കാമുകനെ, താൻ ഗർഭിണിയാണെന്നു ഭീഷണിപ്പെടുത്തി നാലു ലക്ഷം രൂപ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. പ്രിൻസി എന്ന യുവതിയെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട് സ്വദേശിയായ ഇരുപത്തെട്ടുകാരന്റെ പരാതിയിലാണ് യുവതി കുടുങ്ങിയത്. യുവതിക്കെതിരേ സമാനരീതിയിലുള്ള തട്ടിപ്പു കേസുകൾ പല സ്റ്റേഷനുകളിലും ഉണ്ടെന്നു പൊലീസ് പറഞ്ഞു.
യുവാവുമായി പ്രണയത്തിലായിരുന്ന യുവതി താൻ ഗർഭിണിയാണെന്ന് യുവാവിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പിന്നീട് ഇതു പറഞ്ഞ് യുവാവിനെ നിരന്തരം ഭീഷണിപ്പെടുത്തി. തുടർന്ന് ജനുവരി ഒമ്പതിന് യുവാവിൻറെ അച്ഛൻ ഒപ്പിട്ട ചെക്ക് ഉപയോഗിച്ച് നാലു ലക്ഷം രൂപ യുവതി കൈക്കലാക്കി.
എന്നാൽ, ജനുവരി 28ന് വീണ്ടും പരാതിക്കാരനെ ഫോണിൽ വിളിച്ച് പത്തു ലക്ഷം രൂപ കൂടി തന്നില്ലെങ്കിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് യുവാവ് പൊലീസിൽ പരാതി നൽകിയത്.









