പാലക്കാട്: ബിവറേജസിന് മുന്നിൽ ക്യൂ നിൽക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് മണ്ണാർക്കാട് സംഭവം. കോട്ടോപാടം കിഴക്കേതിൽ അബ്ദുറഹ്മാന്റെ മകൻ ഇർഷാദാണ് (42) കൊല്ലപ്പെട്ടത്.
ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. ഇർഷാദ് ക്യൂവിൽ നിൽക്കുന്നതിനിടെ രണ്ട് പേർ ചേർന്ന് ബിയർ കുപ്പി കൊണ്ട് കുത്തുകയായിരുന്നു. ക്യൂ നിൽക്കുന്നതിനിടെ തര്‍ക്കമുണ്ടാകുകയും ഇത് അക്രമണത്തിലേക്ക് നയിച്ചെന്നും ദൃക്സാക്ഷികൾ പറഞ്ഞു.
കുത്തേറ്റ ഉടൻ ഇർഷാദിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്ഥലത്ത് പൊലീസെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു. പ്രതികള്‍ക്കായി അന്വേഷണം തുടങ്ങി.
യുവ വൈദികന്‍ പള്ളിമേടയില്‍ തൂങ്ങിമരിച്ചു; ജീവനൊടുക്കിയത് 32 കാരനായ ഫാദര്‍ ലൂയി പുത്തൂർ
തൃശൂർ: തൃശൂര്‍ എരുമപ്പെട്ടി പതിയാരം സെന്റ് ജോസഫ്‌സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരിഞ്ചേരി സ്വദേശിയായ ലിയോ പുത്തൂര്‍ (32) ആണ് മരിച്ചത്.
2024 ഒക്ടോബര്‍ 22നാണ് പതിയാരം പള്ളിയില്‍ വികാരിയായി ഇദ്ദേഹം ചാര്‍ജ്ജെടുത്തത്. പള്ളിയോടനുബന്ധിച്ച് തന്നെ വൈദികന് താമസിക്കാനുള്ള കിടപ്പ്മുറിയില്‍ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉച്ചക്ക് 12.30 ന് പള്ളിമണിയടിക്കാനെത്തിയപ്പോൾ കപ്യാര്‍ വികാരിയെ അന്വേഷിക്കുകയായിരുന്നു. കാണാത്തതിനെ തുടര്‍ന്ന് കൈക്കാരനെ വിവരമറിയിച്ചു.
പള്ളിയോടു ചേര്‍ന്നുള്ള വികാരിയച്ചന്റെ കിടപ്പുമുറിയിലേക്ക് ജനലിലുടെ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. പള്ളി ജീവനക്കാരും നാട്ടുകാരും പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.