യുവാവ് തെങ്ങിന്‍റെ മുകളിൽ മരിച്ച നിലയിൽ
കോട്ടയം: തെങ്ങിന് മുകളിൽ കരിക്ക് ഇടാൻ കയറിയ യുവാവ് തെങ്ങിന് മുകളിലിരുന്ന് മരിച്ചു. തലയോലപറമ്പ് തേവലക്കാട് ആണ് സംഭവം. ഉദയനാപുരും സ്വദേശി ഷിബു (46) ആണ് മരിച്ചത്. ഓലമടലുകൾക്കിടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ഇന്ന് രാവിലയാണ് ഷിബു കരിക്കിടാൻ തെങ്ങിന്‍റെ മുകളിൽ കയറിയത്. ഹൃദയാഘാതം മൂലമാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. ഏറെ നേരം കഴിഞ്ഞിട്ടും ഇയാളെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് തെങ്ങിന്റെ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
കർക്കിടക വാവിന് വിൽക്കുന്നതിന് വേണ്ടിയുള്ള കരിക്കിടാനാണ് യുവാവ് തെങ്ങില്‍ കയറിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നത്. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം താഴെ ഇറക്കിയത്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിൽ.
കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം
ആലപ്പുഴ: കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം. മാധ്യമപ്രവർത്തകൻ ഉൾപ്പെടെ പരിക്ക്. കാർത്തികപ്പള്ളി സർക്കാർ യുപി സ്കൂളിൽ ക്ലാസ് സമയം യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവർത്തകർ പ്രതിഷേധവുമായി എത്തി.
സ്കൂൾ ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കയറിയ പ്രവർത്തകർ, സ്കൂളിനുള്ളിൽ സംഘർഷം സൃഷ്ടിച്ചു. സംഭവത്തിനിടെ സിപിഎം അംഗം കയ്യേറ്റത്തിനിരയായി. സ്കൂൾപരിസരത്ത് സംഘർഷാവസ്ഥ രൂക്ഷമായി.
പ്രതിഷേധത്തിനിടെ ചില പ്രവർത്തകർ സ്കൂളിനുള്ളിൽ കസേരകൾ വലിച്ചെറിഞ്ഞു. മാതൃഭൂമി ന്യൂസ് ചാനലിന്റെ ക്യാമറാമാനിന് പരിക്കേറ്റു. അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു
സമരത്തിൽ പങ്കെടുത്ത ചിലർക്കും പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. സമരക്കാരെ സിപിഎം പ്രവർത്തകർ പിന്നിൽ നിന്ന് ആക്രമിച്ചുവെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
ഇതിനിടെയാണ് ഈ പ്രതിഷേധത്തിന് പിന്നിലെ യാഥാർത്ഥ്യം ചർച്ചയാകുന്നത്. കഴിഞ്ഞ ദിവസം സ്കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ മേൽക്കൂര ഭാഗികമായി തകർന്നുവീണിരുന്നു. അവധി ദിനമായതിനാൽ വലിയ അപകടം ഒഴിവായി.
തകർന്ന കെട്ടിടത്തിൽ ഇപ്പോൾ ക്ലാസുകൾ നടത്തുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കിയെങ്കിലും, ക്ലാസുകൾ നടന്നു വന്നിരുന്നതായാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആരോപണം.
അപകടം നടന്നതോടെ സ്കൂൾ അധികൃതർ ക്ലാസ് മുറികളിലെ മേശകളും ബെഞ്ചുകളും ദ്രുതഗതിയിലായി നീക്കം ചെയ്തതായും ആരോപണങ്ങളുണ്ട്.
ടച്ചിങ്സ് കിട്ടാത്തതിൻ്റെ വൈര്യം; ബാർ ജീവനക്കാരനെ കുത്തി കൊന്നു
ആലപ്പുഴ: സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. ആലപ്പുഴ കാര്‍ത്തികപ്പള്ളിയിലാണ് സംഭവം.
കാര്‍ത്തികപ്പള്ളി സര്‍ക്കാര്‍ യുപി സ്‌കൂളിലെ പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് ഭാഗികമായി തകര്‍ന്നുവീണത്.
ഞായറാഴ്ച രാവിലെയോടെ കാറ്റിലും മഴയിലും സ്‌കൂളിലെ പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീഴുകയായിരുന്നു. അവധി ദിവസമായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
അതേസമയം തകർന്ന കെട്ടിടത്തിൽ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നു സ്‌കൂള്‍ അധികൃതര്‍ പറയുന്നു. എന്നാൽ ഇവിടെ ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് രക്ഷിതാക്കളും നാട്ടുകാരും പറയുന്നത്.
അപകടം നടന്നതിന് പിന്നാലെ സ്‌കൂള്‍ അധികൃതര്‍ ഇവിടത്തെ ക്ലാസ് മുറികളിലെ മേശകളും ബെഞ്ചുകളും ധൃതിപ്പെട്ട് എടുത്തുമാറ്റുകയായിരുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു.
സ്‌കൂളിലെ പ്രധാനാധ്യാപകന്റെ മുറിയുടെ സമീപത്തു സ്ഥിതിചെയ്യുന്ന മേല്‍ക്കൂരയാണ് തകര്‍ന്നത്. സ്‌കൂളിന്റെ ഓഫീസ് മുറിയിലേക്ക് കുട്ടികള്‍ പോകുന്ന വഴിയാണിത്.
200 വര്‍ഷത്തോളം പഴക്കമുള്ളതാണ് കാര്‍ത്തികപ്പള്ളി സ്‌കൂള്‍. മേല്‍ക്കൂര തകര്‍ന്ന കെട്ടിടത്തിന് 150 വര്‍ഷത്തിലേറെ പഴക്കമുണ്ട്.
ഇക്കാരണത്താല്‍ തന്നെ സ്‌കൂളിന് പഞ്ചായത്തില്‍ നിന്ന് ഫിറ്റ്‌നസ് അനുവദിച്ചിരുന്നില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
രണ്ടു വര്‍ഷമായി സ്കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ല. താത്കാലിക ഫിറ്റ്‌നസിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.
സ്‌കൂളിനായി പുതിയ കെട്ടിടം നിര്‍മിക്കുന്നുണ്ടെങ്കിലും ഇതിന്റെ പണിതീരാത്തതിനാല്‍ പഴയ കെട്ടിടത്തില്‍ തന്നെയാണ് ഇപ്പോഴും സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.