web analytics

തവനൂർ സെൻട്രൽ ജയിൽ ഓഫീസർ ആത്മഹത്യ ചെയ്ത നിലയിൽ; മൃതദേഹം കണ്ടെത്തിയത് ജയിലിന് സമീപമുള്ള വാടക ക്വാർട്ടേഴ്സിൽ

തവനൂർ സെൻട്രൽ ജയിൽ ഓഫീസർ ആത്മഹത്യ ചെയ്ത നിലയിൽ; മൃതദേഹം കണ്ടെത്തിയത് ജയിലിന് സമീപമുള്ള വാടക ക്വാർട്ടേഴ്സിൽ

മലപ്പുറം തവനൂർ സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പാലക്കാട് ചിറ്റൂർ സ്വദേശിയായ എസ്. ബർഷത്ത് (29) ആണ് മരിച്ചത്.

ജയിലിന് സമീപമുള്ള വാടക ക്വാർട്ടേഴ്സിലാണ് മൃതദേഹം തൂങ്ങിമരിച്ച നിലയിൽ പോലീസ് കണ്ടെത്തിയത്. ഏഴ് മാസം മുമ്പാണ് ബർഷത്ത് തവനൂർ സെൻട്രൽ ജയിലിലേക്ക് സ്ഥലംമാറ്റം ലഭിച്ച് ചുമതലയേറ്റത്.

മലയാളി ജവാൻ മരിച്ച നിലയിൽ

വ്യാഴാഴ്ച പകൽ അദ്ദേഹം ഡ്യൂട്ടിയിലുണ്ടായിരുന്നു. തുടർന്ന് ജയിലിന് സമീപത്തെ ക്വാർട്ടേഴ്സിലേക്ക് മടങ്ങിയ അദ്ദേഹം, അടുത്ത ദിവസം രാവിലെയാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. മരണകാരണം വ്യക്തമാക്കുന്നതിന് വിശദമായ പരിശോധനയും നടപടികളും പുരോഗമിക്കുകയാണ്.

കുളിമുറിയിൽ കുളിക്കുന്നവർക്കും അമീബിക് മസ്തിഷ്കജ്വരം; കേരളത്തിൽ കേസ്സുകൾ വർദ്ധിക്കുന്നത് ആശങ്ക

അമീബിക് മസ്തിഷ്കജ്വരം മൂലം ഈ വർഷം മാത്രം 16 പേർ ജീവൻ നഷ്ടപ്പെട്ടിട്ടും പ്രതിരോധ നടപടികളിലും പഠനങ്ങളിലും ഫലപ്രദമായ ഏകോപനം ഇല്ലെന്നതാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.

1971 മുതൽ രാജ്യത്ത് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടുവരുന്നു. ഇതുവരെ ലഭ്യമായ കണക്കുകൾ പ്രകാരം, ഏറ്റവും കൂടുതൽ കേസുകൾ കേരളത്തിലാണ് റിപ്പോർട്ട് ചെയ്തത്.

മലിനജലത്തിൽ കുളിക്കുന്നവർക്ക് മാത്രമേ രോഗം ബാധിക്കുകയുള്ളുവെന്ന് കരുതിയിരുന്നെങ്കിലും, കുളിമുറിയിൽ കുളിക്കുന്നവർക്കും രോഗം കണ്ടെത്തിയതിനാൽ വിശദമായ പഠനങ്ങൾ അനിവാര്യമാണ്.

തിരുവനന്തപുരം ജില്ലയിൽ മാത്രം കഴിഞ്ഞ രണ്ട് വർഷത്തിനിടെ 51 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ആറുപേർ ജീവൻ നഷ്ടപ്പെടുത്തി.

സംസ്ഥാനത്തിന്റെ ജലസമൃദ്ധതയും വ്യാപകമായ ജലാശയങ്ങളും രോഗബാധിതരുടെ എണ്ണം വർധിക്കാൻ കാരണമാണെന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ.

രാജ്യാന്തര തലത്തിൽ അമീബിക് മസ്തിഷ്കജ്വരത്തിന്റെ മരണനിരക്ക് 97 ശതമാനമാണ്. എന്നാൽ, കേരളത്തിൽ അത് 24 ശതമാനമായി നിയന്ത്രിക്കാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ പ്രധാന നേട്ടമാണെന്നു അവകാശപ്പെടുന്നു.

മരുന്നുകളിലൂടെ മാത്രമല്ല, പ്രതിരോധ നടപടികളിലൂടെ വിജയം കൈവരിക്കാനാണ് വിദഗ്ധരുടെ അഭിപ്രായം. അമീബ ശരീരത്തിൽ പ്രവേശിക്കാതിരിക്കാനുള്ള മാർഗനിർദേശങ്ങൾ പൊതുജനങ്ങൾക്ക് വ്യക്തമാക്കണമെന്നും അവർ നിർദേശിക്കുന്നു.

ജലവിഭവ വകുപ്പിന്റെ കണക്കനുസരിച്ച്, കേരളത്തിൽ അരലക്ഷത്തോളം കുളങ്ങളുണ്ട്. കിണറുകൾ പോലെ ക്ലോറിനേഷൻ നടത്തുന്നത് പരിസ്ഥിതിക്ക് പ്രതികൂലമായതിനാൽ, കുളങ്ങൾ കൃത്യമായ ഇടവേളകളിൽ ശുചീകരിക്കണമെന്നാണ് വിദഗ്ധരുടെ നിർദേശം.

അതേസമയം, സംസ്ഥാനത്തെ ശുചിമുറി മാലിന്യത്തിൽ വെറും 16 ശതമാനം മാത്രമാണ് ശാസ്ത്രീയമായി സംസ്കരിക്കുന്നത്. ബാക്കിയുള്ളത് നേരിട്ട് മണ്ണിലേക്കാണ് ഒഴുക്കിവിടുന്നത്.

ബാക്ടീരിയകൾ കൂടുതലുള്ള ഇടങ്ങളിൽ അമീബയുടെ സാന്നിധ്യവും കൂടുതലായിരിക്കും. കൂടാതെ, കിണറുകളും മാലിന്യ ടാങ്കുകളും തമ്മിലുള്ള സുരക്ഷിത അകലം ഉറപ്പാക്കുന്നതിനും അടിയന്തര ഇടപെടൽ വേണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

spot_imgspot_img
spot_imgspot_img

Latest news

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

Other news

Related Articles

Popular Categories

spot_imgspot_img