർക്കു ഉള്ളടക്കം നീക്കാൻ ആവശ്യപ്പെട്ട് കത്ത് അയക്കില്ല.
ആവിഷ്‌കാര സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതായി അവകാശപ്പെടുന്ന സിപിഎം ഒരു പാരഡി ഗാനത്തിനെതിരെ നിയമനടപടി സ്വീകരിച്ചതാണ് വലിയ വിമർശനങ്ങൾക്ക് വഴിവച്ചത്. ഈ പശ്ചാത്തലത്തിലാണ് സർക്കാർ യുടേൺ എടുത്തതെന്നാണ് വിലയിരുത്തൽ.
മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് തിരുവനന്തപുരം സൈബർ പൊലീസ് പാരഡി ഗാനത്തിനെതിരെ കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തത്.
ഗാനം തയ്യാറാക്കിയ ജി.പി. കുഞ്ഞബ്ദുല്ല, ഡാനിഷ് മലപ്പുറം, സി.എം.എസ് മീഡിയ, സുബൈർ പന്തല്ലൂർ എന്നിവരെയാണ് പ്രതികളാക്കിയത്.
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫ് വ്യാപകമായി ഉപയോഗിച്ച ഈ പാട്ടിനെതിരെ, തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് നിയമനടപടികൾ ആരംഭിച്ചതെന്ന ആരോപണവും ഉയർന്നിരുന്നു.
സാമൂഹികമാധ്യമങ്ങളില്‍ നിന്ന് പാട്ട് നീക്കുന്നതിന് നടപടി വേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മെറ്റയ്ക്കും ഗൂഗിളിനും കത്ത് അയക്കില്ല. വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്.
ആവിഷ്‌കാരം സ്വതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുന്ന സിപിഎം തന്നെ ഒരു പാട്ടിന് എതിരെ പ്രവര്‍ത്തിക്കുന്നതിലാണ് വിമര്‍ശനം ഉയര്‍ന്നത്.
പാരഡി ഗാനം മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസെടുത്തത്.
പാട്ട് തയാറാക്കിയ ജിപി കുഞ്ഞബ്ദുല്ല, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈര്‍ പന്തല്ലൂര്‍ എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തത്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വ്യാപകമായി ഈ പാട്ട് ഉപയോഗിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് പാട്ടിന് എതിരെ നടപടി തുടങ്ങിയത്.
English Summary
Facing severe criticism over registering a case against the viral parody song “Pottiye Kettiye,” the Pinarayi government has made a U-turn. Police have been instructed not to register any new cases and to halt further action in the existing case. The government has also decided not to seek removal of the song from social media platforms like Meta and Google. The move comes amid allegations that action against the song was initiated after the UDF used it widely during local body elections and the ruling front suffered electoral setbacks.
pottiye-kettiye-parody-case-kerala-government-u-turn
Kerala politics, Pinarayi government, parody song, freedom of expression, CPM, cyber police, UDF, local body elections









