ന്യൂഡൽഹി: എസ്ഡിപിഐയിലേക്ക് എത്തിയ പണമിടപാടുകളിൽ അടിമുടി ദൂരൂഹതയെന്ന് ഇഡി. വൻതുക സംഭാവന നൽകിയവർക്ക് അതേ തുക മൂൻകൂട്ടി ലഭിച്ചിരുന്നു എന്നാണ് ഇഡിക്ക് ലഭിച്ച വിവരം.
ഹവാല ഇടപാടുകളിലൂടെ എത്തിയ കള്ളപ്പണം ഈ രീതിയിൽ വെളുപ്പിച്ചുവെന്നാണ് ഇ ഡി വിലയിരുത്തുന്നത്. അതേസമയം എസ് ഡിപിയിൽ നിന്ന് പണം ലഭിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായി ഇഡിവൃത്തങ്ങൾ അറിയിച്ചു.
കേരളത്തിലടക്കം 10 സംസ്ഥാനങ്ങളിലെ എസ്ഡിപിഐ കേന്ദ്രങ്ങളിൽ ഇഡിയുടെ പരിശോധന നടത്തിയിരുന്നു. സാമ്പത്തിക ഇടപാട് സംബന്ധിച്ച് തെളിവുകൾ പരിശോധനക്കിടെ ലഭിച്ചെന്നാണ് ഇഡി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഹവാല ഇടപാടുകളിലൂടെ എത്തിയ കള്ളപ്പണം ഈ രീതിയിൽ വെളുപ്പിച്ചുവെന്നാണ് ഇ ഡി പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ എസ് ഡിപിയിൽ നിന്ന് പണം ലഭിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ എസ്ഡിപിഐ കേരളവും തമിഴ്നാടും കൂടാതെ ബംഗാളിലും രാജസ്ഥാനിലും റെയ്ഡ് നടത്തിയെന്നും ഇഡി പറഞ്ഞു. വഹിദുർ റഹ്മാൻ എന്നയാളെ കോയമ്പത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.
ഇയാൾ ആയുധ പരിശീലനം നൽകിയിരുന്ന വ്യക്തിയാണെന്നും ഇ ഡി അറിയിച്ചിരുന്നു. ഇയാളുടെ അക്കൗണ്ടിലേക്ക് സംഭാവന എന്ന പേരിൽ എത്തിയ പണം പിന്നീട് എസ്ഡിപിഐക്ക് കൈമാറിയെന്നും ഇഡി പറയുന്നു.
അതേസമയം ഇയാൾ അനധികൃത പണമിടപാട് നടന്നെന്നും ഇഡി പറയുന്നു. ഈ കേസിൽ അന്വേഷണം തുടരുകയാണെന്നും പി എഫ് ഐ പലസ്ഥലങ്ങളിലും ആയുധ പരിശീലനം നടത്തിയതിന്റെ തെളിവുകൾ ലഭിച്ചെന്നും ഇഡി പറഞ്ഞു.