തിരുവനന്തപുരം: പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭാ മാർച്ചിനെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷ അരിതാ ബാബുവിന്റെ സ്വർണം കാണാതായി. കമ്മലുകളും മാലയുമാണ് മോഷണം പോയത്. സംഭവത്തിൽ കന്റോൺമെന്റ് പോലീസിൽ അരിത ബാബു പരാതി നൽകി. Youth Congress state vice president Arita Babu’s gold went missing when she reached the assembly march
അതിനിടെ ജലപീരങ്കിയേറ്റ അരിതയെ സിടി സ്കാൻ ചെയ്യാൻ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഈ സമയത്ത് ഊരിയ കമ്മലും മാലയും ആണ് കാണാതായത്. ഇത് സഹപ്രവർത്തകയുടെ ബാഗിൽ ആയിരുന്നു സൂക്ഷിച്ചത്. ഒന്നരപവനോളം സ്വർണമാണ് നഷ്ടമായത്. കന്റോൻന്മെന്റ് പൊലീസിൽ പരാതി നൽകി.
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ യുവജന സംഘടനകൾ നിയമസഭ മാർച്ച് നടത്തിയത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് മാർച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. ബാരിക്കേഡ് പ്രതിഷേധക്കാർ തകർത്തതോടെ പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കിയും രണ്ട് റൗഡ് കണ്ണീർ വാതകവും പ്രയോഗിച്ചു.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം, പൊലീസിന്റെ ക്രമിനൽ വൽക്കരണം ഉൾപ്പെടെ ചൂണ്ടിക്കാണിച്ചാണ് പ്രതിപക്ഷ യുവജനസംഘടനകൾ നിയമസഭ മാർച്ച് സംഘടിപ്പിച്ചത്. പി കെ ഫിറോസ്, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയവരാണ് മാർച്ചിന് നേതൃത്വം നൽകിയത്.