മൂന്നു വർഷം കൊണ്ട് രാജ്യത്ത് 400 വന്ദേഭാരത് ട്രെയിനുകൾ, പ്രഖ്യാപനം 2022 ൽ; നാലിലൊന്ന് പോലും മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കാൻ സാധിച്ചില്ല

ന്യൂഡൽഹി: മോദി സർക്കാർ 2022 ലെ ബജറ്റിൽ മൂന്നു വർഷം കൊണ്ട് രാജ്യത്ത് 400 വന്ദേഭാരത് ട്രെയിനുകൾ സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

2025 ആകുമ്പോഴേക്കും ചെയർകാർ വിഭാ​ഗത്തിലുള്ള 400 വന്ദേഭാരത് ട്രെയിനുകൾ രാജ്യത്ത് സർവീസ് നടത്തുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം.

എന്നാൽ, 2025ൽ ബജറ്റ് അവതരിപ്പിക്കാനൊരുങ്ങവെ, ഇതുവരെ ട്രാക്കിലെത്തിക്കാനായത് 81 വന്ദേഭാരത് ട്രെയിനുകൾ മാത്രമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

പ്രഖ്യാപിച്ചതിന്റെ നാലിലൊന്ന് പോലും മൂന്നു വർഷം കൊണ്ട് പൂർത്തിയാക്കാൻ കേന്ദ്രസർക്കാരിന് സാധിച്ചില്ലെന്നാണ് വിമർശനം.

വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളെക്കുറിച്ച് ആലോചിക്കാത്ത ഘട്ടത്തിലായിരുന്നു വന്ദേഭാരത് ചെയർകാർ സംബന്ധിച്ച ബജറ്റ് പ്രഖ്യാപനം വന്നത്.

രാജ്യത്തെ റയിൽ ​ഗതാ​ഗത മേഖലയിലെ വൻ വിപ്ലവം എന്ന നിലയിലാണ് വന്ദേഭാരതിനെ കേന്ദ്രസർക്കാർ എക്കാലവും ഉയർത്തിക്കാട്ടിയിരുന്നത്.

പക്ഷെ, രാജ്യത്തെ കോച്ച് ഫാക്ടറികളുടെ ഉത്പാദന ശേഷിയും ട്രാക്കുകളുടെ ലഭ്യതയും ട്രെയിനുകളുടെ ആവശ്യകതയും കണക്കിലെടുക്കാതെയാണ് മൂന്നു വർഷത്തിനിടെ 400 വന്ദേഭാരത് ട്രെയിനുകൾ എന്ന പ്രഖ്യാപനം 2022ൽ നടത്തിയത്.

വന്ദേഭാരതിന്റെ സങ്കൽപ്പം തന്നെ പിന്നീട് അപ്ഡേറ്റ് ചെയ്യപ്പെട്ടു. ഹ്രസ്വദൂര ചെയർകാർ എന്നത് ​ദീർഘ​ദൂര സ്ലീപ്പർ എന്ന ആശയത്തിലേക്കെത്തുകയായിരുന്നു.

റൂട്ടുകൾ സംബന്ധിച്ചു വേണ്ടെത്ര പഠനം നടത്താതെ ആരംഭിച്ച ചില സർവീസുകൾ നഷ്ടത്തിലായതും റയിൽവെക്ക് തിരിച്ചടിയായിരുന്നു.

കോച്ച് ഫാക്ടറികൾ വന്ദേഭാരത് നിർമാണത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചതോടെ സാധാരണക്കാർ ആശ്രയിക്കുന്ന സ്ലീപ്പർ, മെമു ട്രെയിനുകളുടെ നിർമാണവും കുറഞ്ഞു വന്നു.

ഇതു വിമർശനത്തിന് ഇടയാക്കിയതോടെ ജനറൽ കോച്ചുകളുടെ നിർമാണം വർധിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

പുതിയ ട്രെയിനുകൾ പ്രഖ്യാപിക്കുന്നത് ബജറ്റിലൂടെയല്ലാതെയാക്കിയത് ഏറ്റവും ദോഷകരമായി ബാധിച്ചതു കേരളത്തിനെയാണ്. 2018 ൽ തുടങ്ങിയ പാലരുവി എക്സ്പ്രസും ഇതര സംസ്ഥാന തൊഴിലാളികൾക്കായി ജാർഖണ്ഡ് സമ്മർദം ചെലുത്തി 2021 ൽ ആരംഭിച്ച ടാറ്റാനഗർ–എറണാകുളം സർവീസുമാണ് അവസാനമായി സംസ്ഥാനത്തിന് ലഭിച്ച പ്രതിദിന സർവീസുകൾ.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

അമീബിക് മസ്തിഷ്ക ജ്വരം; ഒരു മരണം കൂടി

അമീബിക് മസ്തിഷ്ക ജ്വരം; ഒരു മരണം കൂടി കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക...

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ ജാഗ്രത തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും...

തങ്കം പോലൊരു തങ്കച്ചൻ അങ്കം വെട്ടി വരുന്നുണ്ടേ

തങ്കം പോലൊരു തങ്കച്ചൻ അങ്കം വെട്ടി വരുന്നുണ്ടേ പെരുമ്പാവൂർ: അങ്കമാലിയിൽ നിന്നു പെരുമ്പാവൂരിലെത്തി...

അപകടം; ബൈക്ക് യാത്രികൻ മരിച്ചു

അപകടം; ബൈക്ക് യാത്രികൻ മരിച്ചു തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്‌കൂട്ടറിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ...

തൊടുപുഴയിലെ ആശുപത്രിക്കെതിര ആരോപണം

തൊടുപുഴയിലെ ആശുപത്രിക്കെതിര ആരോപണം ഇടുക്കി: തൊടുപുഴയിലെെ സ്വകാര്യ ആശുപത്രിക്കെതിര ചികിത്സാ പിഴവ് ആരോപിച്ച്...

ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം

ഡിവൈഎസ്പി മധു ബാബുവിനെതിരെ ഗുരുതര ആരോപണം ഡിവൈഎസ്‌പി മധുബാബുവിനെതിരേ ഗുരുതര ആരോപണവും പരാതിയുമായി...

Related Articles

Popular Categories

spot_imgspot_img