web analytics

ലഡാക്കിൽ പ്രതിഷേധമിരമ്പുന്നു; നാലുപേർ കൊല്ലപ്പെട്ടു

ലഡാക്കിൽ പ്രതിഷേധമിരമ്പുന്നു; നാലുപേർ കൊല്ലപ്പെട്ടു

ലേ: സംസ്ഥാന പദവി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ പ്രതിഷേധം കനക്കുന്നു. സംഘർഷത്തിൽ നാലുപേർ കൊല്ലപ്പെട്ടതായാണ് വിവരം.

70 പേര്‍ക്ക് പരിക്കേറ്റതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലേയിൽ നടന്ന പ്രതിഷേധത്തിൽ ലേ അപെക്സ് ബോഡിയുടെ യുവജന വിഭാഗം ബിജെപി ഓഫീസിന് നേരെ കല്ലെറിയുകയും ബിജെപി ഓഫീസ് കത്തിക്കുകയും ചെയ്തതോടെ പ്രതിഷേധം കൂടുതൽ രൂക്ഷമാകുകയായിരുന്നു.

അതേസമയം സംഘർഷം രൂക്ഷമായതിനെ തുടർന്ന് ലേ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ചോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നതും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയതതിന് പിന്നാലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ സോനം വാങ്ചുക് തന്റെ നിരാഹാര സമരം അവസാനിപ്പിച്ചു. അക്രമത്തിലൂടെ ഒന്നും നേടാനാകില്ലെന്നും സോനം വാങ്ചുക് പ്രതികരിച്ചു.

എല്ലാവരും സമാധാനം പാലിക്കണമെന്നും അക്രമം അവസാനിപ്പിക്കണമെന്നും അദ്ദേഹം യുവാക്കളോട് എക്‌സിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ലഡാക്കിൽ പ്രതിഷേധം ശക്തമാണ്. സംസ്ഥാന പദവി നൽകുക, ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സോനം വാങ്ചുക്ക് കഴിഞ്ഞ 14 ദിവസമായി നിരാഹാര സമരം നടത്തുന്നത്.

ഈ സമരത്തിന് പിന്തുണയേകാനായി യുവജനങ്ങൾ തെരുവിലിറങ്ങുകയായിരുന്നു.അതേസമയം കാർഗിൽ ഡെമോക്രാറ്റിക് ഫ്രണ്ട് നേതാവ് സജാദ് കാർഗിലി , ലേയിലെ സംഭവവികാസങ്ങളെ നിർഭാഗ്യകരം എന്നാണ് വിശേഷിപ്പിച്ചത്.

സർക്കാരിൻ്റെ പരാജയപ്പെട്ട കേന്ദ്രഭരണ പ്രദേശ പരീക്ഷണമാണ് ഒരു കാലത്ത് സമാധാനപരമായിരുന്ന ലഡാക്കിലെ അരക്ഷിതാവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം എക്സിൽ ചൂണ്ടിക്കാട്ടി.

ചർച്ചകൾ പുനഃരാരംഭിച്ച് വിവേകത്തോടെ പ്രവർത്തിക്കണമെന്നും ലഡാക്കിന്റെ സംസ്ഥാന പദവി, ആറാം ഷെഡ്യൂൾ എന്നീ ആവശ്യങ്ങൾ കാലതാമസം കൂടാതെ നിറവേറ്റണമെന്നും അദ്ദേഹം സർക്കാരിനോട് ആവശ്യപ്പെട്ടു.

സമാധാനം പാലിക്കാനും സ്ഥിരതയോടെ നിലകൊള്ളണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

റഷ്യയിൽ ഉന്നത പഠനത്തിനായി പോയ യുവാവിനെ നിർബന്ധിച്ച് സൈന്യത്തിൽ ചേർത്തതായി പരാതി

ഉന്നതപഠനത്തിനായി റഷ്യയിൽ പോയ ഉത്തരാഖണ്ഡ് സ്വദേശിയായ യുവാവിനെ നിർബന്ധിച്ച് റഷ്യൻ സൈന്യത്തിൽ ചേർത്തുവെന്നും തുടർന്ന് യുക്രൈനിലെ യുദ്ധമുഖത്തേക്ക് അയച്ചുവെന്നുമുള്ള ഗുരുതരമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്.

ഉധം സിംഗ് നഗർ ജില്ലയിലെ ശക്തിഫാം സ്വദേശിയായ രാകേഷ് കുമാറിനെയാണ് യുദ്ധക്കളത്തിലേക്ക് നിയോഗിച്ചതായി കുടുംബം പറയുന്നു.

കുടുംബത്തിന്റെ ആശങ്കയും വിദേശകാര്യ മന്ത്രാലയത്തോട് അപേക്ഷയുംസെപ്റ്റംബർ ആദ്യവാരം മുതൽ രാകേഷ് കുമാറുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് കുടുംബം വ്യക്തമാക്കുന്നു. യുവാവിനെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് അവർ കത്തയച്ചിട്ടുണ്ട്.

കൂടാതെ മോസ്കോയിലെ ഇന്ത്യൻ എംബസിയുടെ സഹായവും തേടിയിട്ടുണ്ട്

.പഠനവിസയുമായി റഷ്യയിലേക്കും പിന്നീടുള്ള സൂചനകളുംസെൻ്റ് പീറ്റേഴ്‌സ്ബർഗ് സർവകലാശാലയിൽ പഠിക്കാൻ വിസ ലഭിച്ചതിനെ തുടർന്ന് ഓഗസ്റ്റ് ഏഴിനാണ് രാകേഷ് റഷ്യയിലേക്ക് യാത്ര തിരിച്ചത്.

എന്നാൽ, എത്തിയതിന് പിന്നാലെ കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ നടക്കാത്തതായി അദ്ദേഹം കുടുംബത്തോട് സൂചനകൾ നൽകിയിരുന്നു.

Summary: Protests intensify in Ladakh demanding statehood, with reports confirming that four people lost their lives in the violent clashe.

spot_imgspot_img
spot_imgspot_img

Latest news

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

Other news

കുന്നംകുളത്ത് രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു: 20 ഓളം പേർക്ക് പരിക്ക്

തൃശൂർ: രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് കുന്നംകുളത്ത് രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ചു....

Related Articles

Popular Categories

spot_imgspot_img