‘കൊല്ലണമെന്ന ലക്ഷ്യത്തോടെ അവര്‍ പാഞ്ഞടുത്തു’

ന്യൂഡല്‍ഹി: രണ്ടുസ്ത്രീകള്‍ക്കും നേരെ മൃഗങ്ങളെപ്പോലെ ആള്‍ക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നെന്നു മണിപ്പുരില്‍ കലാപകാരികള്‍ നഗ്‌നരാക്കി നടത്തിയ സ്ത്രീകളില്‍ ഒരാളുടെ ഭര്‍ത്താവ്. സൈനികനായിരുന്ന, കാര്‍ഗില്‍ യുദ്ധത്തില്‍ പോരാടിയിട്ടുള്ള വ്യക്തിയാണു യുവതിയുടെ ഭര്‍ത്താവ്. തന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ മണിക്കൂറെന്നാണു സംഭവത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. ”കൊല്ലണമെന്ന ലക്ഷ്യത്തോടെ, ആയുധങ്ങളുമായി മൃഗങ്ങളെപ്പോലെ ആള്‍ക്കൂട്ടം പാഞ്ഞടുക്കുകയായിരുന്നു. രണ്ടുപേരെയും ഞങ്ങളുടെ കൂട്ടത്തില്‍നിന്നു മാറ്റിയശേഷം നഗ്‌നരാകാന്‍ ഭീഷണിപ്പെടുത്തി. ഇത്തരം ആക്രമണങ്ങള്‍ ഇനിയും സംഭവിക്കുമോയെന്ന ആശങ്കയുണ്ട്”-അദ്ദേഹം പറഞ്ഞു.

മേയ് നാലിനാണു രാജ്യത്തെ നടുക്കിയ അതിക്രൂരമായ സംഭവം മണിപ്പുരില്‍ നടന്നത്. കുക്കി ഗോത്രവര്‍ഗവും മെയ്‌തെയ് വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായതിന്റെ തൊട്ടടുത്ത ദിവസമാണു രണ്ടു കുക്കി വിഭാഗത്തിലെ സ്ത്രീകളെ കലാപകാരികള്‍ നഗ്‌നരാക്കി റോഡില്‍ കൂടി നടത്തിയത്. 15 ദിവസങ്ങള്‍ക്കു ശേഷമാണു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. സ്ത്രീകളെ അധിക്ഷേപിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും എല്ലാ കോണുകളില്‍നിന്നും വലിയ രോഷമുണ്ടാവുകയും ചെയ്തതിനു പിന്നാലെ ഇന്നലെയാണു കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തുന്നത്.

മേയ് നാലിനു സുരക്ഷിത സ്ഥാനം തേടി വനപ്രദേശത്തേക്കു രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു ചെറിയ സംഘത്തില്‍ അംഗങ്ങളായിരുന്നു സ്ത്രീകളെന്നാണ് പൊലീസ് നല്‍കുന്ന വിവരം. രണ്ടു പുരുഷന്‍മാരും മൂന്നു സ്ത്രീകളുമാണു സംഘത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്നുപേര്‍ ഒരേ കുടുംബത്തിലെ അംഗങ്ങളാണ്. 56കാരനായ പിതാവും 19കാരനായ മകനും 21കാരിയായ മകളുമാണ് ഇവര്‍. 42, 52 വയസ് പ്രായമുള്ള രണ്ട് സ്ത്രീകളാണ് ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നത്.

വനത്തിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇവര്‍ ഒരു പൊലീസ് സംഘത്തെ കണ്ടുമുട്ടിയതായി എഫ്‌ഐആറില്‍ പറയുന്നു. ഇവര്‍ക്കൊപ്പം 2 കിലോമീറ്റര്‍ അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്കു പോകുമ്പോഴാണ് കലാപകാരികള്‍ ഇവരെ തേടിയെത്തിയത്. സംഘത്തിലുണ്ടായിരുന്ന 19കാരനെ പൊലീസിനു മുന്നിലിട്ട് ആള്‍ക്കൂട്ടം കൊലപ്പെടുത്തി. സഹോദരിയെ പിടികൂടാനുള്ള ആള്‍ക്കൂട്ടത്തിന്റെ ശ്രമത്തെ ചെറുക്കുമ്പോഴാണ് 19കാരന്‍ കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെ സംഘത്തിലെ ഒരു സ്ത്രീയെ അക്രമിസംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതെന്നും പൊലീസിനു ലഭിച്ച പരാതിയില്‍ പറയുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയ താരം ജുനൈദ് മരിച്ചു

മലപ്പുറം: വാഹനാപകടത്തിൽ സോഷ്യൽ മീഡിയ താരം ജുനൈദ്(32) മരിച്ചു. മലപ്പുറം തൃക്കലങ്ങോട്...

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

Other news

കളമശ്ശേരി പോളിടെക്നിക്ക് ഹോസ്റ്റലിലെ കഞ്ചാവ് കേസ്: പ്രതി ആകാശ് റിമാൻഡിൽ

കളമശ്ശേരി പോളിടെക്നിക്ക് ഹോസ്റ്റലിലെ കഞ്ചാവ് കേസിലെ പ്രതി ആകാശിനെ റിമാൻഡ് ചെയ്തു....

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും....

കേരളത്തെ ഞെട്ടിച്ച് അട്ടപ്പാടിയിൽ ശിശു മരണം..! മരിച്ചത് ഒരു വയസ്സുള്ള കുഞ്ഞ്

അട്ടപ്പാടിയിൽ ശിശു മരണം. താവളം വീട്ടിയൂരിലെ രാജേഷ്, അജിത ദമ്പതികളുടെ കുഞ്ഞാണ്...

വ്യാപക എംഡിഎംഎ വിൽപ്പന, അതും ടെലിഗ്രാമിലൂടെ; ഒടുവിൽ പിടി വീണു

കൊ​ച്ചി: ടെലിഗ്രാം ഗ്രൂപ്പുകൾ വ​ഴി വ്യാപക എംഡിഎംഎ വിൽപ്പന ന​ട​ത്തിയ യുവാവ്...

സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഇരിപ്പിടം നൽകണം; ഇല്ലെങ്കിൽ കടുത്ത നടപടി

തിരുവനന്തപുരം: ജോലി സ്ഥലത്ത് സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമ ഒരുക്കേണ്ട സംവിധാനങ്ങൾ നൽകുന്നുണ്ടെന്ന്...

അമ്മ ശകാരിച്ചതിന് വീടുവിട്ടിറങ്ങി; പതിമൂന്നുകാരിക്കായി തെരച്ചിൽ തുടരുന്നു

കൊല്ലം: കൊല്ലത്ത് നിന്നു കാണാതായ പെൺകുട്ടിക്കായി തെരച്ചിൽ തുടരുന്നു. കൊല്ലം കുന്നിക്കോട്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!