web analytics

ഒരേയൊരു യാത്രക്കാരിക്ക് വേണ്ടി സർവീസ് നടത്തി ട്രെയിൻ, അവളുടെ പഠനം തീരുംവരെ അടച്ച് പൂട്ടാത്ത റെയിൽവേ സ്റ്റേഷൻ…! അത്യപൂർവ്വ സംഭവം…!

ഒരേയൊരാൾക്കുവേണ്ടി ഒരു ട്രെയിൻ സർവീസ് നടത്തുക, അവളുടെ പഠനം പൂർത്തിയാകുന്നതുവരെ ആ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടാതെ നിലനിർത്തുക. അത്തരമൊരു സംഭവം ആണിപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

ജപ്പാനിലെ ഒരു വിദൂര ഗ്രാമത്തിലെ ചെറിയൊരു റെയിൽവേ സ്റ്റേഷൻ ആണ് ഇത്തരത്തിൽ ജനപ്രിയമായി മാറിയിരിക്കുന്നത്.

ഇപ്പോൾ റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടി വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും ജപ്പാനിലെ ഹൊക്കൈഡോ ദ്വീപിലെ ക്യൂ-ഷിരാതകി സ്റ്റേഷന്‍റെ കഥ എല്ലാവർക്കും പ്രിയപ്പെട്ടതാണ്.

സ്കൂൾ യാത്രയ്ക്കായി ട്രെയിനിനെ ആശ്രയിച്ചിരുന്ന കാന ഹരാദ എന്ന വിദ്യാർത്ഥിനിക്ക് വേണ്ടിയായിരുന്നു റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടൽ തീരുമാനം വൈകിപ്പിച്ചത്.

സംഭവം ഇങ്ങനെ:

യാത്രക്കാർ ഇല്ലാത്തതിനെ തുടർന്ന് ഈ റെയിൽവേ സ്റ്റേഷൻ അടച്ചു പൂട്ടാനും ട്രെയിൻ സർവീസ് നിർത്താനും അധികൃതർ തീരുമാനിച്ചു. അപ്പോഴാണ് റെയിൽവേ ഒരു കാര്യം അധികൃതരുടെ ശ്രദ്ധയിൽപെട്ടത്.

ട്രെയിനിൽ സ്ഥിരമായി യാത്ര ചെയ്യുന്ന ഒരു യാത്രക്കാരിയുണ്ട്, റെയിൽവേ സ്റ്റേഷൻ അടച്ച് പൂട്ടുകയും ട്രെയിൻ സർവീസ് അവസാനിപ്പിക്കുകയും ചെയ്താൽ ഹൈസ്കൂൾ വിദ്യാർത്ഥിയായ ആ യാത്രക്കാരി എന്ത് ചെയ്യുമെന്ന ചോദ്യം ഉയർന്നു.

വിദ്യാഭ്യാസം സർവ്വധനാൽ പ്രധാനമെന്ന് കരുതിയ റെയിൽവേ അധികൃതർ ഒരു തീരുമാനത്തിലെത്തി. അവളുടെ പഠനം കഴിയുന്നതുവരെ ട്രെയിൻ സർവീസ് തുടരുക എന്നതായിരുന്നു ആ തീരുമാനം.

അങ്ങനെ ഹൈസ്കൂൾ വിദ്യാർത്ഥിയായ അവളുടെ ബിരുദ പഠനം കഴിയുന്നതുവരെ ആ കൊച്ചു റെയിൽവേ സ്റ്റേഷനും ട്രെയിൻ സർവീസും അവിടെത്തന്നെ തുടർന്നു.

സഞ്ചാരികൾ ഇരമ്പിയെത്തിയപ്പോൾ മഴയും ഇരമ്പി ; മൂന്നാറിൽ നേട്ടമില്ലാതെ വിനോദ സഞ്ചാരമേഖല

മൂന്നാർ സ്വാതന്ത്ര്യദിനത്തോ ടനുബന്ധിച്ച് മുന്നാറിലേക്കൊ ഴുകിയെത്തിയത് ആയിര ക്കണക്കിന് വിനോദസഞ്ചാ രികൾ. എന്നാൽ തുടർച്ചയാ യിപെയ്ത കനത്തമഴ മേഖല യ്ക്കു് തിരിച്ചടിയായി. ഏറെ നാള ത്തെ ആലസ്യത്തിനുശേഷം വ്യാഴാഴ്ചയോടെയാണ് വിനോ ദസഞ്ചാരമേഖല ഉണർന്നത്.

കേരളത്തിനകത്തും പുറത്തുനി ന്നുമായി ആയിരങ്ങളാണ് പ്രദേ ശത്തെത്തിയത്. തമിഴ്‌നാട്, കർ ണാടക, ആന്ധ്രപ്രദേശ്, തെല ങ്കാന തുടങ്ങിയ സംസ്ഥാനങ്ങ ളിൽനിന്നാണ് ഏറ്റവുമധികം സഞ്ചാരികളെത്തിയത്.

റിസോർ ട്ടുകളിലെ മുറികൾ നേരത്തേ തന്നെ പൂർണമായും ബുക്കുചെ യ്യപ്പെട്ടിരുന്നു. എന്നാൽ മറ്റുമേ ഖലകൾക്ക് പ്രതീക്ഷിച്ച നേട്ടമു ണ്ടാക്കാനായില്ല.

വെള്ളി, ശനി, ഞായർ ദി വസങ്ങളിൽ തുടർച്ചയായി പെയ്ത ശക്തമായ മഴ വിനോ ദസഞ്ചാരമേഖലയ്ക്ക് തിരിച്ചടിയായി. മൂന്നാർ ഗവ. ബൊട്ടാണിക്കൽ ഗാർഡനിൽ ദിവ സേന ശരാശരി 1600 പേർ മാ ത്രമാണ് സന്ദർശനം നടത്തിയത്.

ഹൈഡൽ ടൂറിസത്തിന് കീഴി ലുള്ള മാട്ടുപ്പട്ടി ബോട്ടിങ് സെൻ്റ റിൽ 1550 പേരും പഴയമൂന്നാർ ഹൈഡൽ പാർക്കിൽ 600 പേരു മാണ് ദിവസേന സന്ദർശനം നടത്തിയത്. കനത്ത മഴയും ഗതാഗ തക്കുരുക്കും മൂലം പ്രതീക്ഷിച്ചതി ന്റെ നാലിലൊന്ന് സന്ദർശകർ മാത്രമാണ് കേന്ദ്രങ്ങളിലെത്തിയത്.

മഴ ശക്തമായി തുടർന്നതോടെ ടൗണിലെ കച്ചവടക്കാർക്കും വ്യാപാരമില്ലാതായി. ദേവികു ളം ഗ്യാപ്പ് റോഡിലെ ഗതാഗത നിരോധനവും തിരിച്ചടിയായി.

മൂന്ന് മാസത്തിനുശേഷം മു മൂന്നാറിൽ വിനോദസഞ്ചാരികളു ടെ തിരക്കേറിയെങ്കിലും പ്രതി ക്ഷിച്ച നേട്ടമുണ്ടാക്കാനായില്ലെ ന്നാണ് ടൗണിലെ വ്യാപാരികൾ പറയുന്നത്.

അവധി ദിവസങ്ങളിൽ വൻ ഗതാഗതക്കുരുക്കാണ് മൂന്നാർ മേഖലയിൽ അനുഭവപ്പെട്ടത്. ആനച്ചാൽ മുതൽ മൂന്നാർ വരെ യുള്ള 15 കിലോമീറ്റർ യാത്ര ചെയ്യാൻ പലപ്പോഴും നാലുമണിക്കൂർ വരെ വേണ്ടിവന്നു. കൊച്ചി-ധനുഷ്കോടി ദേശീയ പാതയുടെ പുനർനിർമാണം

പള്ളിവാസൽ, ഹെഡ് വർക്ക്സ് ജങ്ഷൻ എന്നിവിടങ്ങളിലെഗ താഗതക്കുരുക്കിന് കാരണമായി. വിനോദസഞ്ചാരികൾ ഏറ്റവു മധികം യാത്രചെയ്യുന്ന മൂന്നാർ -രാജമല, മൂന്നാർ-ടോപ്പ്സ്റ്റേ ഷൻ റോഡുകളിലും മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങി.

ഗതാഗതക്കുരുക്ക് രൂക്ഷമായ തോടെ മാട്ടുപ്പട്ടിയിലേക്ക് പോയ പലരും പാതിവഴിയിൽ യാത്ര മതിയാക്കി. രാവിലെ തുടങ്ങിയ കുരുക്ക് രാത്രി 10 വരെ നീണ്ടു നിന്നു.

പാർക്കിങ് സൗകര്യം ഏർപ്പെടുത്താത്തതും വീതികുറഞ്ഞ റോഡുമാണ് മൂന്നാറിലെ ഗതാഗ തക്കുരുക്കിന് കാരണമായത്.

ആനപ്രേമികളുടെ ഇഷ്ട തോഴൻ, ശാന്ത സ്വരൂപൻ.. ..ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു

ഈരാറ്റുപേട്ട അയ്യപ്പൻ ചരിഞ്ഞു ആനപ്രേമികളുടെ ഇഷ്ടക്കാരൻ ആയിരുന്ന ഇരാറ്റുപേട്ട അയ്യപ്പൻ ചെരിഞ്ഞു. കോടനാട് ആനക്കൂട്ടിൽ നിന്നും നേരിട്ട് പരവൻ പറമ്പിൽ (സെയ്ന്റ്. ജോർജ് )കുടുംബക്കാർ നേരിട്ട് വാങ്ങുകയായിരുന്നു.

അമ്പത് വർഷത്തോളമായി ഇവരുടെ കൈവശം ആയിരുന്നു. കോട്ടയം, എറണാകുളം ആലപ്പുഴ ജില്ലകളിൽ എല്ലഉത്സവങ്ങളിലും പങ്കെടുത്തിട്ടുണ്ട്. തൃശ്ശൂർ പൂരം ഉൾപ്പടെ. ശാന്ത സ്വരൂപൻ ആയിരുന്നു. ഒരാഴ്ചയായി ക്ഷീണവസ്ഥയിൽ ആയിരുന്നു.

നിരവധി ആരാധകർ ഉള്ള ആനയായിരുന്നു ഈരാറ്റുപേട്ട അയ്യപ്പൻ.കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം തീക്കോയി പരവൻ പറമ്പിൽ വീടിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ് ഈരാറ്റുപേട്ട അയ്യപ്പൻ.

കേരളത്തിൽ ഉടനീളം 100 കണക്കിന് ഉത്സവങ്ങൾക്ക് നിറ സാന്നിധ്യമായ ആന കൂടിയാണ് ഈരാറ്റുപേട്ട അയ്യപ്പൻ. കോടനാട്ട് നിന്നും വനം വകുപ്പിന് ലഭിച്ച ആനക്കുട്ടിയെ ലേലത്തിൽ വാങ്ങിയാണ് ഈരാറ്റുപേട്ടയിൽ എത്തിക്കുന്നത്.

1977 ഡിസംബർ 14-നാണ് ആനയെ വെള്ളൂക്കുന്നേൽ പരവൻപറമ്പിൽ വീട്ടിൽ എത്തിക്കുമ്പോൾ അഞ്ച് വയസ്സായിരുന്നു ആനക്ക് പ്രായം.

ഗജരാജന്‍, ഗജോത്തമന്‍, ഗജരത്നം, കളഭകേസരി, തിരുവിതാംകൂര്‍ ഗജശ്രേഷ്ഠൻ, ഐരാവതസമൻ തുടങ്ങിയ നിരവധി വിശേഷണങ്ങളും പട്ടങ്ങളും നേടിയ ആനയാണ് അയ്യപ്പന്‍ അയ്യപ്പൻ.

Summary:
A unique incident is being discussed on social media where a train service is reportedly operated for just one person, and a railway station is kept functional until she completes her education. This rare gesture has sparked widespread attention and debate online.

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

പാട്ടും മേളവും മുറുകി; വിവാഹവീട്ടിൽ ‘അതിഥിയായി’ കള്ളനെത്തി; വരന്റെ സ്വർണമാല കവർന്നു

പാട്ടും മേളവും മുറുകി; വിവാഹവീട്ടിൽ 'അതിഥിയായി' കള്ളനെത്തി; വരന്റെ സ്വർണമാല കവർന്നു കോഴിക്കോട്: വടകര...

കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് എം.ബി.ബി.എസ് വിദ്യാർത്ഥി മരിച്ചു; ജോർദ്ദാനിൽ നിന്ന് നാട്ടിലെത്തിയ യുവാവിന് ദാരുണാന്ത്യം

കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് എം.ബി.ബി.എസ് വിദ്യാർത്ഥി മരിച്ചു; ജോർദ്ദാനിൽ നിന്ന് നാട്ടിലെത്തിയ...

ലോഡ് ഷെഡ്ഡിംഗ് തിരിച്ചടി; ബാറ്ററി സ്റ്റോറേജിലേക്ക് തിരിഞ്ഞ് സോളാർ ഉപഭോക്താക്കൾ

ലോഡ് ഷെഡ്ഡിംഗ് തിരിച്ചടി; ബാറ്ററി സ്റ്റോറേജിലേക്ക് തിരിഞ്ഞ് സോളാർ ഉപഭോക്താക്കൾ തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്...

ഊട്ടിയിൽ ‘പൂക്കാലം’; നാളെ മുതൽ ട്രാഫിക് നിയന്ത്രണം, വഴിമാറി ഓടണം

ഊട്ടിയിൽ 'പൂക്കാലം'; നാളെ മുതൽ ട്രാഫിക് നിയന്ത്രണം, വഴിമാറി ഓടണം ഊട്ടി: സീസൺ തിരക്കിനെ...

ദോഹ സർവീസ് വീണ്ടും; ഇൻഡിഗോ വിമാനങ്ങൾ മെയ് 1 മുതൽ പുനരാരംഭിക്കും

ദോഹ സർവീസ് വീണ്ടും; ഇൻഡിഗോ വിമാനങ്ങൾ മെയ് 1 മുതൽ പുനരാരംഭിക്കും തിരുവനന്തപുരം:...

ചൂടിൽ വെന്തുരുകി കടൽ; മീൻ കിട്ടാക്കനി, മത്തിക്കും അയലയ്ക്കും പൊള്ളുന്ന വില

ചൂടിൽ വെന്തുരുകി കടൽ; മീൻ കിട്ടാക്കനി, മത്തിക്കും അയലയ്ക്കും പൊള്ളുന്ന വില നിലമ്പൂർ:...

Related Articles

Popular Categories

spot_imgspot_img