ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് രാവിലെ അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തി.
രാവിലെ ഏഴുമണിയോടെയാണ് മോദി ഡൽഹിയിലെത്തിയത്. പഹല്‍ഗാം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ മന്ത്രിസഭാ സമിതി ഇന്നു യോഗം ചേരും. പ്രധാനമന്ത്രി കശ്മീര്‍ സന്ദര്‍ശിച്ചേക്കുമെന്നും ആണ് പുറത്ത് വരുന്ന വിവരം.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് ചൊവ്വാഴ്ച മോദി സൗദിയിലെത്തിയത്. ഭീകരാക്രമണത്തില്‍ എല്ലാ സഹായങ്ങളും സൗദി കിരീടാവകാശി ഇന്ത്യയ്ക്ക് വാഗ്ദാനം ചെയ്തു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭീകരാക്രമണത്തെ അപലപിച്ചു. മോദിയെ ഫോണില്‍ വിളിച്ച് എല്ലാ പിന്തുണയും അമേരിക്കയും അറിയിച്ചിട്ടുണ്ട്.അതേസമയം വിദേശസന്ദര്‍ശനം വെട്ടിച്ചുരുക്കി കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനും ഇന്ത്യയിലേക്ക് മടങ്ങി.
ഭീകരാക്രമണത്തെത്തുടര്‍ന്ന് കശ്മീരിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാത്രി ശ്രീനഗറില്‍ ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇന്ന് ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ സന്ദര്‍ശിക്കും.
ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും എസ്‌ക്‌സൈസിന്റെ നോട്ടീസ്