കേരളത്തിലെ ഈ ബീച്ച് ഒട്ടും സേഫ് അല്ല; ആകെയുള്ളത് കീറിയ റെസ്ക്യൂ ട്യൂബും, പഴക്കം ചെന്ന് പൊടിഞ്ഞ ലൈഫ് ജാക്കറ്റും; വിസിലും ഒരു ചുവന്ന കൊടിയും കൊണ്ട് ജീവൻ രക്ഷിക്കാനാകുമോ?

അപകടസാധ്യത വളരെ കൂടുതലുള്ള കൊല്ലം ബീച്ചിൽ 12 ലൈഫ് ഗാർഡിനെ ആവശ്യമുണ്ടെങ്കിലും 7 ജീവനക്കാരെ മാത്രമാണ് നിയമിച്ചിട്ടുള്ളത്. ഇവർക്ക് തൊഴിൽ നിയമങ്ങൾ ഒന്നും ബാധകവുമല്ല
ആയിരങ്ങൾ സന്ദർശിക്കുന്ന കൊല്ലം ബീച്ചിൽ സുരക്ഷാക്രമീകരണങ്ങളിൽ വൻ വീഴ്ച. ജീവനു സുരക്ഷ നൽകാൻ ടൂറിസം വകുപ്പ് നിയോഗിച്ചിട്ടുള്ള ലൈഫ് ഗാർഡിന്റെ പക്കലുള്ളത് കീറിയ റെസ്ക്യൂ ട്യൂബും, പഴക്കം ചെന്ന് പൊടിഞ്ഞ ലൈഫ് ജാക്കറ്റും മാത്രം. നവീകരണ പ്രവർത്തനങ്ങളുടെ ഫലമായി ബീച്ചിന്റെ നീളം കൂടിയതോടെ ബീച്ചിന്റെ പരിധിക്കപ്പുറത്തേക്ക് സന്ദർശകർ ഇറങ്ങുന്നത് പതിവാണ്. എന്നാൽ ഇവർ കടലിലിറങ്ങിയോ എന്നറിയാൻ നിരീക്ഷണ ക്യാമറയോ ലൈറ്റോ വോക്കിടോക്കിയോ മൈക്കോ ഒന്നുമില്ല. ആകെയുള്ളത് വിസിലും ഒരു ചുവന്ന കൊടിയും, 4 റെസ്ക്യൂ ട്യൂബും 8 ലൈഫ് ബോയയും. ഗാർഡ് ഓടിയെത്തുമ്പോഴേക്കും അപകടം സംഭവിച്ചുകഴിയുമെന്ന സ്ഥിതി.

സംസ്ഥാനത്തെ എല്ലാ ലൈഫ് ഗാർഡിനും ഒരു ദിവസം ജോലി ഒരു ദിവസം ഓഫ് എന്നാണ് ഡ്യൂട്ടി നിയമം. എന്നാൽ കൊല്ലം ബീച്ചിലെ 7 ജീവനക്കാർക്കും മാസത്തിൽ ഒരു ദിവസം മാത്രമാണ് ഓഫ്. അടിയന്തര അവധിയെടുത്താൽ വൈകുന്നേരത്തെ ഷിഫ്റ്റിന് ആൾക്ഷാമം വരും. രാവിലെ 7 മുതൽ 11 വരെ ഒരു ഷിഫ്റ്റ്. വൈകിട്ട് 3 മുതൽ 7 വരെ അടുത്ത ഷിഫ്റ്റെന്നാണ് കണക്ക്. പക്ഷേ കൊല്ലത്തെ ജീവനക്കാർക്ക് വിശ്രമമില്ലാതെ ജോലിയാണ്.

രാവിലെ 3 പേർ വന്നാൽ വൈകിട്ട് 4 പേർ മാത്രം. ഈ വർഷം മാത്രം 4 പേരാണ് കൊല്ലം ബീച്ചിൽ മരണപ്പെട്ടത്. നൂറോളം പേർ അപകടത്തിലും പെട്ടു. ദിവസവും ആയിരക്കണക്കിനാളുകൾ എത്തുന്ന ബീച്ചിൽ കപ്പൽ ചാലുള്ളതിനാൽ തുടക്കത്തിൽ തന്നെ 4 മീറ്റർ ആഴമുണ്ട്. കാൽ നനയ്ക്കാൻ തിരയിൽ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നവരിൽ കൂടുതലും. കടപ്പുറത്ത് കോർപറേഷൻ സ്ഥാപിച്ച പകുതിയിലേറെ തെരുവുവിളക്കുകളും തെളിയുന്നില്ല. രാത്രി 7 വരെ മാത്രമാണ് സംസ്ഥാനത്തുടനീളം ലൈഫ് ഗാർഡ്സിന്റെ സേവനം. എന്നാൽ രാത്രിയിലും അപകടങ്ങൾ വർധിച്ചുവരുന്നതിനാൽ കൊല്ലം ബീച്ചിൽ ടൂറിസം പൊലീസിന്റെ സേവനം അത്യാവശ്യമാണെന്ന് ലൈഫ് ഗാ‍ർഡുകൾ പറയുന്നു.

ലൈഫ് ഗാർഡിന്റെ പക്കലുള്ള ‌ജീവൻരക്ഷാ ഉപകരണമായ റെസ്ക്യൂ ട്യൂബ് കീറിയ നിലയിലാണ്.വാച്ച് ടവർ ഉപയോഗശൂന്യവുമാണ്.
ബീച്ചിൽ നിരീക്ഷണത്തിനായി എട്ടുവർഷം മുൻപ് സ്ഥാപിച്ച വാച്ച് ടവറിൽ ജീവൻ പണയം വച്ചാണ് ലൈഫ് ഗാർഡുകൾ കഴിയുന്നത്. കടൽക്കാറ്റിൽ മേൽക്കൂരയുടെ ഭൂരിഭാഗവും നശിച്ചുകഴിഞ്ഞു. ഷീറ്റുകളെല്ലാം പറന്നതിനാൽ വെയിലും മഴയും എല്ലാം ‘തടസ്സമില്ലാതെ’ ടവറിനുള്ളിൽ എത്തും.

തുരുമ്പെടുത്ത് പല കമ്പികളും ഷീറ്റുകളും തലയിൽ വീഴാതിരിക്കാനായി കയറുകൊണ്ട് താൽക്കാലികമായി കെട്ടിവച്ചിരിക്കുകയാണ്. വർഷങ്ങൾ പഴക്കമുള്ള പൊടിപിടിച്ച, ദ്രവിച്ച സുരക്ഷ ഉപകരണങ്ങൾ സൂക്ഷിക്കാനുള്ള ഇടം മാത്രമാണിത്. മഴക്കാലമായാൽ കെട്ടിടത്തിനുള്ളിലെ വെള്ളക്കെട്ടിൽ കുടപിടിച്ചിരുന്ന് നിരീക്ഷണം നടത്തണം. പലവട്ടം പരാതിപ്പെട്ടിട്ടും ‘എല്ലാം മുകളിൽ അറിയിച്ചിട്ടുണ്ട്’ എന്ന മറുപടിയിൽ മാത്രം ഒതുങ്ങുകയാണ് നടപടികൾ.

English summary:This beach in Kerala is not safe at all; All that was left was a torn rescue tube and an old and tattered life jacket; Can a whistle and a red flag save lives?

spot_imgspot_img
spot_imgspot_img

Latest news

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

Other news

Related Articles

Popular Categories

spot_imgspot_img