web analytics

അറോറ ഒരു വർഷം ശമ്പളമായി വാങ്ങുന്നത് 1,250 കോടി; അമേരിക്കയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന സി.ഇ.ഒ മാരിൽ രണ്ടാമനായി ഇന്ത്യാക്കാരൻ; പിന്തള്ളപ്പെട്ടത് സുന്ദര്‍ പിച്ചൈയും ശന്തനു നാരായണനും  ഇലോണ്‍ മസ്‌കും മാര്‍ക്ക് സക്കര്‍ബര്‍ഗും

സുന്ദര്‍ പിച്ചൈയും ശന്തനു നാരായണനും  ഇലോണ്‍ മസ്‌കും മാര്‍ക്ക് സക്കര്‍ബര്‍ഗുമൊന്നുമല്ല, അമേരിക്കയില്‍ ഏറ്റവുമധികം വേതനം പറ്റുന്ന സി.ഇ.ഒമാര്‍. അവർ മറ്റ് രണ്ടുപേരാണ്. അവരിലൊരാള്‍ ഇന്ത്യക്കാരനും.
മലേഷ്യന്‍ വംശജനും ബ്രോഡ്‌കോം കമ്പനി മേധാവിയുമായ ഹോക്ക് ടാന്‍ ആണ് അമേരിക്കയില്‍ ഏറ്റവുമധികം വേതനം വാങ്ങുന്ന സി.ഇ.ഒ. 2023ല്‍ അദ്ദേഹം 162 മില്യണ്‍ ഡോളറാണ് (ഏകദേശം 1,350 കോടി രൂപ) വേതനമായി കൈപ്പറ്റിയത്.

രണ്ടാംസ്ഥാനത്ത് ഇന്ത്യക്കാരനും പാലോ ഓള്‍ട്ടോ നെറ്റ്‌വര്‍ക്ക്‌സിന്റെ  സി.ഇ.ഒയുമായ നികേഷ് അറോറയാണ്. 151.43 മില്യണ്‍ ഡോളറാണ് കഴിഞ്ഞവര്‍ഷം അറോറ വാങ്ങിയ ശമ്പളം. ഏകദേശം 1,250 കോടി രൂപ. കാലിഫോര്‍ണിയ ആസ്ഥാനമായ സൈബര്‍സെക്യൂരിറ്റി സേവനദാതാക്കളാണ് പാലോ ഓള്‍ട്ടോ നെറ്റ്‌വര്‍ക്ക്‌സ്.

ഡല്‍ഹി എയര്‍ഫോഴ്‌സ് പബ്ലിക് സ്‌കൂളിൽ സ്‌കൂള്‍ വിദ്യാഭ്യാസം, ഐ.ഐ.ടി-ഭുവനേശ്വറില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗില്‍ ബി.ടെക് പഠനം, ബോസ്റ്റണിലെ നോര്‍ത്തീസ്റ്റര്‍ സര്‍വകലാശാലയില്‍ നിന്ന് എം.ബി.എ., ബോസ്റ്റണ്‍ കോളേജില്‍ നിന്ന് ധനകാര്യത്തില്‍ എം.എസ് നികേഷ് അറോറയുടെ വിദ്യാഭ്യാസ യോഗ്യതകളാണ് ഇവ.

ഗൂഗിളില്‍ ചീഫ് ബിസിനസ് ഓഫീസറായും ജാപ്പനീസ് നിക്ഷേപസ്ഥാപനമായ സോഫ്റ്റ്ബാങ്കില്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനു ശേഷമാണ് അറോറ പാലോ ഓള്‍ട്ടോയിലെത്തുന്നത്. 2012ല്‍ ഗൂഗിളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അമേരിക്കയില്‍ എക്‌സിക്യുട്ടീവ് പദവിയില്‍ ഏറ്റവുമധികം വേതനം പറ്റുന്ന വ്യക്തിയെന്ന ബഹുമതിയും ലഭിച്ചിട്ടുണ്ട്.  അന്ന് അദ്ദേഹത്തിൻ്റെ വേതനം 51 മില്യണ്‍ ഡോളറായിരുന്നു (425 കോടി രൂപ). സോഫ്റ്റ്ബാങ്കില്‍ അദ്ദേഹത്തിന്റെ വേതനം 135 മില്യണ്‍ ഡോളറായിരുന്നു (1,125 കോടി രൂപ). 2018ലാണ് അദ്ദേഹം പാലോ ഓള്‍ട്ടോ നെറ്റ്‌വര്‍ക്ക്‌സിലെത്തിയത്.

വോള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏറ്റവുമധികം വേതനംപറ്റുന്ന 500 സി.ഇ.ഒമാരില്‍ 17 പേരാണ് ഇന്ത്യന്‍ വംശജരുള്ളത്. ഇതില്‍ നികേഷ് അറോറയ്ക്ക് പിന്നിലായി രണ്ടമതുള്ളത് അഡോബീയുടെ സി.ഇ.ഒ ശന്തനു നാരായണ്‍ ആണ്. 1998ല്‍ അഡോബീയിലെത്തി. ഹൈദരാബാദുകാരനാണ് ശന്തനു, 2007 മുതല്‍ സി.ഇ.ഒയാണ്. 44.93 മില്യണ്‍ ഡോളറാണ് (375 കോടി രൂപ) 2023ല്‍ അദ്ദേഹം വാങ്ങിയ വേതനം.

മൈക്രോണ്‍ ടെക്‌നോളജിയുടെ സഞ്ജയ് മല്‍ഹോത്ര, ആന്‍സിസിന്റെ അജേയ് ഗോപാല്‍, വെര്‍ട്ടെക്‌സ് ഫാര്‍മയുടെ രേഷ്മ കേവല്‍രമണി എന്നിവരും ആദ്യ 120 റാങ്കുകള്‍ക്കുള്ളിലുള്ള ഇന്ത്യക്കാരാണ്. 20.4 മില്യണ്‍ ഡോളര്‍ മുതല്‍ 25.2 മില്യണ്‍ ഡോളര്‍ വരെയായിരുന്നു ഇവരുടെ വേതനം.
ഗൂഗിള്‍ സി.ഇ.ഒ സുന്ദര്‍ പിച്ചൈയേക്കാള്‍ ഏറെ അധികമാണ് നികേഷ് അറോറയുടെ വേതനം. 2023ല്‍ പിച്ചൈ കൈപ്പറ്റിയ വേതനം 8.80 മില്യണ്‍ ഡോളറായിരുന്നു (73 കോടി രൂപ).
ടെസ്‌ല സി.ഇ.ഒ എലോണ്‍ മസ്‌ക് 2023ല്‍ വേതനമൊന്നും വാങ്ങിയില്ല. 24.40 മില്യണ്‍ ഡോളറാണ് മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് വാങ്ങിയത്, ഏകദേശം 200 കോടി രൂപ.
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img