ശിക്ഷ നൽകാൻ അധ്യാപകർക്ക് അവകാശമില്ല
കൊച്ചി: സ്കൂളിൽ കുട്ടികൾക്ക് ശാരീരികശിക്ഷ നൽകാൻ അധ്യാപകർക്ക് അവകാശമില്ലെന്നു ഹൈക്കോടതി. ‘അടികിട്ടാത്ത കുട്ടി നന്നാകില്ല’ എന്നതിനോട് യോജിക്കാനാകില്ല.
സുൽത്താൻ ബത്തേരി, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽ രണ്ട് അധ്യാപകരുടെപേരിൽ
കുട്ടികളെ ചൂരൽ ഉപയോഗിച്ച് അടിച്ചെന്ന പരാതിയിൽ പോലീസെടുത്ത കേസ് റദ്ദാക്കിയ ഉത്തരവിലാണ് കോടതി ഇക്കാര്യം പറയുന്നത്.
ബാലനീതി നിയമത്തിലെ വകുപ്പ് 75 പ്രകാരം ചൂരൽ പ്രയോഗം കുറ്റമാണെന്നായിരുന്നു സർക്കാർ നിലപാട്. എന്നാൽ, ബാലനീതിനിയമത്തിലെ ഈ വകുപ്പ് സ്കൂളിനും അധ്യാപകർക്കും ബാധകമല്ലെന്ന് കോടതി പറഞ്ഞു.
അധ്യാപകർ കുട്ടികൾക്ക് നൽകുന്ന ചെറിയ ശിക്ഷകളെ ക്രിമിനൽക്കുറ്റമായി കാണാനാകില്ലെന്നും ജസ്റ്റിസ് സി. ജയചന്ദ്രൻ വ്യക്തമാക്കി.
നാലാം ക്ലാസുകാരിയെ പിവിസി പൈപ്പുകൊണ്ട് അടിച്ചതിന് താത്കാലിക നൃത്താധ്യാപകന്റെപേരിൽ നോർത്ത് പറവൂർ പോലീസെടുത്ത കേസ് റദ്ദാക്കാനാകില്ലെന്നും കോടതി പറഞ്ഞു.
മാരകായുധം ഉപയോഗിച്ച് കുട്ടിയെ അടിച്ചു എന്നതടക്കമുള്ള വകുപ്പുകൾ റദ്ദാക്കി. കേസിൽ പുതിയ കുറ്റപത്രം നൽകാനും നിർദേശിച്ചു.
വിചാരണക്കിടെ മദ്യപാനം; സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി
അഹമ്മദാബാദ്: ഹൈക്കോടതി ഓൺലൈനായി കേസിന്റെ വിചാരണ നടത്തുന്നതിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ.
ഗുജറാത്ത് ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ ഭാസ്‌കർ ആണ് കോടതി നടപടികളിൽ ഓൺലൈനായി പങ്കെടുക്കുന്നതിനിടെ ബിയർ കുടിച്ചത്.
പോരാത്തതിന് ഇയാൾ ഫോണിൽ സംസാരിക്കുകയും ചെയ്തു. സംഭവത്തിൽ ഗുജറാത്ത് ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
ജൂൺ 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹൈക്കോടതിയിൽ…Read Also:
സ്കൂളിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ സാരിക്ക് തീപിടിച്ചു; ഭയന്നോടിയ പാചക തൊഴിലാളിയ്ക്ക് ദാരുണാന്ത്യം
ആലപ്പുഴ: സ്കൂളിൽ ഭക്ഷണം ഉണ്ടാക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് പാചക തൊഴിലാളി മരിച്ചു. ആലപ്പുഴ കൈനടിയിലാണ് സംഭവം.
കിഴക്കേ ചേന്നങ്കരി സെൻ്റ് ആൻ്റണീസ് എൽപി സ്‌കൂളിലെ താത്കാലിക ജീവനക്കാരിയായ മേരി (65) ആണ് മരിച്ചത്.
ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനിടെ സാരിക്ക് തീപിടിച്ച സമയത്ത് മേരി ഭയന്നോടുകയായിരുന്നു. ഈ സമയത്ത് തലയടിച്ച് വീണാണ് മേരിയുടെ മരണം സംഭവിച്ചത്.
ഉച്ചയ്ക്ക് 12.45 ഓടെ കുട്ടികൾ ഭക്ഷണത്തിനായി പാചകപ്പുരയിലേക്ക് എത്തിയപ്പോഴാണ് മേരി തറയിൽ വീണ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
പിന്നാലെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...Read Also:
സാദാ കുടിയൻമാർക്ക് സർക്കാരിന്റെ കരുതൽ
തിരുവനന്തപുരം: 20,000 കോടി രൂപയോളം നികുതിയിനത്തിൽ സർക്കാരിന് നേടികൊടുക്കുന്ന വ്യവസായമാണ് മദ്യവ്യവസായം.
2022- 23 വർഷത്തിൽ എക്സൈസ് ഡ്യൂട്ടിയിനത്തിൽ മാത്രം 2876 കോടിയാണ് സംസ്ഥാന സർക്കാരിന് കിട്ടിയത്.
വിൽപ്പന നികുതിയിനത്തിൽ 14843 കോടിയും സർക്കാരിന് കിട്ടിയിട്ടുണ്ട്. ഇത്തരത്തിൽ രണ്ട് നികുതികളിൽ നിന്നുമായി
17,719 കോടിയാണ് ഖജനാവിലേക്ക് 2022-23 സാമ്പത്തിക വർഷം എത്തിയത്.
നിലവിൽ വിലകുറഞ്ഞ മദ്യം...Read Also:
Summary:
The High Court has ruled that teachers do not have the right to physically punish students in schools. The judgment emphasizes that corporal punishment is a violation of children’s rights and is not permissible under any circumstances.