500 രൂപയുടെ 57 വ്യാജ നോട്ടുകളും കള്ളനോട്ട് അച്ചടിക്കാൻ ഉപയോഗിച്ച 30 പേജുകളും വിദ്യാർത്ഥികളുടെ ബാഗിൽ; 5 പേർ പിടിയിൽ
കോഴിക്കോട്: സംസ്ഥാനത്ത് കള്ളനോട്ട് പ്രചരിപ്പിച്ച സംഭവത്തിൽ രണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട്–മലപ്പുറം ജില്ലകളിൽ നടത്തിയ സംയുക്ത പരിശോധനയിലാണ് കള്ളനോട്ടുകൾ പിടികൂടിയത്.
500 രൂപയുടെ 57 വ്യാജ നോട്ടുകളും കള്ളനോട്ട് അച്ചടിക്കാൻ ഉപയോഗിച്ച 30 പേജുകളും വിദ്യാർത്ഥികളുടെ ബാഗിൽ നിന്ന് കണ്ടെത്തി. ഇതാസ്പദമാക്കി കൂടുതൽ അന്വേഷണം തുടർന്നുകൊണ്ടിരിക്കുകയാണ്.
വൈദ്യരങ്ങാടി സ്വദേശി ദിജിൻ, കൊണ്ടോട്ടി സ്വദേശി അതുൽ കൃഷ്ണ, അരീക്കോട് സ്വദേശികളായ അംജത് ഷാ, അഫ്നാൻ, മുക്കം സ്വദേശി സാരംഗ് എന്നിവരെയാണ് ഫറോക്ക് പോലീസ് പിടികൂടിയത്.
രാമനാട്ടുകര, കൊണ്ടോട്ടി, അരീക്കോട്, മുക്കം മേഖലകളിൽ നടന്ന പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.
കള്ളനോട്ട് പ്രചരിപ്പിക്കുന്നത് ഗൗരവകരമായ ശിക്ഷാർഹ കുറ്റമാണ്. വ്യാജ കറൻസി ചമയ്ക്കുകയോ, വ്യാജമെന്ന് അറിഞ്ഞ് ഉപയോഗിക്കുകയോ ചെയ്താൽ ഐപിസി 489സി പ്രകാരം 7 വർഷത്തിൽ നിന്ന് ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കും.
പിഴയും കൂടിയാവാം. സംസ്ഥാനത്ത് നടന്ന കള്ള നോട്ട് വേട്ടയിൽ രണ്ടു വിദ്യാർഥികൾ ഉൾപ്പെടെ 5പേർ പിടിയിൽ. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ നിന്നാണ് കള്ളനോട്ട് പിടികൂടിയത്.
500 രൂപയുടെ 57കള്ള നോട്ടുകളാണ് പിടികൂടിയത്. കള്ളനോട്ട് അടിച്ചു വെച്ച 30പേപ്പർ ഷീറ്റുകളും പിടിച്ചെടുത്തു. വിദ്യാർത്ഥികളുടെ ബാഗിൽ നിന്നാണ് ഇവ പിടികൂടിയത്. കൂടുതൽ പരിശോധനകൾ നടക്കുകയാണ്.
വൈദ്യരങ്ങാടി സ്വദേശി ദിജിൻ, കൊണ്ടോട്ടി സ്വദേശി അതുൽ കൃഷ്ണ, അരീക്കോട് സ്വദേശികളായ അംജത് ഷാ, അഫ്നാൻ, മുക്കം സ്വദേശി സാരംഗ് എന്നിവരെയാണ് ഫറോക് പൊലീസ് പിടികൂടിയത്.
രാമനാട്ടുകര, കൊണ്ടോട്ടി, അരീക്കോട്, മുക്കം മേഖലയിൽ നടത്തിയ പരിശോധനയിലാണ് കള്ള നോട്ട് പിടികൂടിയത്. കള്ളനോട്ട് പ്രചരിപ്പിച്ചാല്‍ ശിക്ഷ നടപടികളുണ്ട്. കള്ളനോട്ടുമായി ബന്ധപ്പെട്ട് പരമാധി ലഭിക്കുന്ന ശിക്ഷ ജീവപര്യന്തം തടവാണ്.
വ്യാജ കറന്‍സി ആണെന്ന അറിവോടെ പ്രചരിപ്പിക്കുന്നത് ഐപിസി സെക്ഷന്‍ 489സി പ്രകാരം ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇതിനൊപ്പം പിഴയും ലഭിക്കാന്‍ സാധ്യതയുണ്ട്. ചെയ്യുന്ന കുറ്റത്തിന്റെ തോത് അനുസരിച്ച് 7 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുക.
English Summary
Five people, including two students, were arrested in Kozhikode and Malappuram for circulating counterfeit currency. Police seized fifty-seven fake ₹500 notes along with thirty sheets used for printing the fake currency. The materials were recovered from the students’ bags.
The arrested individuals include Digin from Vaidyarangadi, Athul Krishna from Kondotty, Amjath Sha and Afnan from Areekode, and Sarang from Mukkam.
Police conducted inspections in Ramanattukara, Kondotty, Areekode, and Mukkam before making the arrests.
Under IPC Section 489C, knowingly possessing or distributing counterfeit currency can lead to imprisonment ranging from seven years to life, along with fines.
kozhikode-counterfeit-currency-students-arrested
kozhikode, fake currency, counterfeit notes, students arrested, kerala news, police investigation, ipc 489c, malappuram, crime news









