web analytics

നീയടക്കമുള്ള പെൺവർഗം മറ്റാരും കാണാത്തത് കാണും, നിങ്ങൾ ശപിച്ചുകൊണ്ട് കൊഞ്ചും, ചിരിച്ചുകൊണ്ട് കരയും, മോഹിച്ചുകൊണ്ട്‌ വെറുക്കും…വി​ഗ്രഹത്തിൽ കാർക്കിച്ച് തുപ്പുന്ന വെളിച്ചപ്പാടിനെ ആവിഷ്കരിക്കുന്നത് ഇക്കാലത്താണെങ്കിലോ?

നീയടക്കമുള്ള പെൺവർഗം മറ്റാരും കാണാത്തത് കാണും, നിങ്ങൾ ശപിച്ചുകൊണ്ട് കൊഞ്ചും, ചിരിച്ചുകൊണ്ട് കരയും, മോഹിച്ചുകൊണ്ട്‌ വെറുക്കും എന്ന് ഒരുവടക്കൻ വീര​ഗാഥയിലെ മമ്മൂട്ടിയുടെ കഥാപാത്രമായ ചന്തു നായികയായ മാധവിയുടെ കഥാപാത്രമായ ഉണ്ണിയാർച്ചയുടെ മുഖത്തുനോക്കി പറഞ്ഞത് കേലവം സിനിമാ വാചകങ്ങൾ മാത്രമായിരുന്നില്ല. മറിച്ച്, എംടിക്ക് മാത്രം പറയാൻ പറ്റുന്ന ചില കാഴ്ച്ചപ്പാടുകളായിരുന്നു. ഒരേ പെണ്ണിനാൽ പലവട്ടം വഞ്ചിക്കപ്പെടുന്ന കാമുകന്റെ ആത്മരോദനം മാത്രമായിരുന്നില്ല അത്. സ്ത്രീസ​ഹജമായ ചാപല്യങ്ങളെ കാലാതീതമായി നിർവചിക്കുകയായിരുന്നു എംടി ഈ വാക്കുകളിലൂടെ ചെയ്തത്. പക്ഷെ ഇത് ഇന്നായിരുന്നെങ്കിലോ?

അതുപോലെ തന്നെ നിർമ്മാല്യം എന്ന സിനിമയിൽ വി​ഗ്രഹത്തിൽ കാർക്കിച്ച് തുപ്പുന്ന വെളിച്ചപ്പാടിനെ ആവിഷ്കരിക്കുന്നത് ഇക്കാലത്താണെങ്കിൽ ജാതി – മതവികാരങ്ങൾ വ്രണപ്പെട്ടെന്ന് ആരോപിച്ച് എംടിക്ക് നേരേ ആക്രമണം ഉണ്ടാകുമായിരുന്നു. രണ്ടാമൂഴം എഴുതുന്നത് ഇക്കാലത്തായിരുന്നെങ്കിൽ ഇതിഹാസത്തെ വികലമാക്കിയെന്നാകും സോഷ്യൽമീഡിയയിൽ ഉയരുന്ന വിവാദം. ഒരു വടക്കൻ വീര​ഗാഥയും ചരിത്രത്തെ വളച്ചൊടിച്ചെന്നും സ്ത്രീവിരുദ്ധമെന്നും പറഞ്ഞ് പ്രതിരോധിക്കാൻ നിരവധിപേരുണ്ടാകുമായിരുന്നു. എന്നാൽ, കാലഘട്ടം ആവശ്യപ്പെട്ടതെല്ലാം മായം ചേർക്കാതെയും വളച്ചുകെട്ടാതെയും മടികൂടാതെ എംടി തുറന്നെഴുതിക്കൊണ്ടിരുന്നു. എംടി എന്ന ദ്വയാക്ഷരിയുടെ തൂലികക്ക് മാത്രം ജന്മം നൽകാൻ കഴിയുന്ന കഥകളും കഥാപാത്രങ്ങളും എംടിയുടെ കാലത്തിന് ശേഷവും ശോഭ മങ്ങാതെ നിലനിൽക്കുന്നതും അതുകൊണ്ടാണ്.

ഒരുപക്ഷേ എംടി വാസുദേവൻ നായർ എന്ന എഴുത്തുകാരന് തന്റെ സാഹിത്യസൃഷ്ടികളിൽ തുറന്നെഴുത്തിന് തുണയായി നിന്നത് കാലഘട്ടം തന്നെയാകണം. ഇന്നായിരുന്നെങ്കിൽ മതവും ജാതിയും പെൺപക്ഷവും പ്രാദേശിക വികാരങ്ങളുമെല്ലാം ചേർന്ന് ഇങ്ങനെയൊരു എഴുത്തിന് വെല്ലുവിളി കടുത്ത സൃഷ്ടിക്കുമായിരുന്നു. സാഹിത്യ സൃഷ്ടികളെ ആ നിലയിൽ കാണാൻ പ്രാപ്തിയുള്ളൊരു സമൂഹത്തിലായിരുന്നു എംടിയുടെ ഇടപെടലുകളത്രയും. മറ്റൊരു രീതിയിൽ പറഞ്ഞാൽ, കാലഘട്ടം ആവശ്യപ്പെട്ടിടത്താണ് എംടി എന്ന എഴുത്തുകാരന്റെ ജനനം.

സമകാലിക അനീതികൾക്കെതിരെ അക്ഷരങ്ങളിൽ അ​ഗ്നി പകരുമ്പോഴും, കേട്ടുതഴമ്പിച്ച കഥകളിലെ നിശബ്ദ വേഷങ്ങൾക്ക് ശബ്ദം പകരുമ്പോഴും, പെൺമനസ്സിന്റെ നി​ഗൂഢതകളെയും ചാപല്യങ്ങളെയും തുറന്നെഴുതുമ്പോഴും എംടിയെ ആരും വിമർശിച്ചില്ല. വിലക്ക് കൽപ്പിച്ചില്ല.. ഊരുവിലക്ക് പ്രഖ്യാപിച്ചുമില്ല. എന്തിലും ഏതിലും വ്രണപ്പെടുന്ന വികാരത്തെ വളർത്തുന്ന വർത്തമാന കാലത്തായിരുന്നെങ്കിൽ തന്റെ പല കൃതികളും വെളിച്ചം കാണില്ലായിരുന്നു എന്ന് എംടി തന്നെ പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

“ഭീഷണി വേണ്ട, മുട്ടുമടക്കില്ല”: പി.സി. ജോർജിന് മറുപടിയുമായി പാലാ ബിഷപ്പ്

കോട്ടയം: രാഷ്ട്രീയ വിവാദങ്ങളിൽ സഭയെയും മെത്രാന്മാരെയും വലിച്ചിഴയ്ക്കുന്നവർക്കെതിരെ ആഞ്ഞടിച്ച് പാലാ ബിഷപ്പ്...

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ പീറ്റർ മഗ്യാർ തരംഗം

യൂറോപ്പിലെ വന്മരം വീണു; 16 വർഷത്തെ ഓർബൻ ഭരണത്തിന് അന്ത്യം! ഹംഗറിയിൽ...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു;  ദുരന്തം ഫുട്ബോൾ കളി കഴിഞ്ഞ് മടങ്ങവേ

ടിപ്പർ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു;  ദുരന്തം ഫുട്ബോൾ കളി കഴിഞ്ഞ്...

Related Articles

Popular Categories

spot_imgspot_img