കണ്ടെയ്നർ കണക്കിന് മാമ്പഴം അമേരിക്ക നശിപ്പിച്ചു
മാമ്പഴം കയറ്റുമതിയിലുണ്ടായ പ്രതിസന്ധി തമിഴ്‌നാടിനെ കാര്യമായി ബാധിച്ചതോടെ മാമ്പഴം കേരളത്തിൽ വിൽക്കാനും മൂല്യവർധിത ഉത്പന്നങ്ങളാക്കാനും ചക്കക്കൂട്ടം മുൻ കൈയെടുക്കുന്നു.
ഇന്ത്യയിൽനിന്ന് അമേരിക്ക യിലേക്ക് കയറ്റുമതിചെയ്ത മാമ്പ ഴം, ഡോക്യുമെന്റേഷൻ ക്രമക്കേടുകളെത്തുടർന്ന് നിരസിച്ചതോടെയുണ്ടായ പ്രതിസന്ധി മറികടക്കാനാണ് നീക്കം.
കേരളത്തിലെ മുതലമടയും പ്രധാന മാമ്പഴം ഉത്പാദനകേന്ദ്രമാണ്. ഇവിടെ വിളവെടു പ്പ് എതാണ്ട് പൂർത്തിയായി. എന്നാൽ, തമിഴ്‌നാട്ടിൽ മാമ്പഴം വിളവെടുക്കുന്ന സമയമാണ്.
മാമ്പഴം മോഷ്ടിച്ചു എന്നാരോപണം; തൊഴിലാളിയെ ക്രൂരമായി തല്ലിക്കൊന്നു; അഞ്ചുപേർ അറസ്റ്റിൽ
ഇതിനിടെ കയറ്റുമതിയിലുണ്ടായ പ്രതിസന്ധി പരി ഹരിക്കാനാണ്, തമിഴ്‌നാട്ടിലെ സേലത്തുനിന്ന് മാമ്പഴം കേരളത്തിലെത്തിച്ച് വിൽക്കാൻ പോകുന്നത്. (കണ്ടെയ്നർ കണക്കിന് മാമ്പഴം അമേരിക്ക നശിപ്പിച്ചു)
സേലത്തുള്ള തോട്ടത്തിലെ മാമ്പഴം എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ സൂപ്പർമാർക്കറ്റുകളിലൂടെയും വിപണികളിലൂടെയും വിൽക്കും. ആദ്യം, ഒരാഴ്ച അഞ്ചു ടൺ എന്ന കണക്കിലാ ണ് ശേഖരണം.
കണ്ടെയ്നർ കണക്കിന് മാമ്പഴം അമേരിക്ക നശിപ്പിച്ചു
ജൈവകൃഷിയിലൂടെ ലഭിച്ച മാമ്പഴമാണ് വിപണനം ചെയ്യുകയെന്ന്. ചക്കക്കൂട്ടം എന്ന സന്നദ്ധ കർഷക സംഘടനയുടെ കോഡിനേറ്റർമാർ പറയുന്നു.
വർഷം 150 ടൺ വിളവെടുക്കുന്ന ആറുതരം മാമ്പഴമാണ് തമിഴ്‌നാട്ടിലുള്ളത്. ഈ മാമ്പഴം വാങ്ങാനും വിൽക്കാനുമായി പ്രത്യേകം വാട്‌സാപ്പ് ഗ്രൂ പ്പും രൂപവത്കരിച്ചു.
ഇന്ത്യയിലെ മാമ്പഴം പ്രധാനമായി കയറ്റുമതി ചെയ്യുന്നത് അമേ രിക്കയിലേക്കാണ്. മേയ് എട്ട്, ഒൻപത് തീയതികളിൽ മുംബൈ യിൽ ഇറേഡിയേഷൻ (കീടങ്ങളെ തടയുന്നതിനുള്ള റേഡിയേഷൻ) നടത്തി.
കയറ്റുമതിചെയ്ത 15 ഷിപ്പ്മെൻ്റ് മാമ്പഴമാണ് ഡോ ക്യുമെൻ്റേഷൻ ക്രമക്കേടുകളെത്തുടർന്ന് അമേരിക്കൻ അധികൃതർ നിരസിച്ചത്. ഇവ അവിടെ നശിപ്പിക്കും.
യുഎസ് കാർഷികവകുപ്പി ലെ ഉദ്യോഗസ്ഥന്റെ സാന്നിധ്യ ത്തിലാണ് നടപടികൾ പൂർത്തി യാക്കിയതെന്നും, കയറ്റുമതിക്ക് ആവശ്യമായ പിപിക്യു 203 ഫോം സർട്ടിഫൈചെയ്യേണ്ട ഈ ഉദ്യോഗസ്ഥൻ തെറ്റായ ഫോം നൽകി
ഇതാണ് മാമ്പഴം നിരസിക്കാനിട യാക്കിയതെന്നും കയറ്റുമതിക്കാർ പറയുന്നു. കയറ്റുമതിക്കാർക്ക് ഏകദേശം 4.28 കോടി രൂപ നഷ്ടം വന്നെന്നും കണക്കാക്കുന്നു.
മാമ്പഴകാലം ആണെന്ന് കരുതി എല്ലാ മാമ്പഴവും വാങ്ങാൻ നിൽക്കണ്ട; മുന്നറിയിപ്പുമായി ഫുഡ് സേഫ്‌റ്റി അതോറ്റി
പഴക്കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും മുന്നറിയിപ്പുമായി ഫുഡ് സേഫ്‌റ്റി ആന്റ് സ്‌റ്റാൻഡേർഡ്‌സ് അതോറിറ്റി ഒഫ് ഇന്ത്യ.
പഴങ്ങൾ പഴുപ്പിക്കുന്നതിന് കാൽസ്യം കാർബൈഡ്, കാർബൈഡ് വാതകം എന്നിവ ഉപയോഗിക്കരുതെന്നാണ് എഫ് എസ് എസ് ഐയുടെ കർശന നിർദേശം.
പഴക്കച്ചവടക്കാരോ സംഭരണ-വിതരണക്കാരോ കാൽസ്യം കാർബൈഡ്, കാർബൈഡ് ഗ്യാസ് ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കാനാണ് നിർദേശം.
2011ലെ എഫ് എസ് എസ് ഐ നിയമപ്രകാരം പഴവർഗങ്ങൾ പഴുപ്പിക്കുന്നതിന് കാൽസ്യം കാർബൈഡ്, കാർബൈഡ് ഗ്യാസ് എന്നിവ നിരോധിച്ചിരുന്നു.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഭക്ഷ്യസുരക്ഷ തലവന്മാർക്ക് എഫ് എസ് എസ് ഐ ഇതുമായി ബന്ധപ്പെട്ട് നിർദേശം നൽകി കഴിഞ്ഞു.
രാജ്യത്ത് ഇപ്പോൾ മാമ്പഴം സീസൺ ആയതിനാലാണ് ഫുഡ് സേഫ്‌റ്റി അതോറ്റി വീണ്ടും മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്.
ലോകത്ത് 1500ൽ അധികം വ്യത്യസ്തങ്ങളായ മാമ്പഴങ്ങളുണ്ട്. ഇന്ത്യയിൽ പ്രധാനമായും എട്ട് തരം മാങ്ങകളാണ് ലഭ്യമായിട്ടുള്ളത്.
വിപണയിലെ മാമ്പഴങ്ങൾ കെമിക്കലുകൾ അടങ്ങിയതാണെയെന്ന് തിരിച്ചറിയാൻ ചില മാർഗങ്ങളുണ്ട്. കുഴപ്പക്കാരായ മാമ്പഴത്ത എങ്ങനെ കണ്ടെത്താമെന്ന് നോക്കാം:
1. വാങ്ങുന്നയിടത്തെ മാമ്പഴത്തിൽ ഈച്ചയോ പ്രാണികളോ പറക്കുന്നില്ലെങ്കിൽ അത് കെമിക്കൽ അടിച്ചതാണ്.
2. കെമിക്കൽ അടങ്ങിയ പഴം വെള്ളത്തിൽ പൊങ്ങിക്കിടക്കും.
3. ഭാരം തീരെ കുറവായിരിക്കും, പഴച്ചാർ കൂടുതലായിരിക്കും.
4. ഒരു തീപ്പെട്ടി ഉരച്ച് മാമ്പഴത്തിനടുത്തേക്ക് കൊണ്ടുവരിക, കത്തിപ്പിടിക്കുകയോ, തീപ്പൊരു ഉണ്ടാവുകയോ ചെയ്താൽ സംഭവം വ്യാജനാണ്.
Summary: The mango export crisis has significantly impacted Tamil Nadu, prompting the Chakkakoottam collective to step in by promoting mango sales within Kerala and encouraging the production of value-added mango products.