മലമ്പുഴയിൽ പുലി പടര്‍ത്തുന്ന ഭയം; കുട് സ്ഥാപിക്കാൻ വനംവകുപ്പിന്‍റെ നീക്കം
പാലക്കാട്: മലമ്പുഴ മേഖലയിൽ നവോദയ സ്കൂളിനടുത്ത് വീണ്ടും പുലി പ്രത്യക്ഷപ്പെട്ടതോടെ വനംവകുപ്പ് കൂട് (ട്രാപ്പ്) സ്ഥാപിക്കൽ പരിഗണിക്കുന്നു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ആദ്യമായി പുലിയെ നാട്ടുകാർ കണ്ടത്.
തുടർന്ന് വനംവകുപ്പും ആർആർടി സംഘവും 24 മണിക്കൂറും നിരീക്ഷണം ഏർപ്പെടുത്തി.
എന്നാൽ വകുപ്പിന്‍റെ ക്യാമറയിൽ ദൃശ്യങ്ങൾ ലഭിച്ചില്ല.
അതേസമയം, സിസിടിവി ദൃശ്യങ്ങളും, പുലിയെ കണ്ടെന്ന് നാട്ടുകാർ സൂചിപ്പിച്ച പ്രദേശങ്ങളിൽ കാൽപാടുകളും കണ്ടെത്തിയതോടെ വനംവകുപ്പ് പുലി എത്തിയതായി സ്ഥിരീകരിച്ചു.
വമ്പൻ ഓപ്പണിംഗ്; രൺവീർ സിംഗിന്‍റെ ‘ധുരന്ദർ’ 32.5 കോടി നേടി ലോകതലത്തിൽ തകർപ്പൻ തുടക്കം
സുരക്ഷാ ക്രമീകരണങ്ങൾ ശക്തമായി
രാത്രിയാത്രാ നിരോധനത്തിന് പുറമെ മലമ്പുഴയിലെ സ്കൂളുകളുടെ പ്രവർത്തന സമയത്തിലും മാറ്റങ്ങൾ ഏർപ്പെടുത്തി.
ഇന്നലെ രാത്രി 8 മണിയോടെ പുലി റോഡ് മുറിച്ച് കടന്നതായും നാട്ടുകാർ അറിയിച്ചു.
പുലി എത്തിയ പ്രധാന സ്ഥലങ്ങൾ
മലമ്പുഴ ഗവ. ഹയർ സെക്കന്‍ററി സ്കൂൾ, ജവഹർ നവോദയ സ്കൂൾ, ഗിരിവികാസ്മ, മലമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രം, പൊലീസ്സ്റ്റേഷൻ, ജില്ലാ ജയിൽ, ജലസേചന വകുപ്പ് ക്വാർട്ടേഴ്സ് എന്നീ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ പുലി എത്തിചേര്‍ന്നു.
നാട്ടുകാർ ആവർത്തിച്ച് കൂട് സ്ഥാപിക്കണമെന്നും പുലിയെ പെട്ടെന്ന് പിടികൂടണമെന്നും എന്ന് ആവശ്യപ്പെടുന്നു.
ഡൽഹിക്കു സമം; കൊച്ചിയെ ശ്വാസം മുട്ടിച്ച് വായൂമലിനീകരണം; വായു ഗുണനിലവാര സൂചിക 160ൽ
English Summary:
A tiger spotted again near the Navodaya School in Malampuzha in Palakkad has prompted the Forest Department to consider installing a trap. CCTV footage and paw prints confirmed the tiger’s presence. Night travel restrictions are already in place, and school timings have been adjusted for safety of people. The tiger was seen near major public institutions, and residents are demanding immediate trapping measures to control the tiger.









