ലണ്ടൻ: സഹപാഠിയായ വിദ്യാർത്ഥിനിയുടെ മുറിയിൽ അതിക്രമിച്ചു കയറി സ്വയംഭോഗം ചെയ്ത ഇന്ത്യൻ വിദ്യാർത്ഥിക്ക് തടവുശിക്ഷ വിധിച്ച് യു.കെ കോടതി.
ഇന്ത്യക്കാരനായ ഉദ്‍കർഷ് യാദവ് എന്നയാളെയാണ് 14 മാസത്തെ തടവ് ശിക്ഷക്ക് കോടതി വിധിച്ചത്.
ഇയാൾ നാശമാക്കിയ മൂന്ന് ടെഡി ബിയറിനും കിടക്കവിരിക്കും തുല്യമായ തുക പെൺകുട്ടിക്ക് നഷ്ടപരിഹാരമായി നൽകണമെന്നും കോടതി വിധിയിലുണ്ട്.
ന്യൂകാസിലിലെ നോർത്താംബ്രിയ യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർത്ഥിയാണ് ഉദ്‍കർഷ് യാദവ്.
കഴിഞ്ഞ ക്രിസ്മസ് അവധിക്കാലത്താണ് സംഭവം. ഇയാൾ പെൺകുട്ടിയുടെ മുറിയിൽ കയറി സ്വയംഭോഗം ചെയ്യുകയായിരുന്നു.
ഉദ്‍കർഷ് യാദവ് തൻറെ സഹപാഠിയായ ഒരു ബിരുദ വിദ്യാർത്ഥിനിയുടെ മുറിയിൽ അതിക്രമിച്ച് കയറിയ ശേഷം സ്വയംഭോഗം ചെയ്യുകയായിരുന്നു.
അവധിക്കാലത്ത് സഹപാഠി വിനോദ യാത്രയ്ക്ക് പോയ തക്കം നോക്കിയാണ് ഉദ്‍കർഷ് മുറിയിൽ അതിക്രമിച്ച് കയറിയതെന്നാണ് ആക്ഷേപം.
ഇതിനായി ഇയാൾ ഗേറ്റ്‌സ്‌ഹെഡിലെ ട്രിനിറ്റി സ്‌ക്വയറിലെ എല്ലാ മുറികളിലേക്കും കടക്കാൻ കഴിയുന്ന ജിം കീ കാർഡ് ഉപയോഗിച്ചതായും തെളിഞ്ഞു.
അവധികഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഉദ്കർഷ് മുറിയിൽ കയറി സ്വംഭോഗം ചെയ്തതായി സഹപാഠിയായ വിദ്യാർത്ഥിനി മനസിലാക്കുന്നത്.
തൻറെ കിടക്കവിരിയിലും ടെഡി ബിയറിലും എന്തോ വെളുത്ത വസ്തു പറ്റിപ്പിടിച്ചിരിക്കുന്നതായി കണ്ടെത്തുകയായിരുന്നു. പിന്നീട് ജിം കീ കാർഡിലെ ഡാറ്റ പരിശോധിച്ച വിദ്യാർഥിനി, ഉദ്‍കർഷ് യാദവ് തൻറെ മുറിയിൽ കയറിയതായി മനസിലാക്കി.
ഇതോടെയാണ് ഇയാൾ തന്റെ മുറിയിൽ കടന്നുകയറി സ്വയംഭോഗം ചെയ്തെന്ന് വിദ്യാർഥിനി മനസ്സിലാക്കിയത്. ഇതിനുപിന്നാലെ പെൺകുട്ടി ഉദ്‍കർഷിനെതിരെ കേസ് നൽകി.
ഡിഎൻഎ ടെസ്റ്റിലൂടെയാണ് അതിക്രമം നടത്തിയത് ഉദ്‍കർഷ് തന്നെയാണെന്ന് കോടതി കണ്ടെത്തിയത്.
English Summary :
A UK court has sentenced an Indian student to prison for unlawfully entering a female classmate’s room and engaging in masturbation.