പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം
കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ക്രൂരമായി മർദിച്ചെന്ന് പരാതി. അത്തോളി ജിവിഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിയായ മുഹമ്മദ് അമീനാണ് ക്രൂര മർദനമേറ്റത്.
പാട്ട് പാടാനും ഡാൻസ് ചെയ്യാനും സീനിയർ വിദ്യാർഥികൾ അമീനെ നിർബന്ധിക്കുകയായിരുന്നു. എന്നാൽ പാടാൻ അറിയില്ലെന്ന് അമീൻ പറഞ്ഞതോടെയാണ് വിദ്യാർഥികൾ മർദനം തുടങ്ങിയത്.
അമീനെ അടിച്ചുവീഴ്ത്തിയ സംഘം ചവിട്ടി പരുക്കേൽപ്പിച്ചതായാണ് ആരോപണം. ഒരാഴ്ച മുൻപാണ് മുഹമ്മദ് ഈ അമീൻ സ്കൂളിൽ അഡ്മിഷനെടുത്തത്.
റാഗിങ്ങിനിടെ ഇടവഴിയിൽ വച്ചായിരുന്നു മർദനമെന്ന് രക്ഷിതാക്കൾ പൊലീസിനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. പരുക്കേറ്റ മുഹമ്മദ് അമീൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
വീണ്ടും റാഗിംഗ്; പ്ലസ് വൺ വിദ്യാർഥിയെ കൂട്ടം ചേർന്ന് മർദ്ദിച്ചത് മിഠായി വാങ്ങാത്തതിനാൽ
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ പ്ലസ് വണ്‍ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗിങ്ങിന് ഇരയാക്കിയതായി പരാതി.
കെപിഎംഎസ്എസിലെ പ്ലസ് വണ്‍ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് മർദ്ദിച്ചെന്നാണ് പരാതി.
സംഭവത്തില്‍ വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ കൊയിലാണ്ടി പൊലീസിൽ പരാതി നൽകി.
സീനിയർ വിദ്യാർത്ഥികൾ നൽകിയ മിഠായി വാങ്ങാത്തതാണ് പ്രകോപനമായത് എന്നാണ് രക്ഷിതാവ് പറയുന്നു.
ഇന്ന് സ്കൂൾ വിട്ട് മടങ്ങുമ്പോഴായിരുന്നു മർദ്ദനം. പരിക്കേറ്റിയ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
നഴ്സിംഗ് കോളേജ് റാഗിങ്: മുറിയിൽ കത്തിയും കോമ്പസും ഡമ്പലും കരിങ്കൽ കഷണങ്ങളും: പുറത്തുവരുന്നത് ക്രൂരതയുടെ കൂടുതൽ വിവരങ്ങൾ
റാഗിങ് നടന്ന മുറിയിൽ നിന്നും കത്തിയും കോമ്പസും ഡമ്പലും കരിങ്കൽ കഷണങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് നീക്കം.
വിദ്യാർത്ഥികളെ റാഗ് ചെയ്യുന്ന സമയത്ത് ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി ഹോസ്റ്റലില്‍ ഉണ്ടായിരുന്നുവെന്നു വിവരം. വിദ്യാർഥികളില്‍ ഒരാള്‍ വിവരം സെക്യൂരിറ്റിയെ അറിയിച്ചിട്ടും ഇടപെട്ടിരുന്നില്ലെന്നാണ് സൂചന.
എന്നാല്‍ ഇത്തരത്തില്‍ റാഗിങ് നടന്നത് അറിഞ്ഞില്ലെന്നും ഇരയായ കുട്ടികള്‍ നിലവിളിക്കുന്നതു കേട്ടില്ലെന്നുമാണ് ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റി മൊഴി നല്‍കിയത്. ഇതില്‍ പൊലീസിനു സംശയം ഉണ്ട്.
റാഗിങ്ങിനെതിരെ 4 വിദ്യാർഥികൾ കൂടി കോളജിന്റെ ആന്റി റാഗിങ് സെല്ലിൽ പരാതി നൽകി. ഇതിൽ ഒരാൾ പൊലീസിനും പരാതി നൽകി. സീനിയർ വിദ്യാർഥികൾ ഇവരുടെ ശരീരമാസകലം ഷേവ് ചെയ്തെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
റാഗിങ്ങിന് വിധേയനായ ലിബിൻ നൽകിയ പരാതിയിൽ അറസ്റ്റിലായ കേരള ഗവ.സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷൻ (കെജിഎസ്എൻഎ) സംസ്ഥാന സെക്രട്ടറി കെ.പി.രാഹുൽ രാജ്, സാമുവൽ ജോൺസൺ, എൻ.എസ്.ജീവ, സി.റിജിൽ ജിത്ത്, എൻ.വി.വിവേക് എന്നിവർ തന്നെയാണ് ഈ ക്രൂരകൃത്യത്തിനും നേതൃത്വം നൽകിയത്.
ഫെബ്രുവരി 10നു രാത്രി 11നു ശേഷമായിരുന്നു പീഡനം. സീനിയേഴ്സ് ആവശ്യപ്പെട്ട പണം നൽകാത്തതിനെത്തുടർന്ന് അജിത്ത്, ദിലീപ്, ആദർശ് അരുൺ എന്നിവരാണ് റാഗ് ചെയ്യപ്പെട്ടത്.
Summary: A Plus One student at GVHSS Atholi, identified as Muhammad Ameen, was allegedly brutally assaulted by senior students for refusing to sing and dance. A complaint has been filed regarding the incident of student harassment and ragging.









