കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വീണ്ടും ഇടിവ്. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 72,560 രൂപയായി കുറഞ്ഞു.
25 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിനു കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 9070 രൂപയായി. ഇന്നലെ രണ്ടു വട്ടമായി 1080 രൂപ കുറഞ്ഞതോടെയാണ് സ്വര്‍ണവില വീണ്ടും 73,000ല്‍ താഴെയെത്തിയത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 1300 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ജൂണ്‍ 13ന് ആണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്.
ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് വിലയിലാണ് അന്ന് മാറ്റം വന്നത്. തൊട്ടടുത്ത ദിവസവും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് പ്രകടമായത്.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയെ വലിയ രീതിയില്‍ തന്നെ സ്വാധീനിക്കുന്ന ഘടകമാണ്.
സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയനിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് കസ്റ്റംസ് ഡ്യൂട്ടി എന്നിവയും സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍ ആണ്.
അതേസമയം ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷം അവസാനിച്ചതിനെ തുടര്‍ന്നാണ് സ്വര്‍ണവില വീണ്ടും ഇടിയാന്‍ കാരണമെന്നാണ് വിപണി വിദഗ്ദര്‍ പറയുന്നത്.
ആഗോള വിപണിയില്‍ സ്വര്‍ണ വില രണ്ടാഴ്ചത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഉള്ളത്. ഇന്നലെ ഔണ്‍സിന് 3,344.48 ഡോളറിലായിരുന്നു. എന്നാൽ ഇന്ന് നേരിയ വര്‍ധനയോടെ 3,53.46 ഡോളറിലെത്തിയിട്ടുണ്ട്.
ക്രൂഡോയില്‍ വിലയും ട്രംപിന്റെ യുദ്ധ നിര്‍ത്തിയെന്ന പ്രഖ്യാപനത്തിനു പിന്നാലെ സ്വര്‍ണ വില വന്‍തോതില്‍ ഇടിഞ്ഞു.
Summary: Gold prices in Kerala dropped again, with a decline of ₹200 per sovereign today. The new price per sovereign now stands at ₹72,560, reflecting a continuing downward trend.