വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ലൈസൻസ് ഫീസടയ്ക്കണമെന്ന് ആഫ്രിക്കൻ രാജ്യമായ സിംബാബ്‍വെയിൽ പുതിയ നിയമം കൊണ്ടുവന്നിരിക്കുകയാണ്.രാജ്യത്തെ പോസ്ററ് ആൻഡ് ടെലി കമ്യൂണിക്കേഷൻസ് റെഗുലേറ്ററി അഥോറിറ്റിയിൽ രജിസ്ററർ ചെയ്ത് ഫീസും അടയ്ക്കുന്നവർക്കേ സിംബാബ്വേയിലെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അഡ്മിനാകാൻ പറ്റൂ.
വ്യാജവാർത്തകളും വിവരങ്ങളും പ്രചരിക്കുന്നത് തടയുകയാണ് നിയമത്തിൻറെ ലക്ഷ്യം എന്ന് റെഗുലേറ്ററി അതോറിറ്റി വിശദീകരിക്കുന്നു. വാട്‌സ്ആപ്പ് ഗ്രൂപ്പുകൾക്ക് 50 ഡോളർ ആണ് ഏറ്റവും കുറഞ്ഞ ലൈസൻസ് ഫീ. തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതു വഴി രാജ്യത്ത് സംഘർഷങ്ങൾ തുടർക്കഥയായതോടെയാണ് പുതിയ നിയമം കൊണ്ടുവരുന്നത്.
ലൈസൻസ് നൽകുന്ന പ്രോസസിൻറെ ഭാഗമായി ഗ്രൂപ്പ് അഡ്മിനുകൾ അവരുടെ വ്യക്തിപരമായ വിവരങ്ങൾ നൽകണം. ഇതിനെതിരേ പ്രതിഷേധവും ശക്തമാണ്. ലൈസൻസ് നൽകുന്നതിൻറെ ഭാഗമായി ഗ്രൂപ്പ് അഡ്മിനാകുന്നവർ അവരുടെ വ്യക്തി വിവരങ്ങൾ പോസ്റ്റ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി മുമ്പാകെ സമർപ്പിക്കേണ്ടതുണ്ട്. അതേസമയം നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്.
തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളുടെ മികച്ച ഉപയോഗത്തിൻറെ ആവശ്യകതയെയും കുറിച്ചുമുള്ള ആഗോള ആശങ്കകൾക്കിടയിലാണ് പുതിയ ആശയം വരുന്നത്. എന്നാൽ ഓൺലൈൻ സംഭാഷണത്തെ തടസപ്പെടുത്തുകയും സ്വകാര്യത അവകാശങ്ങൾ ലംഘിക്കുകയും ചെയ്യുന്നതാണ് പുതിയ നിയമമെന്നാണ് വിമർശകർ പറയുന്നത്.