web analytics

ലോകത്തിലെ ‘ഏറ്റവും പ്രായം കൂടിയ കുഞ്ഞ്’ ജനിച്ചു

ലോകത്തിലെ ‘ഏറ്റവും പ്രായം കൂടിയ കുഞ്ഞ്’ ജനിച്ചു

ഒഹായോ: ഏകദേശം 30 വര്‍ഷമായി ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തിലുനിന്ന് കുഞ്ഞിന് ജന്മം നല്‍കി ദമ്പതികള്‍.

ലണ്ടന്‍ സ്വദേശികളായ ലിന്‍ഡ്‌സെ പിയേഴ്‌സ് (35)യും ടിം പിയേഴ്‌സ് (34)യും ചേര്‍ന്നാണ് തഡ്ഡിയസ് ഡാനിയല്‍ പിയേഴ്‌സ് എന്ന കുഞ്ഞിനെ കഴിഞ്ഞ ശനിയാഴ്ച ലോകത്തേക്കു വരവേറ്റത്.

1992-ല്‍ ശീതീകരിച്ച ഭ്രൂണത്തില്‍ നിന്നാണ് കുഞ്ഞ് ജനിച്ചത്. ഇതോടെ 2022-ല്‍ ഒറിഗോണില്‍ 1992-ലെ തന്നെ ഭ്രൂണങ്ങളില്‍ നിന്നു ജനിച്ച ഇരട്ടകളുടെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡ് തകര്‍ന്നു.

കഴിഞ്ഞ ഏഴ് വര്‍ഷമായി കുഞ്ഞിനായി കാത്തിരിക്കുകയായിരുന്നു എന്നും റെക്കോര്‍ഡ് സംബന്ധിച്ച കാര്യങ്ങളൊന്നും മനസിലില്ലായിരുന്നുവെന്നും ദമ്പതികള്‍ പറയുന്നു.

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വംശജന് നേരെ ആക്രമണം

“ഞങ്ങള്‍ക്ക് ഒരു കുഞ്ഞിനെ വേണം എന്നതായിരുന്നു ഒരേയൊരു ഉദ്ദേശം. റെക്കോര്‍ഡ് ഒരുക്കാനല്ല ഞങ്ങള്‍ ഇറങ്ങിയതെന്ന്” ലിന്‍ഡ്‌സെ പറയുന്നു.

1994-ല്‍ ലിന്‍ഡ ആര്‍ച്ചര്‍ഡ് എന്ന വനിത ഇന്‍ വീട്രോ ഫെര്‍ട്ടിലൈസേഷന്‍ (IVF) വഴി ഉത്പാദിപ്പിച്ച നാല് ഭ്രൂണങ്ങളില്‍ ഒന്നാണ് തഡ്ഡിയസ് എന്ന കുട്ടിയായി മാറിയത്.

ഏകദേശം 30 വര്‍ഷത്തോളം ദ്രവനൈട്രജന്‍ ഉപയോഗിച്ച് ശീതീകരിച്ച് സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്ന് 2023 നവംബറില്‍ ഒരു ഭ്രൂണം ലിന്‍ഡ്‌സെയുടെ ഗര്‍ഭപാത്രത്തിലേക്ക് മാറ്റുകയായിരുന്നു.

അതിനുമുമ്പ്, ആ ഭ്രൂണങ്ങളിലൊന്ന് ലിന്‍ഡയുടെ തന്നെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ചപ്പോള്‍ ഒരു മകള്‍ ജനിച്ചിരുന്നു. ഇപ്പോള്‍ 30 വയസ്സുള്ള ആ മകള്‍ക്ക് ഒരു 10 വയസ്സുള്ള മകനുമുണ്ട്.

ബാക്കി മൂന്ന് ഭ്രൂണങ്ങളും ലിന്‍ഡ ശീതീകരിച്ച നിലയില്‍ സൂക്ഷിച്ചു. പിന്നീട് വിവാഹമോചിതയായ ലിന്‍ഡയ്ക്ക് ഭ്രൂണങ്ങളുടെ സംരക്ഷണാവകാശം ലഭിക്കുകയും ചെയ്തു.

തുടര്‍ന്ന്, ലിന്‍ഡ നൈറ്റ്ലൈറ്റ് ക്രിസ്ത്യന്‍ അഡോപ്ഷന്‍സ് എന്ന സ്ഥാപനത്തെയും അവരുടേത് ആയ സ്‌നോഫ്‌ളേക്‌സ് പ്രോഗ്രാമിനെയും കുറിച്ച് അറിഞ്ഞു.

മതം, വംശം തുടങ്ങിയ മൂല്യങ്ങളെ അടിസ്ഥാനമാക്കി ഭ്രൂണങ്ങള്‍ ദത്തെടുക്കുന്ന ദമ്പതികളെ തെരഞ്ഞെടുക്കാനുള്ള അധികാരമാണ് ഈ പ്രോഗ്രാം ദാതാക്കളെ അനുവദിക്കുന്നത്.

തന്റെ ഭ്രൂണം വെളുത്ത വര്‍ഗ്ഗക്കാരായ ക്രിസ്ത്യാനി ദമ്പതികള്‍ക്ക് മാത്രമായിരിക്കണം എന്നായിരുന്നു ലിന്‍ഡയുടെ താല്‍പ്പര്യം.

“ലിന്‍ഡ്‌സെയും ടിമ്മും തഡ്ഡിയസിന്റെ ചിത്രങ്ങള്‍ അയച്ചതോടെ ആദ്യം ശ്രദ്ധിച്ചത് അവന്റെ മുഖം എന്റെ മകള്‍ കുഞ്ഞായിരുന്നപ്പോഴേതു പോലെതന്നെയായിരുന്നു എന്നതാണ്.

ഞാന്‍ എന്റെ ബേബി ബുക്ക് എടുത്ത് ചിത്രങ്ങള്‍ കണ്ടു, അവര്‍ സഹോദരങ്ങളാണെന്ന് എനിക്ക് സംശയമേ ഇല്ല,” ലിന്‍ഡ പറഞ്ഞു.

ലിന്‍ഡ്‌സെയ്ക്കും ടിമ്മിനും വേണ്ടി ഭ്രൂണം തറപ്പിച്ചു നല്‍കിയ ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന്റെ നടത്തിപ്പുചുമതല ജോളന്‍ ഗോര്‍ഡനായിരുന്നു — ഒരു റീപ്രൊഡക്ടീവ് എന്‍ഡോക്രൈനോളജിസ്റ്റും റിഫോംഡ് പ്രെസ്ബിറ്റേറിയന്‍ വിശ്വാസിയുമാണ് അദ്ദേഹം.

Summary:
A couple in Ohio welcomed a baby boy born from an embryo that had been frozen for nearly 30 years. Lindsey Pearce (35) and Tim Pearce (34), originally from London, gave birth to Thaddeus Daniel Pearce last Saturday.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img