web analytics

കുത്തരി ഊണിനു കലക്ടർ നിശ്ചയിച്ച വില 72 രൂപ, വാങ്ങുന്നത് 80 മുതൽ 160 രൂപ വരെ; നെയ്‌റോസ്റ്റിന് 48 രൂപയാണു നിശ്ചയിച്ചിരിക്കുന്നത്, വാങ്ങുന്നത് 100 രൂപ; കോട്ടയത്തെ ഹോട്ടലുകാർക്കെന്താ കൊമ്പുണ്ടോ?

കോട്ടയം: ശബരിമല തീർഥാടനം ആരംഭിക്കും മുമ്പേ ഭക്ഷണ വിലയൊക്കെ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കിയിരുന്നു, പക്ഷേ ഹോട്ടലുകാർ വാങ്ങുന്നതോ കൊള്ളവില. വെജിറ്റേറിയൻ ഹോട്ടലുകളിലാണ് പകൽക്കൊള്ളയെന്ന് ആക്ഷേപമുണ്ട്.

ശബരിമല തീർഥാടകർക്കായി കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയൻ ഭക്ഷണ സാധനങ്ങളുടെ വില ഈ മാസം ആദ്യമാണ് നിശ്ചയിച്ചു പുറത്തിറക്കിയത്. എന്നാൽ, ഇത് റെയിൽവേ സ്‌റ്റേഷനുകളുടെയും ബസ് സ്റ്റാന്റുകളുടെയും സമീപത്തെ ഹോട്ടലുകളിൽ മാത്രമാണെന്നാണു ജില്ലയിലെ ചില ഹോട്ടലുകാരുടെ നിലപാട്.

വെജിറ്റേറിയൻ ബോർഡ് വച്ച ഹോട്ടലുകളിലാണ് പകൽക്കൊള്ളയെന്നു തീർഥാടകർ പറയുന്നു. കുത്തരി ഊണിനു കലക്ടർ നിശ്ചയിച്ച വില 72 രൂപയാണ് എന്നാൽ, വാങ്ങുന്നത് 80 മുതൽ 160 രൂപ വരെയും. സാധാരണ ഹോട്ടലുകളിലേതിനു സമാനമായ കറികളും പായസവും തൈരും ഉൾപ്പെടെ നൽകി കോട്ടയത്തെ ഒരു ഹോട്ടലിലെ ഊണിന്റെ വില 160 രൂപയാണ്. തൈരിലൊക്കെ വെള്ളത്തിന്റെ അംശമാണ് കൂടുതലെന്നും ഈ ഹോട്ടലിനെപറ്റി ആക്ഷേപമുണ്ട്.

ചായയ്ക്കും കാപ്പിയ്ക്കും 12 രൂപയാണു നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഈ നിരക്കിൽ ലഭിക്കുന്ന ഹോട്ടലുകൾ നന്നെ കുറവാണ്. നെയ്‌റോസ്റ്റിന് 48 രൂപയാണു നിശ്ചയിച്ചിരിക്കുന്നത്, എന്നാൽ വാങ്ങുന്നതു 100 രൂപ വരെയാണ്. പ്ലെയിൻ റോസ്റ്റിന് നിശ്ചയിച്ചിരിക്കുന്ന നിരക്ക് 36 രൂപയാണെങ്കിലും കഴിക്കണമെങ്കിൽ50 രൂപയെങ്കിലും നൽകണം.

മസാലദോശ 52 രൂപയ്ക്കു വിൽക്കണമെന്നാണ് ഉത്തരവെങ്കിലും 100 രൂപയ്ക്കു വരെയാണ് വില. ചപ്പാത്തി മൂന്നെണ്ണം കുറുമ ഉൾപ്പെടെ നിശ്ചയിച്ചിരിക്കുന്ന വില 65 രൂപ, എന്നാൽ 80 രൂപ കൊടുത്താൽ കിട്ടുന്നതു രണ്ടു ചപ്പാത്തിയും കുറുമയും മാത്രം.

പൂരി മസാലയ്ക്ക് 60-70 രൂപ വാങ്ങുമ്പോൾ നിശ്ചയിച്ചിരിക്കുന്ന വില 38 രൂപ മാത്രമാണ്. എണ്ണ പലഹാരങ്ങൾക്കും തോന്നിയ വിലയാണ് ഈടാക്കുന്നത്. വഴിയോരങ്ങളിലെ തട്ടുകടകളിൽ 10 രൂപക്ക് ചായയും കടികളും ലഭിക്കുമെങ്കിലും ഉപയോഗിക്കുന്ന എണ്ണ ഉൾപ്പെടെയുള്ളവയുടെ ഗുണനിലവാരം സംബന്ധിച്ച് ആക്ഷേപം ശക്തമാണ്.

കെ.എസ്.ആർ.ടി.സി. ബസുകൾ നിശ്ചിത ഹോട്ടലുകൾക്കു മുമ്പിൽൽ മാത്രമാണു നിർത്തുകയെന്നതിനാൽ ഇവിടെ നിന്നു തന്നെ ഭക്ഷണം കഴിക്കേണ്ട ഗതികേടിലാണു തീർഥാടകരും മറ്റു യാത്രക്കാരും. ഭക്ഷണം കഴിച്ചു കഴിയുമ്പാഴാകും പൊള്ളുന്ന വിലയുടെ കാര്യം അറിയുക.

പച്ചക്കറികളുടെയും പലചരക്കിന്റെയും പൊള്ളുന്ന വില, വാടക, പാചക വാതക, വൈദ്യുതി നിരക്ക് എന്നിവയാണു ഭക്ഷണ സാധനങ്ങൾക്ക് വില കൂടാൻ കാരണമായി ഹോട്ടലുടമകൾ പറയുന്ന ന്യായം. തൊഴിലാളി ക്ഷാമവും മറ്റൊരു കാരണമാണ്. ഒരേ നിലവാരത്തിലുള്ള ഹോട്ടലുകളിൽ പോലും ഒരേ ഭക്ഷണ സാധനങ്ങൾക്കു പല വില ഈടാക്കുന്നതെന്ന ചോദ്യത്തിൽ ഉത്തരവുമില്ല.

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img