web analytics

വാകവനത്തിലേയ്ക്ക് പോരൂ…. കാറ്റുകൊണ്ട് നടക്കാം

വാഗമണ്ണും രാമക്കൽമേടുമൊക്കെ കാണാനെത്തുന്ന കൂടെ വനത്തിന്റെ വന്യത ആസ്വദിച്ച് വന്യ ജീവികളെയും കണ്ടൊരു യാത്ര എങ്ങിനെയുണ്ടാകും. അൽപം സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് ഏറെ ആസ്വദിയ്ക്കാൻ കഴിയുന്ന ട്രക്കിങ് ആണ് വാകവനത്തിലൂടെയുള്ള വിൻഡി വാക്ക് . വനം വകുപ്പിന്റെ മേൽനോട്ടത്തിലായതിനാൽ സാഹസികതയ്‌ക്കൊപ്പം സുരക്ഷിതത്വത്തിനും പ്രാധാന്യം നൽകി അഞ്ച് മലകൾ കയറിയിറങ്ങി ഏഴുകിലോമീറ്ററോളം നീളുന്ന യാത്ര. ഇടുക്കി കുമരികുളത്തു നിന്നുമാണ് ട്രക്കിങ് ആരംഭിയ്ക്കുന്നത്. കുമരികുളത്ത് വനം വകുപ്പ് എക്കോ ഡവലപ്‌മെന്റ് കമ്മിറ്റികളുമായി ചേർന്ന് സ്ഥാപിച്ച ടിക്കറ്റ് കൗണ്ടർ ഉണ്ട്. 200 രൂപയാണ് ടിക്കറ്റ് നിരക്ക് ആറുപേർ ചേർന്ന സംഘമായാണ് ട്രക്കിങ് ആരംഭിയ്ക്കുക. സംഘത്തിനൊപ്പം വനം വകുപ്പ് ഏർപ്പെടുത്തിയ ഗൈഡും ഉണ്ടാകും. വനത്തിന്റെ ഉള്ളും പുറവും അറിയാവുന്ന ഗൈഡുകൾ തരുന്ന നിർദേശങ്ങൾ കർശനമായി പാലിച്ചേ തീരു. മദ്യം,പ്ലാസ്റ്റിക് വസ്തുക്കൾ ,സിഗരറ്റ് , സഞ്ചാരികൾക്കൊപ്പം എത്തുന്ന നായകൾ തുടങ്ങിയവയുമായി വനത്തിൽ പ്രവേശിപ്പിക്കില്ല. മഴക്കാലമാണെങ്കിൽ അട്ടകടിയെ പ്രതിരോധിയ്ക്കാനുള്ള മാർഗങ്ങളും കരുതി വനത്തിലേയ്ക്ക് കയറാം.

കുമരികുളത്തു നിന്നുമാണ് ട്രക്കിങ് ആരംഭിയ്ക്കുന്നത്. തീപിടുത്തം തടയാൻ വനം വകുപ്പ് തെളിച്ചിട്ട ഫയർ ലൈനുകളിലൂടെ നടന്നു തുടങ്ങാം. കുത്തനെയുള്ള കയറ്റം നടന്നു കയറുമ്പോൾ വനത്തിന്റെ വന്യതയ്‌ക്കൊപ്പം അകലെയുള്ള തേയില പ്ലാന്റേഷന്റെ കാഴ്ച്ചകളും കാണാം . പുൽത്തകിടി പോലെ പരന്നു കിടക്കുന്ന തേയില എസ്റ്റേറ്റുകളിലെ മൊട്ടക്കുന്നുകൾ. കയറ്റം കയറി നിൽക്കുന്നത് മുന്തിരിപ്പാറയിലാണ്. കാട്ടുമുന്തിരിച്ചെടികൾ പൂത്തു നിൽക്കുകയാണ് വിളഞ്ഞു കഴിഞ്ഞാൽ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് പറിച്ചു തിന്നാം. വേനലിൽ ശോഷിച്ച അരുവി ചാടിക്കടന്ന് നടന്നു തുടങ്ങുമ്പോൾ പില്ലറുകൾ താങ്ങി നിർത്തിയ വനം വകുപ്പ് ഓഫീസ്. വന്യ മൃഗങ്ങളെ ഭയന്ന് ചുറ്റും കിടങ്ങ് തീർത്തിട്ടുണ്ട്. വന്യ മൃഗ ആക്രമണങ്ങളിൽ നിന്നുള്ള സുരക്ഷയെക്കരുതി മുകൾ നിലയിലാണ് ഓഫീസ് പ്രവർത്തനം.

വനം വകുപ്പ് ഓഫീസ് പിന്നിട്ട് കഴിഞ്ഞാൽ കസേരക്കാനം മലയാണ് ലക്ഷ്യം . ഇരിയ്ക്കാൻ പാകത്തിന് ഏതാനും കല്ലുകൾ ഉള്ളതിനാലാണ് മലയ്ക്ക് കസേരക്കാനമെന്ന പേര് ലഭിച്ചത്. കസേരക്കാനം മലയിൽ നിന്ന് നോക്കിയാൽ കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ല് കാണാം. മൂടൽ മഞ്ഞ് ഇടയ്ക്ക് ഇല്ലിക്കൽ കല്ലിന്റെ കാഴ്ച്ച മറയ്ക്കും. കസേരക്കാനത്തെ കാഴ്ച്ചകൾക്ക് ശേഷം അടുത്ത മല കയറണം. മലമുകളിലെത്തിയാൽ ഇടുക്കി ജലാശയത്തിന്റെ ഏതാനും ഭാഗങ്ങളും ഇടുക്കി ജില്ലാ ആസ്ഥാനമായ പൈനാവിലെ കളക്ട്രേറ്റ് സമുച്ചയവും കാണാം.

അടുത്ത യാത്ര ചില്ലള്ള് മലയിലേയ്ക്കാണ് മലയിൽ ചെറിയൊരു അള്ള് ഉള്ളതിനാലാണ് ചില്ലള്ളെന്ന പേര് ലഭിച്ചത്. ചില്ലള്ള് മലയുടെ മുകളിലെത്തിയാൽ പിന്നെ ശക്തമായ കാറ്റു വീശിത്തുടങ്ങും കാറ്റ് എതിർ ദിശയിൽ നിന്നാണെങ്കിൽ മുന്നോട്ട് നീങ്ങാൻ പ്രയാസമാണെന്ന് തോന്നിപ്പോകുന്നത്ര ശക്തി. ആഞ്ഞുവിശുന്ന കാറ്റിനെ എതിരിട്ട് മലയിറങ്ങി. ഈറ്റക്കട്ട മലയിലേയ്ക്കാണ് യാത്ര മലയുടെ ഒരു വശം നിറയെ ഈറ്റയാണ്. ആനകൾക്ക് ഏറെയിഷ്ടപ്പെട്ട ‘വീതിപ്പോത’ എന്ന് അറിയപ്പെടുന്ന പുല്ലും മലയിൽ നിറഞ്ഞിരിയ്ക്കുന്നു. ആനക്കൂട്ടം സ്ഥിരമായെത്തുന്ന സ്ഥലമെന്നും സൂക്ഷിക്കണമെന്നും ഗൈഡുകൾ നിർദേശം നൽകി. എന്നാൽ ആനകളെ കാണാനായില്ല . പുല്ല് തിന്നതിന്റെയും ഈറ്റയൊടിച്ചതിന്റെയും തെളിവുകൾ അവശേഷിപ്പിച്ച് അവ മടങ്ങിപ്പോയിരിയ്ക്കുന്നു. പുല്ല് നിറഞ്ഞ മലയിൽ നിന്നും അടുത്ത് കാണുന്ന മലയിലേയ്ക്ക് തെളിച്ചിട്ട വഴിയുടെ പാടുകൾ വനം വകുപ്പ് ഓഫീസർമാർക്ക് ബീറ്റിന് പോകാനുള്ള വഴിയാണോയെന്ന് സംശയിച്ച് പോകും എന്നാൽ ആനത്താരകളാണ് അതെന്ന് ഗൈഡുകൾ.

ഈറ്റക്കട്ട പിന്നിട്ട് ആനമലയിലുള്ള വ്യൂ പോയിന്റിലേയ്ക്ക് നടന്നു തുടങ്ങി. ആനകളെ കാണാൻ ഏറ്റവും സാധ്യതയുള്ള സ്ഥലം. മലകയറി മുകളിലെത്തുമ്പോൾ അതിശയിപ്പിക്കുന്ന ദൃശ്യ ഭംഗിയാണ് സഞ്ചാരികളെ കാത്തിരിയ്ക്കുന്നത്. താഴെ പരന്ന് കിടക്കുന്ന ഇടുക്കി ജലാശയത്തിന്റെ കാഴ്ച്ച. പുൽമേടുകളിൽ മേഞ്ഞു നടക്കുന്ന രണ്ട് ആനകൾ . മേലാകെ ചെളി വാരിയിട്ട് പുല്ല് പറിച്ച് തിന്നുന്നു . ആനകൾ കൂട്ടത്തോടെ ഇവിടെ എത്താറുണ്ടെന്നും വേനൽ കടുത്തതിനാൽ വെള്ളം തേടി ഇടുക്കി ജലാശയത്തിന്റെ ഭാഗത്തേയ്ക്ക് കടന്നിരിയ്ക്കാമെന്നും ഗൈഡുകൾ. ആനകൾക്ക് പുറമെ കാട്ടുപന്നിയും കേഴമാനുമാണ് വനത്തിൽ ധാരാളമുള്ളത്. ആനമലയും പിന്നിട്ട് ട്രക്കിങിന്റെ അവസാന ഭാഗമായ കുരിശുമലയിലേയ്ക്ക് കടന്നു. കുരിശുമലയിലെ ചെറിയ നീരുറവകളും ചതുപ്പുകളുമുള്ള ഭാഗത്ത് ആനക്കുട്ടം തമ്പടിച്ചതിന്റെ ലക്ഷണങ്ങൾ. മരങ്ങളിൽ ആന പുറം ചൊറിഞ്ഞതിന്റെയും മൺ തിട്ടകളിൽ കൊമ്പ് ആഴ്ന്നിറങ്ങിയ പാടുകളും കാണാം. കുരിശുമലയിൽ ചിലയിടങ്ങളിൽ പ്ലാവുകൾ കാണാം. ചക്ക ധാരാളമായി ലഭിയ്ക്കുന്ന സമയങ്ങളിൽ ഇവിടങ്ങളിൽ ആനക്കൂട്ടമിറങ്ങി ചക്ക പറിച്ച് തിന്നാറുണ്ട്. കുരിശുമലയിലെത്തുന്നതോടെ ട്രക്കിങ് അവസാനിക്കുകയാണ്. ഇവിടെ നിന്നും വേഗത്തിൽ ജനവാസ കേന്ദ്രങ്ങളിലെത്താൻ കഴിയും. സഞ്ചാരികൾക്ക് ടാക്‌സി വിളിച്ച് തിരികെ കുമരികളത്തേയ്ക്ക് മടങ്ങാനും ഗൈഡുകൾ സഹായം ചെയ്ത് തരും.

ഫോൺ : 9562985570, 9496233564 ( വനം വകുപ്പ് ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി )

spot_imgspot_img
spot_imgspot_img

Latest news

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

Other news

കാർ മാറ്റുന്നതിനിടെ അപകടം; അരമണിക്കൂർ വാഹനത്തിനടിയിൽ കുടുങ്ങിയ യുവാവ്

കാർ മാറ്റുന്നതിനിടെ അപകടം; അരമണിക്കൂർ വാഹനത്തിനടിയിൽ കുടുങ്ങിയ യുവാവ് കൊച്ചി: വീട്ടുമുറ്റത്ത് കാർ...

ട്രെയിനിനെ വെല്ലാൻ കെഎസ്ആർടിസിയുടെ ‘പറക്കും തളിക’; വിമാനത്തിലേതുപോലെ ഹോസ്റ്റസുമാരും ആഡംബര സൗകര്യങ്ങളും! ഇനി യാത്ര ബിസിനസ് ക്ലാസ്സിൽ

തിരുവനന്തപുരം: കേരളത്തിലെ പൊതുഗതാഗത ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് കെഎസ്ആർടിസിയുടെ പ്രീമിയം...

വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വിള്ളലോ? മന്ത്രി കെ. രാജൻ നേരിട്ടെത്തി;

കൽപ്പറ്റ: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കായി പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ടൗൺഷിപ്പിലെ...

ഐപിഎൽ: കൊൽക്കത്തയ്ക്ക് വീണ്ടും തോൽവി; ഗില്ലിന്റെ തകർപ്പൻ ഇന്നിങ്സിൽ ഗുജറാത്തിന് ജയം

ഐപിഎൽ: കൊൽക്കത്തയ്ക്ക് വീണ്ടും തോൽവി; ഗില്ലിന്റെ തകർപ്പൻ ഇന്നിങ്സിൽ ഗുജറാത്തിന് ജയം അഹമ്മദാബാദ്:...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

ഉടുമ്പന്നൂരിൽ തോക്ക് നിർമ്മാണ യൂണിറ്റ്! മാരകായുധങ്ങളും വെടിക്കോപ്പുകളുമായി യുവാവ് വലയിൽ;

തൊടുപുഴ: ഇടുക്കി ജില്ലയിലെ ഉടുമ്പന്നൂരിൽ പോലീസിനെ പോലും അമ്പരപ്പിക്കുന്ന രീതിയിലുള്ള ആയുധവേട്ട....

Related Articles

Popular Categories

spot_imgspot_img