ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് അംഗത്വമെടുത്തിരുന്നത്
തിരുവനന്തപുരം: തൃക്കണ്ണാപുരം വാർഡിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ. തമ്പിയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയതായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.
എന്നാൽ ആനന്ദ് ശിവസേനയിലെ അംഗമായിരുന്നുവെന്നും, ബിജെപിയുടെ സ്ഥാനാർത്ഥിപ്പട്ടികയിൽ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രി വിഎസ് ശിവൻകുട്ടി ഈ വിഷയത്തിൽ രാഷ്ട്രീയ നേട്ടം നേടാൻ ശ്രമിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
പാർട്ടിയിൽ നിന്ന് എവിടെയെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിലും ശക്തമായ നടപടി സ്വീകരിക്കാമെന്നും, വിഷയം രാഷ്ട്രീയവൽക്കരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ആനന്ദ് ബിജെപി പ്രവർത്തകൻ അല്ലെന്ന വിശദീകരണവുമായി ബിജെപി നേതൃത്വവും രംഗത്തെത്തി.
ഒരിക്കലും ബിജെപിയിലെ പ്രവർത്തകനായിരുന്നിട്ടില്ലെന്നും സ്ഥാനാർത്ഥി പട്ടികയിലും അദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നില്ലെന്നും സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് പറഞ്ഞു.
ഉദ്ദവ് താക്കറെയുടെ ശിവസേനയിലാണ് ആനന്ദ് അംഗത്വമെടുത്തിരുന്നതെന്നും അവർ വ്യക്തമാക്കി.
ആനന്ദിന്റെ മരണം രാഷ്ട്രീയ പ്രചാരണത്തിന് തെറ്റായ രീതിയിൽ ഉപയോഗിക്കുകയാണെന്ന് നിർദേശിച്ച നേതാക്കൾ, കെ. മുരളീധരന്റെ വിമർശനങ്ങൾക്കും ശക്തമായ മറുപടി നൽക. മരിച്ച വ്യക്തിയെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കരുതെന്നും നേതാക്കൾ പറഞ്ഞു.
അതേസമയം, ആത്മഹത്യയ്ക്കു മുൻപ് ആനന്ദ് സുഹൃതിനെ അയച്ച ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്.
ആനന്ദിന്റെ മരണത്തിൽ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
സ്ഥാനാർത്ഥിത്വനിഷേധം മൂലമുള്ള മാനസിക സംഘർഷമാണ് ആത്മഹത്യയ്ക്കുള്ള കാരണം എന്നാണ് എഫ്‌ഐആർ സൂചിപ്പിക്കുന്നത്.
സഹോദരിയുടെ ഭർത്താവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.
ആനന്ദിന്റെ ആത്മഹത്യാക്കുറിപ്പിൽ പേരുള്ള നേതാക്കളായ ബിജെപി ഏരിയ പ്രസിഡന്റ് ഉദയകുമാർ (ആലപ്പുറം കുട്ടൻ), നിയോജകമണ്ഡലം
കമ്മിറ്റി മെമ്പർ കൃഷ്ണകുമാർ, ആർഎസ്എസ് നഗർ കാര്യവാഹക് രാജേഷ് എന്നിവരെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളുടെയും മൊഴി സ്വീകരിക്കും.
കുറിപ്പിൽ ഇവരെ “മണ്ണ് മാഫിയ”യുമായി ബന്ധമുള്ളവരായി ആനന്ദ് ആരോപിക്കുന്നുണ്ട്.
വാർഡിൽ സ്ഥാനാർത്ഥിയാക്കിയ വിനോദ് കുമാറിനെ (അനി) മണ്ണ് മാഫിയയുടെ താൽപര്യത്തിനു വേണ്ടിയാണ് മുന്നോട്ട് കൊണ്ടുവന്നതെന്നും കുറിപ്പിൽ പറയുന്നു.
English Summary
BJP state president Rajeev Chandrasekhar expressed grief over the suicide of RSS worker Anand K. Thambi, who died reportedly after being denied a seat in the Thrikkanapuram ward in Thiruvananthapuram. He clarified that Anand had taken membership in the Shiv Sena and was not listed as a BJP candidate. BJP leaders, including state general secretary Adv. S. Suresh, also stated that Anand had never been a BJP worker.
A voice message Anand sent before his death revealed that he faced humiliation and pressure after being denied the seat. Police registered a case of unnatural death; the FIR states that denial of candidature led to mental distress. Anand’s suicide note names several local BJP and RSS leaders, accusing them of links with illegal “sand mafia” activities. Police will question those mentioned in the note, along with family members.
trivandrum-anand-thambi-suicide-seat-denial-controversy
Thiruvananthapuram, Anand Thambi, Suicide, BJP, RSS, Seat Denial, Political Controversy, Kerala Police









