കൊച്ചി: ആരാധകൻ സമ്മാനിച്ച പുലിപ്പല്ല് കൈവശം വച്ച കേസിൽ ജാമ്യം കിട്ടിയിട്ടും റാപ്പർ വേടനെതിരെ അന്വേഷണം കടുപ്പിച്ച് വനം വകുപ്പ്.
പുലിപ്പല്ല് വേടന് സമ്മാനമായി നൽകിയെന്ന് പറയപ്പെടുന്ന തമിഴ്നാട് സ്വദേശി രഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താനുള്ള കഠിന ശ്രമത്തിലാണ് അന്വേഷണ സംഘം.
അതേ സമയം വേടന്റെ കൈയിൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
അതേസമയം, ഏത് അന്വഷണവുമായി സഹകരിക്കാമെന്നും രഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താൻ താനും അന്വേഷണ ഉദ്യോഗസ്ഥർക്കൊപ്പം ചെല്ലാമെന്നും വേടൻ ഇന്നലെ കോടതിയിൽ പറഞ്ഞിരുന്നു.
എന്നാൽ കർശന വ്യവസ്ഥകളോടെയാണ് വേടന് ഇന്നലെ കോടതി ജാമ്യം അനുവദിച്ചത്. പെരുമ്പാവൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയാണ് വേടന് ജാമ്യം അനുവദിച്ചത്.
വേടനെ അറസ്റ്റ് ചെയ്തതതിൽ വനംവകുപ്പിനെതിരെ വ്യാപക വിമർശനവും ഇപ്പോൾ തുടരുകയാണ്. വേടനെതിരായ നടപടി വനംവകുപ്പ് ഉദ്യോഗസ്ഥർ പെരുപ്പിച്ചുക്കാട്ടിയെന്നും വിശദീകരണം തേടുമെന്നും വനം മന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
അന്വേഷണവുമായി സഹകരിക്കണം, കേരളം വിട്ടുപോകരുത്, പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം,
വ്യാഴാഴ്ചകളിൽ സ്‌റ്റേഷനിൽ ഹാജരാകണം എന്നിവയാണ് വേടൻ്റെ ജാമ്യ വ്യവസ്ഥകൾ.