‘എഐ ബബിൾ’ ഭയം: ആഗോള ഓഹരി വിപണികൾ കനത്ത നഷ്ടത്തിലേക്ക്
റെക്കോർഡ് നേട്ടങ്ങൾക്കുശേഷം യുഎസ് ഓഹരി വിപണി നവംബർ ആദ്യവാരം 730 ബില്യൺ ഡോളർ (ഏകദേശം 64 ലക്ഷം കോടി രൂപ) നഷ്ടപ്പെടുന്ന വൻ ഇടിവ് രേഖപ്പെടുത്തി.
മോർഗൻ സ്റ്റാൻലി, ഗോൾഡ്മാൻ സാക്സ് തുടങ്ങിയ വൻകിട ബാങ്കുകളുടെ സിഇഒമാർ വിപണിയിലെ അമിത മൂല്യനിർണ്ണയവും എഐച്ചാലിത കുതിപ്പും ‘കുമിളയാകാം’ എന്ന് മുന്നറിയിപ്പ് നൽകിയതോടെയാണ് നിക്ഷേപകർ വലിയ തോതിൽ ലാഭമെടുപ്പിലേക്ക് മാറിയത്.
ഫ്ലേവേർഡ് യോഗര്‍ട്ട് ഇഷ്ടമാണോ? തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ മറക്കരുത്
എഐ മുന്നേറ്റം വിപണിയെ ‘അമിത വേഗത്തിലേക്ക്’ നയിച്ചു
അടുത്തിടെ എഐയുടെ വളർച്ചയെ ആശ്രയിച്ച് യുഎസിലെ ടെക് ഓഹരികൾ ഉയർന്നതാണ് S&P 500 സൂചികയെ പുതിയ റെക്കോർഡുകളിൽ എത്തിച്ചത്.
എന്നാൽ വമ്പൻ ടെക് കമ്പനികളുടെ ‘മാഗ്നിഫിഷ്യന്‍റ് 7’ ഗ്രൂപ്പിൽപ്പെട്ട ആറു കമ്പനികളുടെ ഓഹരികളും ഇടിഞ്ഞു.
ഒക്ടോബർ 10 മുതൽ കാണാത്തതുപോലുള്ള ഇടിവാണ് സൂചികകൾ രേഖപ്പെടുത്തിയത്.
കൂടാതെ, യു.എസ്. ഗവൺമെന്റ് ഷട്ട്ഡൗൺ തുടരുമെന്ന അനിശ്ചിതത്വവും വിപണിയെ കൂടുതൽ അസ്ഥിരമാക്കി.
ഏഷ്യൻ ഓഹരി വിപണികളും കനത്ത പ്രഹരം നേരിട്ടു
യുഎസിലെ ഇടിവിന്റെ പശ്ചാത്തലത്തിൽ ഏഷ്യൻ സൂചികകളും വൻ നഷ്ടം രേഖപ്പെടുത്തി:
- ദക്ഷിണ കൊറിയയുടെ കോസ്പി: 6.2% വരെ ഇടിഞ്ഞു; അവസാന ക്ലോസിൽ 2.9% നഷ്ടം
- ജപ്പാനിലെ നിക്കേ: 2.5% ഇടിവ്
- തായ്വാനിലെ ടായിക്സ്: 1.4% ഇടിവ്
- ഹോങ്കോംഗിലെ ഹാം സെങ്ക്: 0.2% ഇടിവ്
ചിപ്പ് നിർമാതാക്കൾക്ക് ഏറ്റവും വലിയ ആഘാതം
എഐ ആവശ്യകതയിലൂടെ ഈ വർഷം മികച്ച ഉയർച്ച കാണിച്ച ചിപ്പ് കമ്പനികൾക്കാണ് ഇപ്പോൾ ഏറ്റവും കൂടുതൽ നഷ്ടം.
- സാംസംഗ് ഇലക്ട്രോണിക്സ്: 7.2% ഇടിവ്
- എസ് കെ ഹെെനിക്സ്: 9.1% ഇടിവ്
- ടി.എസ്.എം.സി (ലോകത്തിലെ ഏറ്റവും വലിയ ചിപ്പ് നിർമ്മാതാവ്): 2.7% ഇടിവ്
എഐക്ക് നിർണായകമായ ഹൈ-ബാൻഡ്വിഡ്ത്ത് മെമ്മറി ചിപ്പുകൾ നിർമ്മിക്കുന്ന ഈ കമ്പനികളാണ് വിപണിയിലെ ഇടിവിനിടെ ഏറ്റവും കനത്ത തിരിച്ചടി നേരിട്ടത്.
English Summary:
Global stock markets faced a sharp downturn as concerns grew that the rapid AI-driven market rally might be forming a bubble. The U.S. market saw a massive $730 billion single-day loss after top executives from Morgan Stanley and Goldman Sachs warned of overvaluation. Tech-heavy indices, including the S&P 500, dropped significantly, with six of the “Magnificent 7” tech giants falling. The impact quickly spread to Asia, where the KOSPI, Nikkei, TAIEX, and Hang Seng all faced steep declines. Chipmakers—who benefited the most from the AI boom—suffered the worst losses, with Samsung, SK Hynix, and TSMC declining sharply.









