web analytics

കാരി ഭീകരനാണോ? കുത്തിയാൽ കൈ മുറിക്കേണ്ടി വരുമോ? കണ്ണൂരിൽ സംഭവിച്ചത് മറ്റൊന്ന്… സൂക്ഷിക്കുക മരണം വരെ സംഭവിച്ചേക്കാം

കണ്ണൂർ: കാരി മീനിൻ്റെ കുത്തേറ്റ യുവാവിൻ്റെ കൈപ്പത്തി മുറിച്ച് മാറ്റിയെന്ന വാർത്തയാണ് ഇന്ന് കേരളത്തിൽ ചർച്ചയാകുന്നത്. തലശേരി മാടപ്പീടികയിലെ പൈക്കാട്ട്‌കുനിയിൽ ടി രജീഷിൻ്റെ കൈപ്പത്തിയാണ് മീൻ കുത്തിയതിനെ തുടർന്ന് മുറിച്ചുമാറ്റേണ്ടി വന്നത്.

കുളം വൃത്തിയാക്കുന്നതിനിടെയാണ് രജീഷിനെ കാരി മീൻ കുത്തിയത്. വാർത്ത ചർച്ചയായതോടെ കാരി കുത്തിയാൽ ഇത്രത്തോളം അപകടമുണ്ടാകുമോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. എന്നാൽ യഥാർഥത്തിൽ മീനിൻ്റെ കുത്തേറ്റതല്ല രജീഷിന് പ്രശ്നമായതെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. കുത്തേറ്റ മുറിവിലൂടെ പ്രവേശിച്ച ബാക്ടീരിയയാണ് വില്ലനായിരിക്കുന്നതെന്ന് വിദ​ഗ്ദർ പറയുന്നു.

ഒരു മാസം മുൻപാണ് കുളം വൃത്തിയാക്കുന്നതിനിടെ രജീഷിൻ്റെ കൈയിൽ കാരി കുത്തിയത്. ഈ മുറിവിലൂടെ ക്ലോസ്ട്രിഡിയ എന്ന അപൂർവ ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചതാണ് കൈപ്പത്തി മുറിക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് പുറത്തു വരുന്ന വിവരം.

കുളം വൃത്തിയാക്കുമ്പോൾ രജീഷിൻ്റെ കൈ വിരലിലാണ് കാരിയുടെ കുത്തേൽക്കുന്നത്. അതിലൂടെ ഉണ്ടായ അണുബാധയെത്തുടർന്ന് കൈപ്പത്തി പൂർണമായും മുറിച്ചുമാറ്റേണ്ടി വന്നു.

ഫെബ്രുവരി ആദ്യ ആഴ്ചയായിരുന്നു സംഭവം നടന്നത്. ‘പ്രാദേശികമായി ‘കടു’ എന്ന് വിളിക്കുന്ന കാരി മീനാണ് കുളത്തിനുള്ളിൽ നിന്നും വിരലിൽ കുത്തിയത്. വിരൽത്തുമ്പിൽ ചെറിയൊരു മുറിവ് മാത്രമാണ് ആദ്യം ഉണ്ടായത്.

കോടിയേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി പിന്നീട് പ്രതിരോധ കുത്തിവെപ്പ് എടുത്തു. ആദ്യം പൈപ്പ് വെള്ളത്തിൽ കഴുകിയപ്പോൾ വേദനയൊന്നും ഉണ്ടായിരുന്നില്ല. പിറ്റേന്ന് പുലർച്ചെ മുതലായിരുന്ന പ്രശ്നം, കൈ മടങ്ങാത്ത രീതിയിൽ വേദന തുടങ്ങി. 48 മണിക്കൂറായപ്പോഴേക്കും കൈ വീങ്ങി, കുമിളകൾ പൊന്തിയെന്ന് രജീഷ് പറയുന്നു.

എന്നാൽ മീനിൻ്റെ കുത്തിലൂടെയല്ല രജീഷിന് അണുബാധയുണ്ടായതെന്നാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജൻ ഡോ. കെഎസ് കൃഷ്ണകുമാർ പറഞ്ഞു. കുത്തേറ്റ മുറിവിലൂടെ ക്ലോസ്ട്രിഡിയ എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചതാണ് രജീഷിന് ശരിക്കും പ്രശ്നമായത്. ഈ ബാക്ടീരിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുന്നഒന്നാണ്. മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട്.

കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിലുണ്ടാകുന്ന ക്ലോസ്ട്രിഡിയം പെർഫ്രിംഗൻസ് എന്ന ബാക്ടീരിയ ശരീരത്തിലേക്ക് പ്രവേശിച്ചാലുടൻ അത്പ്രവർത്തിച്ചുതുടങ്ങും. നെഞ്ചിൻ്റെ ഭാഗത്തേക്ക് ബാധിച്ചാൽ മരണം വരെയും സംഭവിക്കാം. ബാക്ടീരിയ ബാധിച്ച ഭാഗം മുറിച്ചുമാറ്റുകയെന്നതാണ് ജീവൻ രക്ഷിക്കാനുള്ള വഴി.

എന്നാൽഅത്യപൂർവമായിമാത്രമേ ഈ രോഗം റിപ്പോർട്ടു ചെയ്‌തിട്ടുള്ളൂ. കേരളത്തിൽ രജീഷ് ഉൾപ്പെടെ രണ്ടുപേരിൽ മാത്രമാണ് രോഗം കണ്ടെത്തിയത്. ‘ഗ്യാസ് ഗാംഗ്രീൻ’ എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്.

രജീഷിൻ്റെ വിരലിൽ നിന്ന് കൈപ്പത്തിയിലേക്ക് ക്ലോസ്ട്രിഡിയം പെർഫ്രിംഗൻസ് ബാക്ടീരിയ പടർന്നതോടെയാണ് കൈപ്പത്തി മുറിക്കേണ്ടി വന്നത്. അതിവേഗം കോശങ്ങളെ ഇല്ലാതാക്കുന്ന ഒരു തരം ബാക്ടീരിയ ആണിത്. ചെളിയിൽ നിന്നാകും ബാക്ടീരിയ മുറിവിലൂടെ പ്രവേശിച്ചിട്ടുണ്ടാകാം എന്നാണ് നിഗമനം. പകരുന്ന രോഗമല്ലെന്നും ചെളിയിലും മറ്റും ഇറങ്ങുമ്പോൾ ശ്രദ്ധിക്കണമെന്നുമാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള പൊലീസ് 

സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ; ലംഘിച്ചാൽ പിരിച്ചുവിടണമെന്ന് കേരള...

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ, അയോഗ്യത കുരുക്ക് 

അയ്യപ്പനും ശാസ്താവും മുതൽ ഉമൻ ചാണ്ടിയും വി.എസും വരെ; പല പേരിൽ സത്യപ്രതിജ്ഞ,...

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം  തയ്യാറാക്കി സർക്കാർ

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം ...

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

Other news

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ബജറംഗ് ദൾ പ്രവർത്തകർ

ക്രിസ്മസ് ആഘോഷങ്ങൾ തടസപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ബജറംഗ് ദൾ പ്രവർത്തകർ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ...

മൈക്രോഫിനാൻസ് കമ്പനികളുടെ കടുത്ത സമ്മർദവും ഭീഷണിയും: മൂന്ന് മക്കളുടെ അമ്മയായ യുവതി ആത്മഹത്യ ചെയ്തു

മൈക്രോഫിനാൻസ് കമ്പനികളുടെ ഭീഷണി; യുവതി ആത്മഹത്യ ചെയ്തു ബിഹാർ: മൈക്രോഫിനാൻസ് കമ്പനികളുടെ കടുത്ത...

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട്

ആർക്കും വേണ്ടാതെ കിടക്കുന്നത് കോടികൾ; പ്രത്യേക ക്യാമ്പ് കോഴിക്കോട് കോഴിക്കോട്: ജില്ലയിലെ വിവിധ...

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം  തയ്യാറാക്കി സർക്കാർ

99 വർഷം അല്ല പാട്ടക്കാലാവധി പരമാവധി 12 വർഷം;  കരട് നയം ...

17 വയസ്സുകാരിയെ രാത്രിമുഴുവൻ കൂട്ടബലാൽസംഗം ചെയ്ത് മൂന്നു യുവാക്കൾ; സംഭവം ഹരിയാനയിൽ: വൻ പ്രതിഷേധം

17 വയസ്സുകാരിയെ രാത്രിമുഴുവൻ കൂട്ടബലാൽസംഗം ചെയ്ത് മൂന്നു യുവാക്കൾ ഗുരുഗ്രാം: ഹരിയാനയിലെ നൂഹ്...

ഒരു വർഷത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ജനറൽ; റഷ്യൻ ജനറൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു

റഷ്യൻ ജനറൽ കാർബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ...

Related Articles

Popular Categories

spot_imgspot_img