web analytics

കുടിയേറ്റ നിയമങ്ങളിൽ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങൾക്ക് വേദിയൊരുക്കി ട്രംപ് ഭരണകൂടം; ‘ഓപ്പറേഷൻ ക്ലീൻ’ പദ്ധതിയിൽ മലയാളികൾ ഉൾപ്പെടെ ആശങ്കയിൽ

കുടിയേറ്റ നിയമങ്ങളിൽ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങൾക്ക് വേദിയൊരുക്കി ട്രംപ് ഭരണകൂടം; ‘ഓപ്പറേഷൻ ക്ലീൻ’ പദ്ധതിയിൽ മലയാളികൾ ഉൾപ്പെടെ ആശങ്കയിൽ

വാഷിങ്ടൺ ∙ അമേരിക്കൻ കുടിയേറ്റ നിയമങ്ങളിൽ ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങൾക്ക് വേദിയൊരുക്കി ട്രംപ് ഭരണകൂടം.

രാജ്യത്ത് നിലവിൽ വീസയോടെ കഴിയുന്ന അഞ്ചരക്കോടിയിലധികം വിദേശികളുടെ രേഖകൾ പുനഃപരിശോധിക്കാനുള്ള നീക്കത്തിലാണ് ഭരണകൂടമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ദേശീയ സുരക്ഷ ശക്തിപ്പെടുത്തുകയും നിയമവിരുദ്ധ കുടിയേറ്റം തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് ഈ കർശന നടപടികൾ.

ഇതോടെ, അമേരിക്കയിൽ പഠിക്കുന്നതും ജോലി ചെയ്യുന്നതുമായ മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് വിദേശികളിൽ വലിയ ആശങ്കയുണർന്നു.

പുതിയ നിർദേശങ്ങൾ പ്രകാരം ടൂറിസ്റ്റ് വീസ, സ്റ്റുഡന്റ് വീസ, എച്ച്-1ബി പോലുള്ള തൊഴിൽ വീസ, കുടുംബാംഗങ്ങൾക്ക് അനുവദിച്ച വീസ തുടങ്ങി എല്ലാ വിഭാഗങ്ങളിലുമുള്ള വീസകളും പരിശോധനയ്ക്ക് വിധേയമാകും.

വീസ അനുവദിച്ച സമയത്ത് നൽകിയ വിവരങ്ങളിൽ പൊരുത്തക്കേടുകളുണ്ടോയെന്ന്, അപേക്ഷകർക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടോയെന്ന്, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകാൻ സാധ്യതയുണ്ടോയെന്ന് തുടങ്ങിയ കാര്യങ്ങൾ ആധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ പരിശോധിക്കും.

സംശയം തോന്നുന്നവരുടെ വീസകൾ മുന്നറിയിപ്പില്ലാതെ തന്നെ റദ്ദാക്കാനും തുടർ നടപടി സ്വീകരിക്കാനും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന് അധികാരം ലഭിക്കും.

ട്രംപിന്റെ രണ്ടാം ഭരണകാലത്ത് നാടുകടത്തൽ നടപടികൾ ഗണ്യമായി വർധിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഔദ്യോഗിക കണക്കുകൾ പുറത്തുവന്നിട്ടില്ലെങ്കിലും, ആദ്യ മാസങ്ങളിൽ തന്നെ മുൻ വർഷങ്ങളിലെ ശരാശരിയെക്കാൾ വളരെ ഉയർന്ന തോതിലാണ് നാടുകടത്തൽ നടന്നുകൊണ്ടിരിക്കുന്നത് എന്ന് വിദഗ്ധർ വിലയിരുത്തുന്നു.

ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് നാടുകടത്തപ്പെടുന്നവരിൽ ഇന്ത്യക്കാരുടെ എണ്ണം വളരെ കൂടുതലാണെന്ന് അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.

വീസ കാലാവധി കഴിഞ്ഞവരും രേഖകളിൽ ക്രമക്കേട് കണ്ടെത്തിയവരുമായ ആയിരക്കണക്കിന് ഇന്ത്യക്കാർ ഇതിനകം നാടുകടത്തപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ടെക്‌നോളജി മേഖലയിൽ ജോലി ചെയ്തിരുന്ന നിരവധി ഇന്ത്യക്കാരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് ഏറ്റവും വലിയ ആശങ്ക.

ലാൻഡിങ്ങിന് മുൻപ് വിമാനത്തിന്റെ ഇടതു ചിറക് വേർപ്പെട്ടു; വൻ ദുരന്തം ഒഴിവായത് യാത്രക്കാരിയുടെ കരുതലിൽ

ടെക്‌സസിൽ ലാൻഡിങ്ങിന് തൊട്ടുമുമ്പ് ഡെൽറ്റ എയർലൈൻസിന്റെ ബോയിങ് 737 വിമാനത്തിന്റെ ഇടതു ചിറകിന്റെ ഭാഗം തകരാറിലായി.

അത്യാഹിതം ഒഴിവായി. 68 യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. സംഭവത്തെ തുടർന്ന് യുഎസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അന്വേഷണം പ്രഖ്യാപിച്ചു.

ഓർലാൻഡോ ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്ന് 62 യാത്രക്കാരും 6 കാബിൻ ജീവനക്കാരുമായി ഓസ്റ്റിൻ ബെർഗ്സ്ട്രോം വിമാനത്താവളത്തിലേക്ക് എത്തുന്നതിനിടെയാണ് സംഭവം ഉണ്ടായത്.

വിമാനത്തിന്റെ ഇടതു ചിറകിലെ ഭാഗിക വേർപാട് ആദ്യം ശ്രദ്ധിച്ചത് ഒരു യാത്രക്കാരിയായിരുന്നു. വിൻഡോ സീറ്റിലിരുന്ന അവർ പുറത്തേക്ക് നോക്കിയപ്പോഴാണ് തകരാർ മനസ്സിലായത്. തുടർന്ന് വിമാനം കുലുങ്ങുന്നതായി നിരവധി യാത്രക്കാർ പ്രതികരിച്ചു.

സുരക്ഷിതമായി ലാൻഡ് ചെയ്തതിന് ശേഷം വിമാനം അടിയന്തരമായി അറ്റകുറ്റപ്പണികൾക്കായി മാറ്റി. ഇടതു ചിറകിന്റെ ഒരു ഭാഗമാണ് വേർപ്പെട്ടതെന്ന് ഡെൽറ്റ അധികൃതർ സ്ഥിരീകരിച്ചു. യാത്രക്കാരുടെ ആശങ്കയ്ക്ക് ക്ഷമാപണം ചെയ്തതായി അധികൃതർ കൂടി അറിയിച്ചു.

ടേക്ക് ഓഫ്, ലാൻഡിങ് സമയങ്ങളിൽ കൂടുതൽ നിയന്ത്രണം നൽകുന്നതിന് ചിറകിന്റെ അറ്റത്ത് സ്ഥാപിച്ചിരിക്കുന്ന ഫ്ലാപ്പുകൾ ആണ് പ്രധാനമായി ഉപയോഗിക്കുന്നത്. സംഭവത്തിൽ അപകടം ഒഴിവായത് വലിയ ഭാഗ്യമായി കരുതപ്പെടുന്നു.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img