web analytics

ജില്ലാ കലക്ടറുടെ കുഴിനഖ ചികിത്സ; ജെറോമിക് ജോ‍ർജ് സ്ഥിരമായി ചികിത്സ തേടുന്നത് സ്വകാര്യ ആശുപത്രിയിൽ; ഈ വർഷം ഇതുവരെ അനുവദിച്ചത് 53,000രൂപ; ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് നിയമപ്രകാരമെന്ന സർക്കവാദം തെറ്റാണെന്ന് നിയമവിദ​ഗ്ദർ

തിരുവനന്തപുരം : കുഴിനഖ ചികിത്സക്ക് സർക്കാർ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി വിവാദത്തിൽ പെട്ട തിരുവനന്തപുരം ജില്ലാ കലക്ടർ ജെറോമിക് ജോ‍ർജ് സ്ഥിരമായി ചികിത്സ തേടുന്നത് സ്വകാര്യ ആശുപത്രിയിൽ. ഈ വർഷം ഇതുവരെ 53,000 ത്തോളം രൂപയാണ് സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കായി സർക്കാർ അനുവദിച്ചത്. ജനുവരി മൂന്നിന് 3,603രൂപയും, ജനുവരി 10ന് 2,325 രൂപയും, ജനുവരി 17ന് 37,478 രൂപയും, ഏപ്രിൽ 18ന് 3785 രൂപയും, മെയ് ഒമ്പതിന് 3,188 രൂപയും അനുവദിച്ചിട്ടുണ്ട് . ഇതുവരെ 53361 രൂപ. ഈ വർഷം തന്നെ ആറ് തവണ ജില്ലാ കലക്ടർ ജെറോമിക് ജോർജജിന് ചികിത്സാചെലവിന് വേണ്ടി പണം അനുവദിച്ചിട്ടുണ്ട്.

അ​തേസമയം ജില്ലാ കലക്ടറുടെ കുഴിനഖ ചികിത്സയ്ക്ക് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് നിയമപ്രകാരമെന്ന സർക്കവാദം തെറ്റാണെന്ന് നിയമവിദ​ഗ്ദർ പറയുന്നു. 1954ലെ സർവീസ് ചട്ടത്തെയാണ് ഇതിന് സാധുതയായി സർക്കാർ ഉദ്ധരിച്ചിരിക്കുന്നത്. ചട്ടത്തിലെ 3(1), 8 (1–2) വകുപ്പുകൾ പ്രകാരം കലക്ടറുടെ നടപടി നിയമവിധേയമാണെന്നു പറയുന്നു. എന്നാൽ ചട്ടം പരിശോധിച്ചാൽ ഈ വാദം നിയമത്തിന്റെ ദുർവ്യാഖ്യാനമാണെന്നു വ്യക്തമാകുമെന്നാണ് നിയമ വിദ​ഗ്ദരുടെ വാദം.

ചട്ടം 3 (1)പ്രകാരം സർവീസിലുള്ള ഉദ്യോഗസ്ഥന് സർക്കാർ അംഗീകരിച്ചിട്ടുള്ള മെഡിക്കൽ ഉദ്യോഗസ്ഥനിൽ നിന്ന് ചികിത്സ തേടാം. മെഡിക്കൽ ഉദ്യോഗസ്ഥനെ നിയമത്തിൽ നിർവചിച്ചിരിക്കുന്നത് ഇതിനായി ഗവൺമെന്റ് പ്രത്യേകം ചുമതലപ്പെടുത്തിയ സർക്കാർ ഡോക്ടർ എന്നാണ്

ചട്ടം 4 (1)പ്രകാരം ഉദ്യോഗസ്ഥൻറെ കുടുംബത്തിനും ഇത്തരത്തിൽ ചികിത്സ തേടാം. സർക്കാർ ആശുപത്രി, ഡോക്ടറുടെ വസതി അല്ലെങ്കിൽ ഡോക്ടറുടെ കൺസൽറ്റിങ് മുറി എന്നിവിടങ്ങളിലാണ് ചികിത്സ ലഭിക്കുക.

ചട്ടം 7 (1)പ്രകാരം ചികിത്സ സൗജന്യമാണ്. സർക്കാർ ആശുപത്രി, അത്തരം ആശുപത്രികളില്ലെങ്കിൽ അംഗീകൃത ഡോക്ടറുടെ നിർദ്ദേശപ്രകാരം സർക്കിരതര ആശുപത്രി, പ്രത്യേകം അനുമതി പ്രകാരം ജില്ലയ്ക്കു പുറത്തോ സംസ്ഥാനത്തു പുറത്തോഉള ആശുപതി എന്നിവിടങ്ങളിലാണ് ചികിത്സ തേടേണ്ടത്.

ചട്ടം 8ൽ പറയുന്നത്, വിവാദമായ വീട്ടിലെ ചികിത്സയെപ്പറ്റിയാണ്. 8 (1) സർക്കാർ ആശുപത്രി സമീപത്തില്ലാത്ത അവസ്ഥയിൽ ഗുരുതരമായും അടിയന്തര വൈദ്യസഹായം വേണ്ടിവരുന്നതുമായ ഘട്ടത്തിൽ ഉദ്യോഗസ്ഥന് വീട്ടിൽ ചിക്തസനൽകണം.

Read Also:പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാം വഴി, അതും ഒരു മാസം മുൻപ്; കൊല്ലത്ത് ആത്മഹത്യ ചെയ്തത് വിദ്യാത്ഥികൾ, കാരണമറിയാതെ കുടുംബം

spot_imgspot_img
spot_imgspot_img

Latest news

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

Other news

പാമ്പ് ‘പക’ വീട്ടുമോ? ഇണയെ കൊന്നാൽ പിന്നാലെ വരുമൊ? വസ്തുതകൾ ഇങ്ങനെ

പാമ്പ് 'പക' വീട്ടുമോ? ഇണയെ കൊന്നാൽ പിന്നാലെ വരുമൊ? വസ്തുതകൾ ഇങ്ങനെ തിരുവനന്തപുരം: സംസ്ഥാനത്ത്...

ഉദ്യോഗസ്ഥന് നേരെ ചെളി എറിഞ്ഞ കേസ്: മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണയ്ക്ക് ഒരു മാസത്തെ തടവ്

ഉദ്യോഗസ്ഥന് നേരെ ചെളി എറിഞ്ഞ കേസ്: മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണയ്ക്ക്...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

നിതിൻ രാജിന്റെ മരണം: നീതി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്ന് ദലിത് സംഘടനകളുടെ ഹർത്താൽ

നിതിൻ രാജിന്റെ മരണം: നീതി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഇന്ന് ദലിത് സംഘടനകളുടെ...

പവർകട്ട് ഇല്ല, പക്ഷേ കറന്റ് പോകും! കേരളത്തിൽ രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം

പവർകട്ട് ഇല്ല, പക്ഷേ കറന്റ് പോകും! കേരളത്തിൽ രാത്രികാലങ്ങളിൽ വൈദ്യുതി നിയന്ത്രണം തിരുവനന്തപുരം: ഉയർന്ന...

Related Articles

Popular Categories

spot_imgspot_img