ജനസമ്പർക്ക പരിപാടിക്കിടെ ഡൽഹി മുഖ്യമന്ത്രിയുടെ കരണത്തടിച്ച് യുവാവ്; രേഖ ഗുപ്ത ആശുപത്രിയിൽ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കു നേരെ യുവാവിന്റെ ആക്രമണം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ജനസമ്പർക്ക പരിപാടിയിൽ വച്ചാണ് ആക്രമണം ഉണ്ടായത്.
പരാതി നൽകാനെന്ന വ്യാജേന അടുത്തെത്തിയ യുവാവ് മുഖ്യമന്ത്രിയുടെ കരണത്ത് അടിച്ചതിനുശേഷം മുടിപിടിച്ചു വലിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരിക്കുന്നത്. 35 വയസ്സുകാരനാണ് ആക്രമിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.
രേഖ ഗുപ്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിജെപി ഡൽഹി ഘടകമാണ് ഈ സംഭവത്തെക്കുറിച്ച് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. അതേസമയം അക്രമിയെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
കസ്റ്റഡിയിലുള്ള ആളെ ചോദ്യം ചെയ്തു വരികയാണ്. എന്തിനാണ് ആക്രമണം നടത്തിയതെന്നതിൽ വ്യക്തതയില്ല. രേഖ ഗുപ്ത സ്വന്തം വസതിയിൽ എല്ലാ ബുധനാഴ്ചകളിലും രാവിലെ ജനങ്ങളെ കണ്ട് പരാതികൾ സ്വീകരിക്കാറുണ്ട്.
സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായതായി ആരോപണം ഉയർന്നിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പ്രകോപനമില്ലാതെ മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പ്രതികരിച്ചു.
തദ്ദേശ തിരഞ്ഞെടുപ്പ്: കന്നിയങ്കത്തിനൊരുങ്ങി 2കെ തലമുറ
കൊച്ചി: തദ്ദേശ പൊതുതിരഞ്ഞെടുപ്പ് 21-ാം നൂറ്റാണ്ടിൽ ജനിച്ച 2കെ തലമുറയ്‌ക്ക് ഭരണാധികാരികളാകാനുള്ള കന്നിയങ്കമാകും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സ്ഥാനാർത്ഥിയായി മത്സരിക്കണമെങ്കിൽ 21 പൂർത്തിയാകണം.
2021ന് ശേഷമുണ്ടായ ഉപതിരഞ്ഞെടുപ്പുകളിൽ 2കെ തലമുറയിലെ ചിലർക്കൊക്കെ അവസരം ലഭിച്ചിട്ടുണ്ടെങ്കിലും പൊതുതിരഞ്ഞെടുപ്പിൽ മുന്നണിപ്പോരാളികളാകാനുള്ള അവസരം ആദ്യമായാണ്.
തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കണമെങ്കിൽ കുറഞ്ഞത് 21 വയസ് പൂർത്തിയായിരിക്കണം. 2021ന് ശേഷമുള്ള ചില ഉപതിരഞ്ഞെടുപ്പുകളിൽ 2കെ തലമുറയിൽപ്പെട്ട യുവാക്കൾക്ക് മത്സരിക്കാൻ സാധിച്ചിരുന്നെങ്കിലും, പൂർണ്ണമായ പൊതുതിരഞ്ഞെടുപ്പിൽ മുന്നണിപ്പോരാളികളാകുന്നത് ഇതാദ്യമായിരിക്കും.
പ്രായപരിധി അനുസരിച്ച് 25 വയസ്സു പിന്നിട്ടാൽ പാർലമെന്റിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനും സാധിക്കും. അതിനാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ യുവജനങ്ങൾക്ക് രാഷ്ട്രീയ രംഗത്ത് പ്രവേശിക്കാൻ കൂടുതൽ വാതിലുകൾ തുറക്കപ്പെടുന്നുവെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
Summary: A shocking security breach occurred at Delhi CM Rekha Gupta’s official residence during a public grievance event. A youth, pretending to file a complaint, suddenly slapped the Chief Minister and pulled her hair, according to national media reports. An investigation is underway into the attack.









