മരണം നേരിൽ കാണാനുള്ള മോഹം കൗമാരക്കാരൻ സാധിച്ചത് സ്വന്തം പിതാവിനെ കൊലപ്പെടുത്തി.
വീടിന് മുന്‍പില്‍ വെച്ച്, കത്തികൊണ്ട് തന്റെ പിതാവിനെ മൂന്ന് തവണ കുത്തി കൊലപ്പെടുത്തിയത് ഡെര്‍ബിഷയറിലെ ടിബ്‌ഷെല്‍ഫിലായിരുന്നു. എയ്ന്‍സ്ലി ലോടണ്‍ എന്ന 17 കാരനാണ് പിതാവായ ജെയിംസ് എന്ന 44 കാരനെ കൊലപ്പെടുത്തിയത്. Teenage son stabs father to death with knife
പിതാവിന് പ്രഥമശുശ്രൂഷ നല്‍കുന്നതിനെക്കാള്‍ താന്‍ ഇഷ്ടപ്പെടുന്നത് പിതാവ് മരിക്കുന്നത് കാണാനാണ് എന്നായിരുന്നു കുട്ടി പോലീസിനോട് പറഞ്ഞത്. പിതാവിന്റെ വയറ്റില്‍ കുത്തിയ കത്തി വലിച്ചൂരിയതിന് ശേഷം ഇയാള്‍ അതുമായി വീടിനുള്ളിലേക്ക് പോയി.
തുടർന്ന് കുത്താനുപയോഗിച്ച കത്തി മുന്‍ വാതിലിലൂടെ വലിച്ചെറിഞ്ഞതിന് ശേഷം പോലീസിനെയും അടിയന്തിര സേവന വിഭാഗത്തെയും വിളിക്കുകയുമായിരുന്നു. സംഭവത്തിന് ദൃക്സാക്ഷികളായ അയല്‍ക്കാര്‍ അയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അയാള്‍ മരണമടയുകയായിരുന്നു.
ഏറെ സങ്കീര്‍ണ്ണമായ അന്തരീക്ഷമായിരുന്നു ഇവരുടെ കുടുംബത്തില്‍ എന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വെളിപ്പെടുത്തി. നെ കഴിഞ്ഞ ക്രിസ്ത്മസിന് നടന്ന ഒരു സംഭവത്തെ തുടര്‍ന്ന് ജെയിംസ്, ഭാര്യയും മക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതില്‍ നിന്നും കോടതി വിലക്കിയിരുന്നു.