പെൺകുഞ്ഞ് ജനിക്കുമെന്ന് അറിഞ്ഞതോടെ ക്രൂരത; ഭാര്യയെയും മക്കളെയും സ്വിമ്മിങ് പൂളിലിട്ട് കൊന്നു!
തെലങ്കാനയിലെ വാറങ്കലിൽ ഗർഭിണിയായ ഭാര്യയേയും രണ്ട് പെൺമക്കളേയും സ്വിമ്മിങ് പൂളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ ഭർത്താവ് അസ്ഹറുദ്ദീൻ ആണ് പ്രതിയെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ബുധനാഴ്ച രാത്രി 26കാരിയായ ഫർഹാതിനെയും മക്കളായ ഉമേറ (8), അയേഷ (6) എന്നിവരെയും വാറങ്കൽ–കമ്മം ദേശീയപാതയ്ക്ക് സമീപമുള്ള കുടുംബത്തിന്റെ കൃത്രിമ സ്വിമ്മിങ് പൂളിൽ നിന്നാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാടകയ്ക്ക് നൽകുന്ന ഈ പൂൾ കുടുംബത്തിന്റെ പ്രധാന വരുമാന മാർഗമായിരുന്നു.
ആദ്യമായി ഭാര്യയും മക്കളും കാൽ വഴുതി വെള്ളത്തിലേക്ക് വീണ് മരിച്ചതാണെന്ന് അസ്ഹറുദ്ദീൻ പൊലീസിന് മൊഴി നൽകിയിരുന്നു. എന്നാൽ പിന്നീട് മൊഴിയിലെ വൈരുധ്യങ്ങളും സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ട്രാക്കിംഗും പരിശോധിച്ചതോടെ സംശയം ശക്തമായി.
ഫർഹാതിന്റെ പിതാവ് നൽകിയ പരാതിയിൽ ദമ്പതികൾക്കിടയിൽ നിരന്തരം തർക്കങ്ങളുണ്ടായിരുന്നുവെന്നും, മൂന്നാമത്തേതും പെൺകുഞ്ഞാണെന്ന് അറിഞ്ഞതിനെ തുടർന്ന് ഗർഭഛിദ്രത്തിന് നിർബന്ധിച്ചിരുന്നുവെന്നും ആരോപിച്ചു.
അന്വേഷണത്തിൽ, ഭാര്യയെയും മക്കളെയും കുളത്തിനരികിലേക്ക് കൊണ്ടുപോയ ശേഷം വെള്ളത്തിലേക്ക് തള്ളിയെന്നാണ് പൊലീസ് കണ്ടെത്തൽ. ഇതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
English Summary
Police have confirmed that the deaths of a pregnant woman and her two daughters in a swimming pool in Warangal, Telangana, were a murder. The husband, Asgharuddin, has been identified as the accused.
Initially claiming it was an accident, inconsistencies in his statement, along with CCTV footage and mobile tracking, raised suspicion. Police allege he pushed his wife and children into the pool. Reports also indicate marital disputes and pressure for abortion after learning the third child was a girl.









