web analytics

രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഒരു മരണം! എട്ടു ദിവസത്തിനുള്ളിൽ പൊലിഞ്ഞത് കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്തിരുന്ന 5 ജീവനുകൾ; കാരണം ഇതാണ്

തിരുവനന്തപുരം: എട്ടു ദിവസത്തിനുള്ളിൽ കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്തിരുന്ന 5 ജീവനുകളാണ് നഷ്ടപ്പെട്ടത്. ഈ വർഷം മാത്രം 46 ദിവസത്തിനുള്ളിൽ അകാലചരമം പൂകിയവരുടെ എണ്ണം 16. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഒരു മരണം!

മിക്കവരുടെയും മരണകാരണം ഹൃദയസ്തംഭനം ആണ്. ചിലരുടേത് ആത്മഹത്യ.
മുമ്പെങ്ങുമില്ലാത്ത തരത്തിലുള്ള ഭീതിയിലാണ് കെ.എസ്.ആർ.ടിസി ജീവനക്കാർ.

ഫെബ്രുവരി 7ന് കട്ടപ്പന ഡിപ്പോയിലെ ഡ്രൈവർ മണികണ്ഠൻ, 9ന് പാപ്പനംകോട് ഡിപ്പോയിലെ കണ്ടക്ടർ ആർ.വി.അരുൺ, 12ന് വടകരയിലെ കണ്ടക്ടർ കെ.മുരളി, 14ന് കുമിളിയിലെ ഇൻസ്പെക്ടർ പ്രദീപ്‌കുമാർ, പത്തനംതിട്ടയിലെ ഡ്രൈവർ പി.കെ.അശോകൻ നായർ എട്ടു ദിവസത്തിനിടെ മരിച്ചവരുടെ ലിസ്റ്റ് ആണ് ഇത്.

അമിതമായ ജോലിഭാരവും ശിക്ഷാനടപടികൾ സൃഷ്ടിക്കുന്ന മാനസിക സമ്മർദ്ദവുമാണ് അകാല മരണങ്ങൾ വർദ്ധിക്കുന്നതിനു കാരണമെന്ന് ജീവനക്കാർ പറയുന്നു. ഇതു സംബന്ധിച്ച് പഠനം നടത്തുന്നതിനോ പരിഹാര നടപടികൾ സ്വീകരിക്കുന്നതിനോ കെ.എസ്.ആർ.ടി.സി മാനേജ്മെന്റോ ഗതാഗതവകുപ്പോ തയ്യാറായിട്ടില്ലെന്ന് ആക്ഷേപമുണ്ട്.

2018നുശേഷം കെ.എസ്.ആർ.ടി.സിയിൽ സ്ഥിരനിയമനം ഉണ്ടായിട്ടില്ല. 10 വർഷം മുമ്പ് 8,500 താത്കാലിക ജീവനക്കാരുൾപ്പെടെ 43,000 ജീവനക്കാരുണ്ടായിരുന്നിടത്ത് ഇപ്പോഴുള്ളത് 23,000 സ്ഥിരം ജീവനക്കാരും 3200 താത്കാലിക ജീവനക്കാരും മാത്രമാണ്.

മിക്കപ്പോഴും ഇവർക്ക് ഡബിൾ ഡ്യൂട്ടി, ഒന്നര ഡ്യൂട്ടി എന്നിവ ചെയ്യേണ്ടി വരുന്നു.ആഹാരക്രമീകരണം ആവശ്യമുള്ളവർക്ക് ഡ്യൂട്ടിമാറ്റം വളരെ ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

മെഡ‌ിസെപ്പ് പോലുള്ള ആരോഗ്യപദ്ധതികൾ ഇല്ല. ആരോഗ്യപ്രശ്നങ്ങളുണ്ടായാലും ലീവ് കിട്ടാൻ വളരെ ബുദ്ധിമുട്ട്. പെട്ടെന്ന് ലീവെടുത്താൻ കാരണംകാണിക്കൽ നോട്ടീസ് നൽകും. പിന്നാലെ നടപടി.

കൃത്യതയില്ലാത്ത ശമ്പള വിതരണം. ചികിത്സയ്ക്കുപോലും പി.എഫിൽ നിന്നും ലോൺ കിട്ടാത്ത അവസ്ഥയുണ്ട്. തലേദിവസം മദ്യപിച്ചാലും ഡ്യൂട്ടിക്കെത്തുമ്പോൾ പരിശോധനയും അവഹേളനവും. ഇങ്ങനെ നീളുന്നു പ്രശ്നങ്ങൾ.

spot_imgspot_img
spot_imgspot_img

Latest news

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

Other news

ഐപിഎൽ: കൊൽക്കത്തയ്ക്ക് വീണ്ടും തോൽവി; ഗില്ലിന്റെ തകർപ്പൻ ഇന്നിങ്സിൽ ഗുജറാത്തിന് ജയം

ഐപിഎൽ: കൊൽക്കത്തയ്ക്ക് വീണ്ടും തോൽവി; ഗില്ലിന്റെ തകർപ്പൻ ഇന്നിങ്സിൽ ഗുജറാത്തിന് ജയം അഹമ്മദാബാദ്:...

കേരളാ പൊലീസിന്റെ പവർ കണ്ട് കണ്ണ് തള്ളി ഇഡി! ചരിത്രത്തിലാദ്യമായി അഭിനന്ദന പ്രവാഹം;

കൊച്ചി: കേരള പൊലീസും കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും തമ്മിലുള്ള പോര്...

ചൂട് താങ്ങാനാവാതെ മുറ്റത്ത് കിടന്നു; ഭാര്യയെയും മകളെയും ക്രൂരമായി തല്ലിച്ചതച്ച് ഭർത്താവ്! അമ്പലപ്പുഴയിൽ നടുക്കുന്ന സംഭവം

അമ്പലപ്പുഴ: കേരളം ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ വെന്തുരുകുമ്പോൾ, അല്പം ആശ്വാസം തേടി വീടിന്...

പൂരപ്രേമികളുടെ കാത്തിരിപ്പിന് വിരാമം! തൃശൂർ പൂരത്തിന് 20-ന് കൊടിയേറും; ആനച്ചമയം മുതൽ വെടിക്കെട്ട് വരെ

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇനി ദിവസങ്ങൾ മാത്രം. സാംസ്കാരിക...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

ക്രൂരമായ കസ്റ്റഡി പീഡനത്തിന് ശിക്ഷ വേണം; ഉദയകുമാർ കേസിൽ വിട്ടുവീഴ്ചയില്ലാതെ സിബിഐ

ക്രൂരമായ കസ്റ്റഡി പീഡനത്തിന് ശിക്ഷ വേണം; ഉദയകുമാർ കേസിൽ വിട്ടുവീഴ്ചയില്ലാതെ സിബിഐ ന്യൂഡൽഹി:...

Related Articles

Popular Categories

spot_imgspot_img