ഹരിതകർമ സേനയെ അധിക്ഷേപിച്ചു; യുട്യൂബ് കമന്റിലൂടെ വിവാദം, കോടതി ക്ലാർക്ക് പിടിയിൽ
കൊല്ലം: കൊല്ലം നഗരത്തിലെ ഹരിതകർമ സേനാംഗങ്ങളെ ലക്ഷ്യമാക്കി യുട്യൂബ് ചാനലിൽ വന്ന വാർത്തയുടെ കമന്റിൽ അശ്ലീല പരാമർശം നടത്തിയ കോടതി ജീവനക്കാരൻ അറസ്റ്റിലായി.
ഡിസംബർ 9-ന് പ്രസിദ്ധീകരിച്ച വാർത്തയ്ക്കു കീഴിലാണ് വിവാദ കമന്റ് പ്രത്യക്ഷപ്പെട്ടത്.
ഭൂമി പതിച്ചുനൽകലിൽ വൻ ഇളവുകൾ; തോട്ടം തൊഴിലാളികൾക്കും കർഷകർക്കും സഹായപ്രവാഹം
കോടതി ക്ലാർക്ക് പിടിയിൽ
ചാവക്കാട് സബ് കോടതിയിലെ ക്ലാർക്കായ തൃശൂർ മാടവന ആലംപറമ്പിൽ സിറാജുദ്ദീൻ (52) ആണ് കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്.
കൊല്ലം കോർപറേഷനു കീഴിൽ ജോലി ചെയ്യുന്ന ഹരിതകർമ സേനയെ ആക്ഷേപിക്കുന്ന തരത്തിലായിരുന്നു പരാമർശം.
പ്രതിഷേധവും പണിമുടക്കും
സംഭവത്തിൽ പ്രതിഷേധിച്ച് ഹരിതകർമ സേനാംഗങ്ങൾ പണിമുടക്കുകയും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയും ചെയ്തു.
സേനാംഗങ്ങളുടെ പരാതിയെ തുടർന്നാണ് കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തൽ
സൈബർ സെല്ലിന്റെ സാങ്കേതിക സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കേസെടുത്ത വിവരം അറിഞ്ഞതോടെ ഒളിവിൽ പോയ സിറാജുദ്ദീൻ കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മൊബൈൽ ഫോൺ പിടിച്ചെടുത്തു
അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കൊല്ലം ഈസ്റ്റ് എസ്‌എച്ച്‌ഒ പുഷ്പകുമാർ, എസ്‌ഐ സരിത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
English Summary:
A court employee in Kollam was arrested for posting obscene comments against Haritha Karma Sena members under a YouTube news video. After the sanitation workers noticed the abusive remarks, they staged a protest and subsequently filed a complaint with the police. Following this, the cyber cell traced the account and identified the accused as a sub-court clerk based in Thrissur.









