web analytics

നീയടക്കമുള്ള പെൺവർഗം മറ്റാരും കാണാത്തത് കാണും, നിങ്ങൾ ശപിച്ചുകൊണ്ട് കൊഞ്ചും, ചിരിച്ചുകൊണ്ട് കരയും, മോഹിച്ചുകൊണ്ട്‌ വെറുക്കും…വി​ഗ്രഹത്തിൽ കാർക്കിച്ച് തുപ്പുന്ന വെളിച്ചപ്പാടിനെ ആവിഷ്കരിക്കുന്നത് ഇക്കാലത്താണെങ്കിലോ?

നീയടക്കമുള്ള പെൺവർഗം മറ്റാരും കാണാത്തത് കാണും, നിങ്ങൾ ശപിച്ചുകൊണ്ട് കൊഞ്ചും, ചിരിച്ചുകൊണ്ട് കരയും, മോഹിച്ചുകൊണ്ട്‌ വെറുക്കും എന്ന് ഒരുവടക്കൻ വീര​ഗാഥയിലെ മമ്മൂട്ടിയുടെ കഥാപാത്രമായ ചന്തു നായികയായ മാധവിയുടെ കഥാപാത്രമായ ഉണ്ണിയാർച്ചയുടെ മുഖത്തുനോക്കി പറഞ്ഞത് കേലവം സിനിമാ വാചകങ്ങൾ മാത്രമായിരുന്നില്ല. മറിച്ച്, എംടിക്ക് മാത്രം പറയാൻ പറ്റുന്ന ചില കാഴ്ച്ചപ്പാടുകളായിരുന്നു. ഒരേ പെണ്ണിനാൽ പലവട്ടം വഞ്ചിക്കപ്പെടുന്ന കാമുകന്റെ ആത്മരോദനം മാത്രമായിരുന്നില്ല അത്. സ്ത്രീസ​ഹജമായ ചാപല്യങ്ങളെ കാലാതീതമായി നിർവചിക്കുകയായിരുന്നു എംടി ഈ വാക്കുകളിലൂടെ ചെയ്തത്. പക്ഷെ ഇത് ഇന്നായിരുന്നെങ്കിലോ?

അതുപോലെ തന്നെ നിർമ്മാല്യം എന്ന സിനിമയിൽ വി​ഗ്രഹത്തിൽ കാർക്കിച്ച് തുപ്പുന്ന വെളിച്ചപ്പാടിനെ ആവിഷ്കരിക്കുന്നത് ഇക്കാലത്താണെങ്കിൽ ജാതി – മതവികാരങ്ങൾ വ്രണപ്പെട്ടെന്ന് ആരോപിച്ച് എംടിക്ക് നേരേ ആക്രമണം ഉണ്ടാകുമായിരുന്നു. രണ്ടാമൂഴം എഴുതുന്നത് ഇക്കാലത്തായിരുന്നെങ്കിൽ ഇതിഹാസത്തെ വികലമാക്കിയെന്നാകും സോഷ്യൽമീഡിയയിൽ ഉയരുന്ന വിവാദം. ഒരു വടക്കൻ വീര​ഗാഥയും ചരിത്രത്തെ വളച്ചൊടിച്ചെന്നും സ്ത്രീവിരുദ്ധമെന്നും പറഞ്ഞ് പ്രതിരോധിക്കാൻ നിരവധിപേരുണ്ടാകുമായിരുന്നു. എന്നാൽ, കാലഘട്ടം ആവശ്യപ്പെട്ടതെല്ലാം മായം ചേർക്കാതെയും വളച്ചുകെട്ടാതെയും മടികൂടാതെ എംടി തുറന്നെഴുതിക്കൊണ്ടിരുന്നു. എംടി എന്ന ദ്വയാക്ഷരിയുടെ തൂലികക്ക് മാത്രം ജന്മം നൽകാൻ കഴിയുന്ന കഥകളും കഥാപാത്രങ്ങളും എംടിയുടെ കാലത്തിന് ശേഷവും ശോഭ മങ്ങാതെ നിലനിൽക്കുന്നതും അതുകൊണ്ടാണ്.

ഒരുപക്ഷേ എംടി വാസുദേവൻ നായർ എന്ന എഴുത്തുകാരന് തന്റെ സാഹിത്യസൃഷ്ടികളിൽ തുറന്നെഴുത്തിന് തുണയായി നിന്നത് കാലഘട്ടം തന്നെയാകണം. ഇന്നായിരുന്നെങ്കിൽ മതവും ജാതിയും പെൺപക്ഷവും പ്രാദേശിക വികാരങ്ങളുമെല്ലാം ചേർന്ന് ഇങ്ങനെയൊരു എഴുത്തിന് വെല്ലുവിളി കടുത്ത സൃഷ്ടിക്കുമായിരുന്നു. സാഹിത്യ സൃഷ്ടികളെ ആ നിലയിൽ കാണാൻ പ്രാപ്തിയുള്ളൊരു സമൂഹത്തിലായിരുന്നു എംടിയുടെ ഇടപെടലുകളത്രയും. മറ്റൊരു രീതിയിൽ പറഞ്ഞാൽ, കാലഘട്ടം ആവശ്യപ്പെട്ടിടത്താണ് എംടി എന്ന എഴുത്തുകാരന്റെ ജനനം.

സമകാലിക അനീതികൾക്കെതിരെ അക്ഷരങ്ങളിൽ അ​ഗ്നി പകരുമ്പോഴും, കേട്ടുതഴമ്പിച്ച കഥകളിലെ നിശബ്ദ വേഷങ്ങൾക്ക് ശബ്ദം പകരുമ്പോഴും, പെൺമനസ്സിന്റെ നി​ഗൂഢതകളെയും ചാപല്യങ്ങളെയും തുറന്നെഴുതുമ്പോഴും എംടിയെ ആരും വിമർശിച്ചില്ല. വിലക്ക് കൽപ്പിച്ചില്ല.. ഊരുവിലക്ക് പ്രഖ്യാപിച്ചുമില്ല. എന്തിലും ഏതിലും വ്രണപ്പെടുന്ന വികാരത്തെ വളർത്തുന്ന വർത്തമാന കാലത്തായിരുന്നെങ്കിൽ തന്റെ പല കൃതികളും വെളിച്ചം കാണില്ലായിരുന്നു എന്ന് എംടി തന്നെ പിൽക്കാലത്ത് പറഞ്ഞിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

Other news

പെരുന്നാൾ വിപണിയിൽ ‘മട്ടൺ ഷോക്ക്’! കിലോയ്ക്ക് 200 രൂപ വർധിച്ചു; ആശ്വാസമായി ചിക്കൻ വിലയിലെ ഇടിവ്

പെരുന്നാൾ വിപണിയിൽ 'മട്ടൺ ഷോക്ക്'! കിലോയ്ക്ക് 200 രൂപ വർധിച്ചു; ആശ്വാസമായി...

‘അപര സ്ഥാനാർത്ഥികൾ ജനാധിപത്യത്തിന് ഭീഷണി’; ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

‘അപര സ്ഥാനാർത്ഥികൾ ജനാധിപത്യത്തിന് ഭീഷണി’; ഹൈക്കോടതിയുടെ രൂക്ഷ വിമർശനം കൊച്ചി: തെരഞ്ഞെടുപ്പുകളിൽ മുന്നണി...

ബഹ്‌റൈനിൽ വൻ ഭീകരവേട്ട: ഹിസ്ബുല്ലയുമായി ബന്ധമുള്ള മൂന്നംഗ സംഘം പിടിയിൽ

ബഹ്‌റൈനിൽ വൻ ഭീകരവേട്ട: ഹിസ്ബുല്ലയുമായി ബന്ധമുള്ള മൂന്നംഗ സംഘം പിടിയിൽ ബഹ്‌റൈന്റെ ആഭ്യന്തര...

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർത്ഥിനി വീടിനുള്ളിൽ മരിച്ച നിലയിൽ തിരുവനന്തപുരം:...

രാജ്യത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കം; കേരളത്തിൽ ജൂൺ 16 മുതൽ

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്ന നിർണ്ണായകമായ ജനസംഖ്യാ കണക്കെടുപ്പിന് ഇന്ന്...

Related Articles

Popular Categories

spot_imgspot_img