web analytics

ആ ഫോൺ കോൾ, അതാണ് മനോജിനെ മാനസീകമായി തളർത്തിയത്; പത്തനംതിട്ട എസ്പിയ്ക്ക് പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല; ആത്മഹത്യക്ക് തൊട്ടുമുമ്പ് കടമ്പനാട് വില്ലേജ് ഓഫിസറെ വിളിച്ചതാര്? ആത്മഹത്യയുടെ കാരണം കണ്ടെത്തണമെന്ന് സഹോദരൻ

കടമ്പനാട് വില്ലേജ് ഓഫിസർ കെ.മനോജ് ജീവനൊടുക്കിയത് ഭരണകക്ഷിയുടെ ഭാഗത്തുനിന്നുണ്ടായ സമ്മർദം കാരണമെന്ന് ആർഡിഒയുടെ റിപ്പോർട്ട് വന്നതിനു പിന്നാലെ പ്രതികരണവുമായി ബന്ധുക്കൾ.
ആരുടെ ഫോൺ ആണ് മനോജിന്റെ ആത്മഹത്യക്ക് മുൻപ് വന്നതെന്ന് അറിയില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഫോൺ പോലീസ് കസ്റ്റഡിയിലായതിനാൽ ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ആത്മഹത്യയുടെ കാരണം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കുടുംബം പത്തനംതിട്ട എസ്പിയ്ക്ക് പരാതി നൽകിയെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല.
ജോലി സ്ഥലത്തെ സമ്മർദം കാരണമാണ് മനോജ്‌ ആത്മഹത്യ ചെയ്തത്. മരണത്തിന് ദിവസങ്ങൾ മുൻപ് തന്നെ അസ്വസ്ഥനായിരുന്നു. മണ്ണെടുപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിലെ ചിലരുടെ ഭാഗത്ത് നിന്നുണ്ടായ സമ്മർദം താങ്ങാൻ കഴിയാതെയാണ് ആത്മഹത്യ ചെയ്തത് -മനോജിന്റെ സഹോദരൻ കെ.മധു ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു. “ഞാൻ ജീവിതം അവസാനിപ്പിക്കുകയാണ്. എന്റെ മരണത്തിൽ മറ്റാർക്കും പങ്കില്ല എന്നാണ് മനോജിന്റെ ആത്മഹത്യകുറിപ്പിൽ ഉള്ളത്. ഒപ്പം ഓഫീസിൽ നൽകാനുള്ള പണവും വെച്ചിരുന്നു. ഇതിന് മുൻപ് ആറന്മുള വില്ലേജിലാണ് ജോലി ചെയ്തത്. മൂന്ന് മാസം മുൻപാണ് കടമ്പനാട് വില്ലേജ് ഓഫീസർ ആയി എത്തിയത്. രാവിലെ 8 മണിയോടെ ഒരു ഫോൺ കോൾ വന്നിരുന്നു. അതിന് ശേഷമാണ് തൂങ്ങിമരിച്ചത്-” മധു പറയുന്നു.

മണ്ണെടുപ്പും മറ്റ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കടമ്പനാട് വില്ലേജ് ഓഫീസർമാർക്ക് വൻ സമ്മർദം നേരിടേണ്ടി വരുന്നുവെന്ന് മുൻപ് തന്നെ ആരോപണം വന്നിട്ടുണ്ട്. പല വില്ലേജ് ഓഫീസർമാരും സ്ഥലംമാറ്റം വാങ്ങിച്ച് പോകുകയാണ് പതിവ്. ഈ പ്രശ്നം തന്നെയാണ് മനോജിന്റെ മരണത്തിനും കാരണമായതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല ഇടപെടൽ നടന്നതായി എസ്‌ഐടി

നവകേരള സദസ് മർദനക്കേസ് അട്ടിമറിച്ചോ? മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാരെ രക്ഷിക്കാൻ ഉന്നതതല...

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി; ഫോൺ കസ്റ്റഡിയിൽ

നവകേരള സദസ് മർദനക്കേസ്: നിർണായക ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മൊഴി നൽകി;...

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

Other news

കോട്ടയം സ്വദേശിനിയെ സുഹൃത്തിന്റെ മുറിയിൽ വച്ച് പീഡിപ്പിച്ചു! പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കാതെ മഡിവാള പോലീസ്

കോട്ടയം സ്വദേശിനിയെ സുഹൃത്തിന്റെ മുറിയിൽ വച്ച് പീഡിപ്പിച്ചു! പരാതി നൽകിയിട്ടും തിരിഞ്ഞുനോക്കാതെ...

ഓരോ ലാൻഡിംഗിലും നെഞ്ചിടിക്കുന്ന നാട്;  ഒക്കൽ നിവാസികൾക്ക് ഇനി എന്നാണൊരു ശാശ്വത പരിഹാരം?

ഓരോ ലാൻഡിംഗിലും നെഞ്ചിടിക്കുന്ന നാട്;  ഒക്കൽ നിവാസികൾക്ക് ഇനി എന്നാണൊരു ശാശ്വത...

മഴ പെയ്താൽ ഇനി പോക്കറ്റ് നിറയും; ഇന്ത്യയിലാദ്യമായി ‘മഴ ട്രേഡിങ്’ വരുന്നു!

മഴ പെയ്താൽ ഇനി പോക്കറ്റ് നിറയും; ഇന്ത്യയിലാദ്യമായി 'മഴ ട്രേഡിങ്' വരുന്നു! കൊച്ചി:...

തിങ്കളാഴ്ച വരെ ഈ ജില്ലകളിൽ കനത്ത മഴ പെയ്തേക്കും! കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിങ്കളാഴ്ച വരെ ഈ ജില്ലകളിൽ കനത്ത മഴ പെയ്തേക്കും! കാറ്റിനും ഇടിമിന്നലിനും സാധ്യതയെന്ന്...

​“പഴശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിന്മുറക്കാരൻ!” സഖാവ് പിണറായിക്കൊപ്പം തുടരുമെന്ന് പ്രഖ്യാപിക്കാൻ ജലീൽ എടുത്ത ചരിത്ര വഴികൾ

​“പഴശിക്കൊപ്പം നിന്ന ഉണ്ണിമൂസയുടെയും അത്തൻകുരിക്കളുടെയും പിന്മുറക്കാരൻ!” സഖാവ് പിണറായിക്കൊപ്പം തുടരുമെന്ന് പ്രഖ്യാപിക്കാൻ ജലീൽ...

Related Articles

Popular Categories

spot_imgspot_img