തൊഴിലാളികളുടെ സകല പ്രതീക്ഷകളും തകർത്തുകൊണ്ട് കപ്പൽ വലുപ്പമുള്ള ബ്രിട്ടീഷ് കാലത്തെ നിർമിതികളായ ചീന്തലാർ ,ലോൺട്രി ഫാക്ടറികൾ പൊളിക്കാൻ നടപടി തുടങ്ങി. 24 വർഷമായി പൂട്ടിക്കിടക്കുന്ന പീരുമേട് ടീ കമ്പനിയുടെ രണ്ടു ഫാക്ടറികളാണ് ഉടമ പൊളിച്ചു വിൽക്കുന്നത്. The huge tea factories in Idukki, built during the British rule, will no longer be open to workers.
നൂറുകണക്കിന് തൊഴിലാളി കുടുംബങ്ങൾ ജീവിതം സമർപ്പിച്ച ഫാക്ടറികൾ ഏറെ പ്രതിഷേധങ്ങൾക്കു ശേഷം കോടതിയുടെ അനുമതിയോടെയാണ് പൊളിച്ചു വിൽക്കുന്നത്. തോട്ടം പൂട്ടുന്നതിന് മുൻപ് മുതൽ ഗ്രാറ്റുവിറ്റി ,ബോണസ്, ശമ്പളം തുടങ്ങി വിവിധ തരത്തിൽ തൊഴിലാളികൾക്ക് കമ്പനി പണം നൽകുന്നുണ്ട്.
ഈ കുടിശിക നൽകാനെന്ന പേരിൽ കഴിഞ്ഞ ജൂണിൽ ഉടമ ഒരു കോടി രൂപയ്ക്ക് ഒരു സ്വകാര്യ കമ്പനിക്ക് ഫാക്ടറികൾ വിറ്റിരുന്നു. ജൂലായ് 15 ന് ഫാക്ടറി പൊളിക്കുമെന്ന് സ്വകാര്യ കമ്പനി ട്രേഡ് യൂണിയനെ അറിയിച്ചതോടെയാണ് തൊഴിലാളികൾ വിവരം അറിയുന്നത്. അന്നു തന്നെ സംയുക്ത ട്രേഡ് യൂണിയൻ ഫാക്ടറി വിലക്കു വാങ്ങിയ കമ്പനിയിയെ എതിർപ്പറിയിച്ചു.