ഇറാൻ ആ വാജ്രായുധം പരീക്ഷിക്കുമോ

ഇറാൻ ആ വാജ്രായുധം പരീക്ഷിക്കുമോ

പശ്ചിമേഷ്യൻ രാജ്യങ്ങളെ മുൾമുനയിൽ നിർത്തി ഇസ്രയേൽ-ഇറാൻ യുദ്ധം കനക്കുകയാണ്. ഇരു രാജ്യങ്ങളും പരസ്പരം നടത്തുന്ന ആക്രമണങ്ങളിൽ വലിയ നാശനഷ്ടങ്ങളാണ് പരസ്പരം സംഭവിച്ചുകൊണ്ടിരിക്കുന്നത്.

യുദ്ധം അവസാനിപ്പിക്കാനുള്ള ആഹ്വാനങ്ങൾ ലോകത്തിന്റെ പലഭാഗത്ത് നിന്നും ഉയരുന്നുണ്ടെങ്കിലും ആക്രമണങ്ങൾ കനക്കുന്ന വാർത്തകളാണ് ദിവസങ്ങളായി പുറത്തുവരുന്നത്. യുദ്ധം നടക്കുന്നത് പശ്ചിമേഷ്യയിലാണെങ്കിലും അത് ലോകത്തെ മുഴുവനും പല രീതിയിൽ ഭീതിയിലാക്കുന്നുണ്ട്.

ആഗോളതലത്തിൽ എണ്ണവില കുത്തനെ ഉയർന്നിട്ടുണ്ട്. ഇറാന്റെ എണ്ണപ്പാടങ്ങൾക്ക് നേരെ ഇസ്രയേൽ ആക്രമണം നടത്തിയതാണ് എണ്ണവില ഉയരാൻ കാരണമായത്.

ഇതിനുള്ള തിരിച്ചടി നൽകാൻ ഇറാൻ ചില കടുത്ത നടപടികളിലേക്ക് നീങ്ങുമെന്ന വാർത്തകൾ സജീവമാണ്. അതിൽ ഹോർമൂസ് കടലിടുക്കുമായി ബന്ധപ്പെട്ട നീക്കങ്ങളിലേക്കാണ് ലോകം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നത്.

ഹോർമൂസ് കടലിടുക്ക് പൂർണമായും തടസ്സപ്പെടുത്തുമെന്ന തരത്തിലുള്ള പ്രവചനങ്ങൾ വ്യാപകമായി ഉയരുന്നുണ്ട്. ലോകത്തിലെ എണ്ണ കയറ്റുമതിയുടെ 20 ശതമാനവും നടക്കുന്ന ഹോർമൂസ് കടലിടുക്ക് അടച്ചാൽ പ്രവചനാതീതമായ പ്രത്യാഘാതങ്ങളാണ് അത് ആഗോളതലത്തിൽ സംഭവിക്കുക.

എണ്ണവില പിടിച്ചാൽ കിട്ടാത്ത രീതിയിലേക്ക് ഉയർന്ന് ബാരലിന് മൂന്നക്ക ഡോളർ എന്ന സാഹചര്യത്തിലേക്ക് പോലും എത്തിയേക്കാം എന്നും റിപ്പോർട്ടുകൾ പറയുന്നു.

പാർലമെന്റ് അംഗമായ ഇസ്മായീൽ കൗസാരിയെ ഉദ്ധരിച്ചാണ് ഈ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. 2024ൽ ഇറാൻ-ഇസ്രയേൽ സംഘർഷമുണ്ടായപ്പോഴും ഇറാൻ ഹോർമൂസ് കടലിടുക്ക് അടയ്ക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

അന്ന് ഹോർമൂസ് കടലിടുക്കിനടുത്ത് വെച്ച് ഒരു വിദേശ കപ്പൽ ഇറാൻ റവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തിരുന്നു. ഇത്തവണ കാര്യങ്ങൾ യുദ്ധത്തിലേക്ക് തന്നെ നീങ്ങിയ സാഹചര്യത്തിൽ ഇറാൻ തങ്ങളുടെ നിർണായക നീക്കങ്ങളിലൊന്നായി പരിഗണിക്കുന്ന ഹോർമൂസ് കടലിടുക്ക് അടച്ചേക്കുമെന്ന് തന്നെയാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

തങ്ങളുടെ പ്രതികാരം ഹോർമൂസ് വഴി ചെയ്താൽ അതിന്റെ പ്രത്യാഘാതം ഏത് രീതിയിലാകുമെന്ന് ഉറ്റുനോക്കുകയാണ് ആഗോള വിപണികൾ.

ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്.

ടെഹ്റാൻ യൂണിവേഴ്സിറ്റി മെഡിക്കൽ സയൻസസിൽ ഇസ്രയേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരിക്കേറ്റത്.

എന്നാൽ ആരുടെയും പരിക്ക് ​ഗുരുതരമല്ലെന്നാണ് വിവരം. അതേസമയം, ടെഹ്റാനിലെ വിദ്യാർത്ഥികളടക്കമുള്ള ഇന്ത്യക്കാരോട് തെക്കൻ നഗരമായ ക്വോമിലേക്കു മാറാൻ ഇന്ത്യൻ എംബസി അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

ഇതേ തുടർന്ന് ടെഹ്റാനിൽ നിന്ന് വിദ്യാർത്ഥികളുൾപ്പെടെയുള്ള ഇന്ത്യക്കാരെ ഒഴിപ്പിച്ച് തുടങ്ങി. ക്വോമിലേക്കാണ് ഇന്ത്യൻ പൗരന്മാരെ മാറ്റുന്നത്.

നിന്നും 148 കിലോമീറ്റർ ദൂരമുണ്ട് ക്വോം ന​ഗരത്തിലേക്ക്. ഏകദേശം1600 ഓളം ഇന്ത്യൻ വിദ്യാർത്ഥികൾ ഇറാനിലുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

ഇവരിൽ ഒരു സംഘത്തെ അർമേനിയയിലേക്കും ഉടൻ മാറ്റും. അതേസമയം തബ്‌രിസ് മേഖലയിൽ ഇസ്രയേലിന്റെ എഫ് 35 യുദ്ധവിമാനം വെടിവച്ചിട്ടെന്ന് ഇറാൻ അവകാശപ്പെട്ടു.

ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൈദ്യുതി നിലയങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

വടക്കൻ ഇസ്രയേലിൽ അപായ മുന്നറിയിപ്പ്

ഹൈഫയിലെ ബസാൻ റിഫൈനറിയിൽ മൂന്നു തൊഴിലാളികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്ന് വടക്കൻ ഇസ്രയേലിൽ അപായ മുന്നറിയിപ്പ് നൽകി.

Read More: ഒരു തവണ കേരളത്തിൽ വന്നു പോയാൽ 10,000 പ്രതിഫലം; കൂടെ ഒരു ബാഗും കൊണ്ടുവരണം; വീട്ടമ്മയും ഡി​ഗ്രി വിദ്യാർത്ഥിനിയും പോക്കറ്റ് മണിക്കായി ചെയ്തത്

ടെൽ അവീവിൽ നിന്നു ജനങ്ങൾ പിന്മാറണമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതിനു പിന്നാലെ ടെൽ അവീവിലും ഹൈഫയിലും മിസൈൽ, ‍‌‍‍‌‍ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ ദേശീയ ടെലിവിഷൻ അവകാശപ്പെട്ടു.

ദക്ഷിണ ഇറാനിലെ എണ്ണപ്പാടം ആക്രമിക്കാനുള്ള ഇസ്രയേൽ നീക്കം തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തെന്നും ഇറാനിയൻ വെബ്‌സൈറ്റ് റിപ്പോർട്ടു ചെയ്‌തു.

ലോകത്തെ തന്നെ ഏറ്റവും വലിയ എണ്ണപ്പാടം ശനിയാഴ്ച ഇസ്രയേൽ ആക്രമിച്ചതിനെ തുടർന്ന് വാതക ഉത്പാദനം ഭാഗീകമായി നിർത്തിവച്ചിരുന്നു.

അതേസമയം, ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ സൈന്യം ശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്.

നിന്നും ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആക്രമണം അഴിച്ചുവിട്ടത്.

വ്യോമ മേഖല പൂർണമായും തങ്ങളുടെ അധീനതയിലാണെന്ന് ഇസ്രയേൽ സൈന്യവും അവകാശപ്പെട്ടിരുന്നു.

പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ വധിക്കുമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രധാന വെല്ലുവിളി.

പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ ഇല്ലാതാക്കിയാൽ സംഘർഷം അവസാനിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

ഇറാന്റെ ഏകാധിപതിയെ എല്ലായിടത്തും ആക്രമിക്കും

ഏകാധിപതിയെ എല്ലായിടത്തും ആക്രമിക്കുമെന്നും അദ്ദഹം വ്യക്തമാക്കി. അതേസമയം, ആയത്തുല്ല ഖമനയി കുടുംബവുമൊത്ത് ഭൂ​ഗർഭ ബങ്കറിലേക്ക് മാറിയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

Read More:തിരുവനന്തപുരത്ത് ഇറങ്ങിയ ബ്രിട്ടീഷ് യുദ്ധ വിമാനം മടങ്ങിപ്പോയില്ല,​ പ്രധാന കടമ്പ കടന്നാൽ ഇന്ന് പടക്കപ്പലിലേക്ക് പറക്കും

പടിഞ്ഞാറൻ, കിഴക്കൻ ഭാഗങ്ങളിൽ നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

ഒരു സൈനിക താവളത്തിൽ ഇസ്രയേൽ ആക്രമണം നടത്തിയതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ആസാദി സ്‌ക്വയറിലും ഇസ്രയേൽ കടുത്ത ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ടുകൾ.

യുദ്ധവിമാനങ്ങൾ മിസൈൽ ആക്രമണത്തിൽ തകർത്തെന്നും പടിഞ്ഞാറൻ ഇറാനിലെ മിസൈൽ സംഭരണകേന്ദ്രം തകർത്തെന്നും ഇസ്രയേൽ അവകാശപ്പെടുന്നു.

ദേശീയ ടെലിവിഷൻ ആസ്ഥാനത്തും ഇസ്രയേൽ ആക്രമണം നടത്തി. തൽസമയ സംപ്രേഷണം നടക്കുന്നതിനിടെ ആയിരുന്നു മിസൈൽ ആക്രമണം.

സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിച്ചത് കൊണ്ടാണ് ദേശീയ ടെലിവിഷൻ ആസ്ഥാനം ആക്രമിച്ചതെന്ന് ഇസ്രയേൽ വൃത്തങ്ങൾ പ്രതികരിച്ചു.

വൈകാതെ ടെലിവിഷൻ ചാനലിന്റെ സംപ്രേഷണം പുനരാരംഭിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെയുള്ള ആക്രമണമാണെന്ന് പറഞ്ഞ അവതാരക സഹർ ഇമാമി, വീണ്ടും ആക്രമണം നടത്താൻ ഇസ്രയേലിനെ വെല്ലുവിളിച്ചിട്ടുണ്ട്.

നിരവധി ജീവനക്കാർ കൊല്ലപ്പെട്ടെന്നും സ്റ്റുഡിയോ ഇല്ലെങ്കിലും സംപ്രേക്ഷണം തുടരുമെന്നും ഇറാൻ ദേശീയ ടെലിവിഷൻ അറിയിച്ചു.

ഇസ്രയേലിനെ അമേരിക്ക സഹായിക്കുന്നുണ്ടെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇസ്രയേലിനാണ് തങ്ങളുടെ പിന്തുണയെന്ന് അമേരിക്കൻ പ്രതിസിഡന്റ് ഡൊണാൾഡ് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്.

ഇറാന് യുദ്ധം ജയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറെ വൈകും മുൻപ് ഇറാൻ ചർച്ചയ്‌ക്കു തയാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ ഇസ്രയേൽ – ഇറാൻ സംഘർഷം അവസാനിപ്പിക്കണമെന്ന ജി7 പ്രസ്താവനയിൽ ഒപ്പിടാൻ ട്രംപ് തയാറായില്ല.

അതേസമയം വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഗൾഫ് കോർപറേഷൻ കൗൺസിൽ(ജിസിസി) രം​ഗത്തെത്തിയിട്ടുണ്ട്. ഇറാന് മേലുള്ള ആക്രമണങ്ങളെ ജിസിസി മന്ത്രിതല സമിതി അപലപിക്കുകയും ചെയ്തു.

ഇറാന്റെ വജ്രായുധം

രണ്ട് രാജ്യങ്ങൾ തമ്മിൽ സംഘർഷങ്ങളുണ്ടാകുമ്പോൾ എതിരാളികളുടെ വ്യാവസായിക കപ്പലുകളെ ആക്രമിക്കുക എന്നത് ഒരു സമ്മർദതന്ത്രമായി ഉപയോഗിക്കുന്ന രീതി സമീപകാലത്തായി വ്യാപകമാണ്. ഇത്തരം ആക്രമണങ്ങൾ നിരവധി തവണ ഹോർമൂസിന് സമീപമുണ്ടായിട്ടുണ്ട്.

1980-88ലെ ഇറാൻ ഇറാഖ് യുദ്ധത്തിലും ഇരുരാജ്യങ്ങളും ഈ പാതയിലെ കപ്പലുകളെ ആക്രമിക്കുന്നത് പതിവായിരുന്നു. ടാങ്കർ വാർ എന്നറിയപ്പെട്ടിരുന്ന ഈ ആക്രമണങ്ങളിൽ നിരവധി കപ്പലുകളാണ് അന്ന് ആക്രമിക്കപ്പെട്ടത്.

ഈ സമയത്ത് പോലും ഹോർമൂസ് കടലിടുക്ക് പൂർണമായും അടച്ചിരുന്നില്ല. 2019ൽ ഡൊണാൾഡ് ട്രംപിന്റെ ആദ്യ ഭരണകാലത്ത് ഹോർമൂസിന് സമീപം ഫുജൈറ തീരത്ത് വെച്ച് നാല് കപ്പലുകൾ ആക്രമിക്കപ്പെട്ടത് ഇറാനും അമേരിക്കയും തമ്മിൽ വലിയ സംഘർഷസാധ്യതകളിലേക്ക് വഴി തെളിച്ചിരുന്നു.

ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് അമേരിക്ക കുറ്റപ്പെടുത്തിയെങ്കിലും ഇറാൻ ഇത് പിന്നീട് നിഷേധിക്കുകയായിരുന്നു. തുടർന്നും ഇസ്രയേൽ, യൂറോപ്യൻ കപ്പലുകൾ ഇവിടെ വച്ച് ആക്രമിക്കപ്പെട്ടിട്ടുണ്ട്.

പൂർണമായി ഇവിടുത്തെ ഗതാഗതം തടസ്സപ്പെടുത്താൻ ഇറാൻ ഇതുവരെ മുതിർന്നിട്ടില്ല. എങ്കിലും ദീർഘകാലമായി ഇത്തരമൊരു സാധ്യത ലോകം പ്രവചിക്കപ്പെട്ടിട്ടുണ്ട്.

ഹൂതികളും കപ്പലുകളെ ആക്രമിച്ചിരുന്നു

നേരത്തെ അറേബ്യൻ ഉപദ്വീപിന്റെ മറുവശത്ത് ചെങ്കടലിനെ ഏദൻ കടലിടുക്കിലൂടെ ഇന്ത്യൻ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്ന ബാബ്-എൽ-മാൻഡെബ് കടലിടുക്കിൽ ഹൂതികളും ഇത്തരത്തിൽ കപ്പലുകളെ ആക്രമിച്ചിരുന്നു. ഇത് ആഗോള വ്യാപാരത്തെ ബാധിക്കാൻ തുടങ്ങിയതോടെ ആഫ്രിക്കയെ ചുറ്റിയാണ് കപ്പലുകൾ ഈ പാതയെ ഒഴിവാക്കിയത്.

ചെങ്കടലിലൂടെയുള്ള പാതയേക്കാൾ ദീർഘമാണെങ്കിലും ഹൂതി ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ കപ്പലുകളെ ഇത് സഹായിച്ചു. ആഗോള വ്യാപാരത്തിലെ അനിശ്ചിതത്വങ്ങൾ ഒഴിവായി.

നിലവിലെ സാഹചര്യത്തിൽ ഹോർമൂസ് കടലിടുക്കിന് മറ്റൊരു ബദലുമില്ലെന്നുള്ളതാണ് സ്ഥിതിഗതികളെ സങ്കീർണമാക്കുന്നത്. ഈ പാതയിൽ പ്രശ്‌നങ്ങൾ ഉണ്ടായാൽ അത് ബാധിക്കുക ഗൾഫ് രാജ്യങ്ങളിൽ നിന്ന് പെട്രോൾ വാങ്ങുന്ന രാജ്യങ്ങളെ മാത്രമാകില്ല.

ഈ പാതയിലൂടെയുള്ള ചരക്കു ഗതാഗതം ഇല്ലാതായാൽ ആഗോള മാർക്കറ്റിലെ പെട്രോളിയം ലഭ്യതയിൽ വൻ കുറവ് വന്നേക്കും. ഇത് വിപണിയിൽ പെട്രോൾവില നിയന്ത്രിക്കാനാകാത്ത നിലയിലേക്ക് കുതിക്കുന്നതിന് കാരണമാകും.

എല്ലാ രാജ്യങ്ങളെയും ഇത് സാരമായി ബാധിക്കുകയും ചെയ്യും. ക്രൂഡ് ഓയിൽ വിതരണത്തിൽ ഹോർമൂസിലെ ഈ അനിശ്ചിതാവസ്ഥ മറികടക്കാനായി സൗദി ഉൾപ്പടെയുള്ള രാജ്യങ്ങൾ പൈപ്പ്ലൈൻ കണക്റ്റിവിറ്റി നേരത്തെ വർധിപ്പിച്ചിരുന്നു.

എങ്കിലും ഈ രാജ്യങ്ങളെല്ലാം ഇപ്പോഴും തങ്ങളുടെ ഭൂരിപക്ഷം എണ്ണ കയറ്റുമതിക്കും ഈ പാതയെ തന്നെയാണ് ആശ്രയിക്കുന്നത്.

ENGLISH SUMMARY:

The Israel-Iran war is escalating, putting West Asian countries on edge. Both nations have launched attacks against each other, resulting in heavy damage. Despite international calls for peace, the conflict continues to intensify, raising global concerns.

spot_imgspot_img
spot_imgspot_img

Latest news

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു ഇന്റലിജൻസ്...

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ ന്യൂഡൽഹി: അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ വിമാനങ്ങളുടെ തകരാറുകളിൽ...

തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധവിമാനം

തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം...

Other news

UK യിൽ ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ ആക്രമണം

ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ ആക്രമണം LONDON: യുകെയിൽ ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ ജാതിചോദിച്ചുള്ള...

ബ്രിട്ടീഷ് യുദ്ധ വിമാനം ഇന്ന് പറക്കും

ബ്രിട്ടീഷ് യുദ്ധ വിമാനം ഇന്ന് പറക്കും തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ്...

19കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

19കാരിയെ മരിച്ച നിലയിൽ കണ്ടെത്തി കോഴിക്കോട്: ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയായ യുവതിയെ വീടിനകത്ത്...

പുഴയില്‍ ഇറങ്ങിയ യുവതിയെ മുതല കൊലപ്പെടുത്തി

പുഴയില്‍ ഇറങ്ങിയ യുവതിയെ മുതല കൊലപ്പെടുത്തി ODISHA: പുഴയില്‍ കുളിക്കുന്നതിനിടെ മുതലയുടെ...

ജീപ്പ് ബൈക്കിൽ ഇടിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

ജീപ്പ് ബൈക്കിൽ ഇടിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം കുമളി: ഇടുക്കിയിൽ ജീപ്പും ബൈക്കും...

അബ്ദുൽ കലാമിൻറെ വിവർത്തകൻ മരിച്ച നിലയിൽ

അബ്ദുൽ കലാമിൻറെ വിവർത്തകൻ മരിച്ച നിലയിൽ തിരുവനന്തപുരം: മുൻ രാഷ്ട്രപതി ഡോ.എപിജെ അബ്ദുൽ...

Related Articles

Popular Categories

spot_imgspot_img