web analytics

വെഞ്ഞാറമൂട് കൂട്ടക്കൊല; രണ്ടാം ഘട്ട തെളിവെടുപ്പിൽ യാതൊരു കൂസലുമില്ലാതെ ക്രൂരത വിവരിച്ച് അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനുമായുള്ള രണ്ടാം ഘട്ട തെളിവെടുപ്പുകൾ പൂർത്തിയായി. പിതൃസഹോദരൻ ലത്തീഫിനെയും ഭാര്യ സജിതയെയും കൊലപ്പെടുത്തിയ എസ്എൻപുരത്തെ വീട്ടിൽ നിന്നായിരുന്നു ഇന്നത്തെ തെളിവെടുപ്പ് തുടങ്ങിയത്.

മരണാനന്തര ചടങ്ങുകൾ നടത്തിയ ശേഷം വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. യാതൊരു കൂസലുമില്ലാതെയാണ് അവിടെ നടത്തിയ ക്രൂര കൊലപാതകങ്ങൾ പ്രതി അഫാൻ വിവരിച്ചത്. 80,000 രൂപ ലത്തീഫിൽ നിന്നും കടം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതും, അച്ഛൻെറ അമ്മയുടെ സ്വർണം വാങ്ങുന്നതിന് തടസ്സം നിന്നതുമാണ്‌ പകയ്ക്ക് കാരണമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

അഫാൻ മോഷ്ടിച്ച ശേഷം വലിച്ചെറിഞ്ഞ ലത്തീഫിൻെറ മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തി. ആദ്യം അമ്മയെ കഴുത്തു ഞെരിച്ച് നിലത്തിട്ട ശേഷം അച്ഛൻെറ അമ്മയെ കൊന്നു. അതിനു ശേഷമാണ് ലത്തീഫിൻെറ വീട്ടിലേക്ക് എത്തുന്നത്.

അഫാനെ കണ്ട് സാജിത അടുക്കളയിലേക്ക് പോയി. ആ തക്കം നോക്കി ബാഗിലിരുന്ന ചുറ്റികയെടുത്ത് ഹാളിലെ സെറ്റിയിലിരുന്ന ലതീഫീൻെറ തലയ്ക്ക് അടിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിവന്ന സാജിതയെയും പ്രതി ആക്രമിച്ചു. അടുക്കളിയിലേക്ക് ഓടിയ സാജിതയെ പിന്നാലെ ചെന്ന് ആക്രമിച്ചുകൊന്നുവെന്നും പ്രതി വിവരിച്ചു.

ലത്തീഫിൻെറ മൊബൈൽ ഫോണും, കാറിനെറ താക്കോലും 50 മീറ്റർ മാറിയുള്ള കാട്ടിലേക്ക് എറിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഈ മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തി. ആക്രമണം നടത്തുന്ന സമയം ആരെങ്കിലും വന്നാൽ എറിയാനായി കരുതിയ മുളകുപൊടിയും കണ്ടെത്തി. ആയുധം സൂക്ഷിച്ചിരുന്ന ബാഗിലാണ് മുളകുപൊടിയുമുണ്ടായിരുന്നത്.

ആയുധം, എലിവിഷം, മുളകുപൊടി, ശീതളപാനീയം, സിഗരറ്റ് എന്നിവ വാങ്ങിയ കടകളിലും പ്രതിയെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. രണ്ടാം ഘട്ട കസ്റ്റഡി നാളെ അവസാനിക്കും. കിളിമാനൂർ എസ്എച്ചഒ ജയനാണ് തെളിവെടുപ്പ് നടത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ ഇനി പണവും നൽകാം; ഡിജിറ്റൽ പേയ്‌മെന്റ് മാത്രം എന്ന ഉത്തരവ് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ പ്രീമിയം കൗണ്ടറുകളിൽ മദ്യം വാങ്ങുന്നതിന് ഏർപ്പെടുത്തിയിരുന്ന കർശനമായ...

ഇസ്രയേൽ ആക്രമണം: ഇറാൻ സുരക്ഷാ നേതാവ് അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ഇസ്രയേൽ ആക്രമണം: ഇറാൻ സുരക്ഷാ നേതാവ് അലി ലാരിജാനി കൊല്ലപ്പെട്ടതായി റിപ്പോർട്ട് ജറുസലം:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

മന്ത്രിസ്ഥാനം വേണ്ടെന്നുവെച്ച് ജില്ല നേടിയ നേതാവിന്റെ അപൂർവ രാഷ്ട്രീയം; പത്തനംതിട്ടയുടെ ശിൽപി കെ.കെ. നായർ

മന്ത്രിസ്ഥാനം വേണ്ടെന്നുവെച്ച് ജില്ല നേടിയ നേതാവിന്റെ അപൂർവ രാഷ്ട്രീയം; പത്തനംതിട്ടയുടെ ശിൽപി...

പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറയിൽ അഞ്ജലി നായർ….ട്വന്റി20 സ്ഥാനാർഥികൾ

പെരുമ്പാവൂരിൽ ലക്ഷ്മിപ്രിയ, തൃപ്പൂണിത്തുറയിൽ അഞ്ജലി നായർ….ട്വന്റി20 സ്ഥാനാർഥികൾ കൊച്ചി: ട്വന്റി20 പാർട്ടിയുടെ സ്ഥാനാർഥി...

ഡോ. വന്ദന ദാസ് വധക്കേസ്: ശിക്ഷാവിധി ഇന്ന്

ഡോ. വന്ദന ദാസ് വധക്കേസ്: ശിക്ഷാവിധി ഇന്ന് Kollam: ഡ്യൂട്ടിക്കിടെ യുവ ഡോക്ടറെ...

Related Articles

Popular Categories

spot_imgspot_img