web analytics

ബ്രിട്ടീഷ് യുദ്ധ വിമാനം ഇന്ന് പറക്കും

ബ്രിട്ടീഷ് യുദ്ധ വിമാനം ഇന്ന് പറക്കും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയ ബ്രിട്ടീഷ് യുദ്ധവിമാനം സാങ്കേതിക തകരാർ പരിഹരിക്കാനാവാത്തതിനാൽ ഇന്നലെയും തിരികെപ്പോയില്ല.

അറബിക്കടലിൽ സൈനികാഭ്യാസം നടത്തുന്നതിനിടെയാണ് യുദ്ധവിമാനം ഇന്ധനം കുറഞ്ഞ് അപകടാവസ്ഥയിലായത്.

അമേരിക്കൻ നിർമ്മിത എഫ്-35 യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാൻ മൂന്ന് എൻജിനിയർമാരും ഒരു പൈലറ്റുമടങ്ങിയ ബ്രിട്ടീഷ് സംഘം എത്തിയിരുന്നു.

ഇന്ത്യൻ വ്യോമസേനാ എൻജിനിയർമാരുടെ സഹായത്തോടെ അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഇന്നലെ പറന്നുയരാനായില്ല.

ശേഷിക്കുന്ന തകരാർ കൂടി പരിഹരിച്ച് ഇന്ന് വിമാനം കടലിൽ നൂറു നോട്ടിക്കൽമൈൽ അകലെ നങ്കൂരമിട്ടിരിക്കുന്ന എച്ച്എംഎസ് പ്രിൻസ് ഒഫ് വെയിൽസ് എന്ന പടക്കപ്പലിലേക്ക് പറക്കുമെന്നാണ് വിവരം.

അറബിക്കടലിൽ ഇന്ത്യൻ നാവികസേനയും ബ്രിട്ടീഷ് നാവികസേനയും ഒരുമിച്ച് പാസെക്‌സ് എന്ന പേരിൽ സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു.

ഇതിന്റെ ഭാഗമായെത്തിയ പടക്കപ്പലിൽ നിന്നാണ് വിമാനം നിരീക്ഷണപ്പറക്കലിനായി പറന്നുയർന്നത്.

എന്നാൽ പ്രതികൂല കാലാവസ്ഥ കാരണം തിരികെ കപ്പലിൽ ഇറങ്ങാനായില്ല. ഒടുവിൽ ഇന്ധനം തീരാറായതോടെ, പൈലറ്റ് തിരുവനന്തപുരത്ത് ഇറങ്ങാൻ അനുമതി തേടുകയായിരുന്നു.

എഫ്-35 ഉടൻ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറും

ലോകത്തെ തന്നെ ഏറ്റവും അത്യാധുനിക യുദ്ധവിമാനങ്ങളിലൊന്നായ എഫ്-35 ഉടൻ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറും.

ഇതോടെ ഇന്ത്യൻ വ്യോമസേനയുടെ പ്രഹരശേഷി പതിൻമടങ്ങ് വർദ്ധിക്കും. റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു 57നോട് കിട പിടിക്കുന്നതാണ് എഫ് 35. എസ്.യു 57 തരാൻ റഷ്യയും തയ്യാറാണ്.

എന്നാൽ ഫ്രാൻസിന്റെ റാഫേൽ ഇന്ത്യൻസേനയുടെ ഭാഗമാണ്. ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ യുദ്ധ വിമാനങ്ങൾക്ക് 50,000 അടി ഉയരത്തിൽ വരെ പറക്കാനാവും.

അതേ സമയം അഹമ്മദാബാദിൽ നിന്നും യു.കെയിലേക്ക് 242 പേരുമായി പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം തകർന്നു വീണ അപകടത്തിൽ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്.

ഇപ്പോള്‍ ബ്രിട്ടീഷ് പൗരത്വമുള്ള വിശ്വാസ് കുമാര്‍ ആയിരുന്നു ആ ഭാഗ്യ വാർ. ലോകം മുഴുവന്‍ അദ്ഭുതത്തോടെയാണ് ഇപ്പോൾ വിശ്വാസിനെ നോക്കുന്നത്.

Read More:93 വർഷങ്ങൾക്കുശേഷം ഇതാദ്യം; ജാതി വിവരങ്ങൾ ഉൾപ്പെടുത്തി അടുത്ത സെൻസസ് 2027ൽ; ​നടപടികൾ രണ്ടു ഘട്ടങ്ങളിലായി

എമര്‍ജന്‍സി ഡോറിന് സമീപമുള്ള സീറ്റില്‍ ഇരുന്നതാണ് ഈ അത്ഭുത രക്ഷപ്പെടലിന് കാരണം. 11 A എന്ന സീറ്റ് വിമാനത്തിലെ സ്‌പെഷ്യല്‍ സീറ്റാണ്.

വിമാനത്തില്‍ 11 എന്ന സീറ്റ് നിര ഏറെ പ്രധാനമാണ്. ഈ നിരയിലെ രണ്ട് വശത്തും എമര്‍ജന്‍സി വാതിലുണ്ട് എന്നാതാണ് ഇതിന്റെ വലിയ പ്രത്യേകത.

ഇരു ഭാഗത്തും ചിറകിന് മുകളിലേക്ക് ഈ എമര്‍ജന്‍സി എക്‌സിറ്റ് തുറക്കാം. വിമാനത്തില്‍ തീപിടുത്തം അടക്കം എന്തെങ്കിലും അപകടമുണ്ടായാല്‍ രക്ഷപ്പെടാനാണ് ഈ പ്രത്യേക സംവിധാനം.

ഫ്‌ലൈറ്റ് നിയമം അനുസരിച്ച് ഈ സീറ്റില്‍ യാത്രക്കാരില്ലാതെ പറക്കാന്‍ കഴിയില്ല. എന്തെങ്കിലും എമര്‍ജന്‍സി ഉണ്ടായാല്‍ ഡോര്‍ തുറക്കാനാണ് ആ സീറ്റില്‍ യാത്രക്കാരെ ഉറപ്പാക്കുന്നത്.

ശാരീരിക ക്ഷമതയുള്ള വിവധ ഭാഷകള്‍ മനസിലാക്കാന്‍ കഴിയുന്ന ഒരാളെയാകും ജീവനക്കാര്‍ ഇതിനായി തിരഞ്ഞടുക്കുന്നത്.

ഇവര്‍ക്കൊന്നും 11 A സീറ്റില്‍ ഇരിക്കാന്‍ അനുമതിയില്ല

കുട്ടികളുള്ളവര്‍, ഗര്‍ഭിണികള്‍, വളര്‍ത്തുന്ന മൃഗങ്ങളുമായി യാത്ര ചെയ്യുന്നവര്‍, നടക്കാനോ മറ്റോ പ്രയാസപ്പെടുന്നവര്‍ ഇവര്‍ക്കൊന്നും 11 A സീറ്റില്‍ ഇരിക്കാന്‍ അനുമതിയില്ല.

എമര്‍ജന്‍സി സംഭവിച്ചാല്‍ പെട്ടെന്ന് ആക്ട് ചെയ്യാനും കമ്മ്യൂണിക്കേറ്റ് ചെയ്യാനും കഴിവുള്ള ആളുകളെയാണ് ആ സീറ്റിലേക്ക് സാധാരണയായി പരിഗണിക്കുക. ലെഗ് ലൂപ്പ് ഉള്ളതിനാല്‍ ഇത് പ്രീമിയം സീറ്റായി നല്‍കാറുണ്ട്.

ഈ സീറ്റിലിരുന്ന വിശ്വാസ് കുമാർവിമാനം ഇടിച്ചിറങ്ങിയതോടെ എമര്‍ജന്‍സി വാതില്‍ പുറത്തേക്ക് തെറിച്ചിരിക്കാമെന്നാണ് കരുതുന്നത്. രക്ഷപ്പെടലിനെ കുറിച്ച് വിശ്വാസ് കുമാർ പറയുന്നത് ഇങ്ങനെയാണ്.

വാതില്‍ തകര്‍ന്നപ്പോള്‍ ചെറിയൊരു വിടവ് കണ്ടു…

“ഞാന്‍ ഇരുന്നിരുന്ന വശം കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് പതിച്ചു. വാതില്‍ തകര്‍ന്നപ്പോള്‍ ചെറിയൊരു വിടവ് കണ്ടു. അതിലൂടെ ഞാന്‍ പുറത്തേക്ക് ചാടി.

ഹോസ്റ്റലിലെ ഗ്രൗണ്ട് ഫ്‌ലോറിനടുത്തായിട്ടാണ് ഞാന്‍ ഇറങ്ങിയത്. അവിടെ കുറച്ച് സ്ഥലമുണ്ടായിരുന്നു. ഞാന്‍ അതിലൂടെ പുറത്തിറങ്ങി.

കെട്ടിടത്തിന്റെ മതില്‍ എതിര്‍വശത്തായിരുന്നു. ആര്‍ക്കും അതുവഴി പുറത്തുവരാന്‍ കഴിഞ്ഞുവെന്ന് ഞാന്‍ കരുതുന്നില്ല.

ഡി..ഞാൻ ഇറങ്ങി കേട്ടോ…മലയാളികളെ കണ്ണീരണിയിച്ച് രഞ്ജിതയുടെ അവസാന സന്ദേശം

നിമിഷങ്ങള്‍ക്കുള്ളില്‍ തീ ആളിപ്പടര്‍ന്നു. എന്റെ കൈയില്‍ പൊള്ളലേറ്റു. എന്റെ കണ്‍മുമ്പില്‍വെച്ചാണ് രണ്ട് എയര്‍ഹോസ്റ്റസുമാര്‍ മരിച്ചത്.

അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ് വിശ്വാസ് കുമാര്‍.

അതേ സമയം എയർ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങളിൽ വിശദ പരിശോധന നടത്താൻ നിർദേശം.

അഹമ്മദാബാദ് അപകടത്തിന്റെ പശ്ചാത്തലത്തിൽ ആണ് ഇത്.

സിവിൽ ‌ഏവിയേഷൻ ഡയറക്‌‌ടറേറ്റ് ജനറലിന്റേതാണ് (ഡി.ജി.സി.എ) ഈ പ്രത്യേക നിർദ്ദേശം.

മുപ്പതിലേറെ ഡ്രീംലൈനറുകൾ

ആകെ മുപ്പതിലേറെ ഡ്രീംലൈനറുകൾ എയർ ഇന്ത്യയ്ക്കുണ്ട്.
ജെൻക്സ് എൻജിനുകൾ ഘടിപ്പിച്ച എല്ലാ ബോയിംഗ് ഡ്രീംലൈനർ 787-8/9 സീരീസ് വിമാനങ്ങളും വിശദമായ അറ്റകുറ്റപ്പണികൾക്കും സുരക്ഷാ പരിശോധനകൾക്കും ഉടൻ വിധേയമാക്കും.

Read More: കുടുംബ വഴക്ക്; ഭാര്യയ്ക്ക് നേരെ വെടിയുതിർത്ത് ഭർത്താവ്; കാൽമുട്ട് തകർന്നു

നാളെ മുതൽ ഇത് നടപ്പിലാക്കാനാണ് നിർദ്ദേശം.ട്രാൻസിറ്റ് പരിശോധനയിൽ ഫ്ലൈറ്റ് കൺട്രോൾ ഇൻസ്‌പെക്‌ഷൻ ഉൾപ്പെടുത്തും.

എൻജിനുമായി ബന്ധപ്പെട്ട പവർ അഷ്വറൻസ് പരിശോധന രണ്ടാഴ്ചയ്ക്കുള്ളിൽ നടത്തണം എന്നും നിർദേശമുണ്ട്.

കഴിഞ്ഞ 15 ദിവസത്തിനിടെ ആവർത്തിച്ച തകരാറുകൾ എല്ലാം അവലോകനം ചെയ്താവും അറ്റകുറ്റപ്പണികൾ.

പരിശോധനകളുടെ റിപ്പോർട്ട് ഡി.ജി.സി.എയ്ക്ക് സമർപ്പിക്കാണം.

വിമാനം പുറപ്പെടുംമുമ്പ് വേണ്ടത് ഇന്ധനവുമായി ബന്ധപ്പെട്ട സംവിധാനങ്ങളു‌ടെ പരിശോധന.

കാബിൻ എയർ കംപ്രസ്സറിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും പരിശോധന.

ഇലക്ട്രോണിക് എൻജിൻ കൺട്രോൾ – സംവിധാനത്തിന്റെ പ്രവർത്തനം.

എൻജിൻ ഫ്യൂവൽ ഡ്രൈവൺ ആക്യുവേറ്റർ-ഓപ്പറേഷണൽ ടെസ്റ്റ്, ഓയിൽ സിസ്റ്റം ടെസ്റ്റ്.

ടയർ, ഫ്ളാപ്പ് പ്രവർത്തനം നിയന്ത്രിക്കുന്ന ഹൈഡ്രോളിക് സിസ്റ്റത്തിന്റെ പരിശോധന.

ടേക്ക് ഓഫിന് സഹായിക്കുന്ന സംവിധാനങ്ങളുടെ അവലോകനം

English Summary:

The British military aircraft that made an emergency landing at Thiruvananthapuram airport has not returned yet, as the technical issue could not be resolved even yesterday.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി: മൃതദേഹം ഒഴുകി വന്നത് വാട്ടർവേ അവന്യൂ ഭാഗത്തുനിന്നെന്ന് സൂചന

ചമ്പക്കര കനാലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിഎറണാകുളം ചമ്പക്കര കനാലിൽ ഇന്ന് പുലർച്ചെ...

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി, പരാതിയുമായി ശ്രീലങ്കൻ സ്വദേശിനിയും ഭാര്യയും

വിവാഹവിവരം മറച്ചുവെച്ച് പ്രണയം; ഒടുവിൽ യുവാവ് മുങ്ങി വിവാഹിതനാണെന്ന വസ്തുത മറച്ചുവെച്ച്...

വിനോദയാത്ര കഴിഞ്ഞ് മടങ്ങവേ ദുരന്തം: ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു

ടയർ മാറ്റാൻ നിർത്തിയ കാറിൽ ലോറിയിടിച്ച് മലയാളി സഹോദരങ്ങൾ മരിച്ചു ബെംഗളൂരുവിൽ നിന്നും...

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട് മുഖ്യമന്ത്രിക്ക്

പീഡനവും മതപരിവർത്തന ശ്രമവും; ടിസിഎസ് ഓഫീസിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്, റിപ്പോർട്ട്...

പണി തുടങ്ങി: തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർ: വാഗ്ദാനം പാലിച്ച് മൂന്നാം ദിവസം തന്നെ കർശന നടപടി

തമിഴ്‌നാട്ടിൽ മദ്യശാലകൾക്ക് പൂട്ടിടാൻ ഉത്തരവിട്ടു വിജയ് സർക്കാർതമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്...

Related Articles

Popular Categories

spot_imgspot_img