web analytics

‘സനൂപ് ഡോക്ടറെ ആക്രമിക്കാനെത്തിയത് കൃത്യമായ ആസൂത്രണത്തോടെ, വെട്ടേറ്റപ്പോള്‍ ചിലര്‍ ആശുപത്രിക്ക് പുറത്ത് പൂത്തിരി കത്തിച്ച് ആഘോഷിച്ചു’; സൂപ്രണ്ട്

സനൂപ് ആസൂത്രണത്തോടെയാണ് ആശുപത്രിയിൽ എത്തിയതെന്ന് സൂപ്രണ്ട്

കോഴിക്കോട് ∙ താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്ക് നേരെയുണ്ടായ വെട്ടാക്രമണത്തിൽ പ്രതി സനൂപ് (40) കൃത്യമായ ആസൂത്രണത്തോടെയാണ് ആശുപത്രിയിൽ എത്തിയതെന്ന് ആശുപത്രി സൂപ്രണ്ട് ഗോപാലകൃഷ്ണൻ വ്യക്തമാക്കി.

സനൂപിന്റെ പിന്നിൽ മറ്റുള്ളവരും ഉണ്ടെന്ന സംശയമുണ്ടെന്നും സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടാകാമെന്നതിനു സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“കുട്ടിയുടെ മരണ സർട്ടിഫിക്കറ്റ് ലഭിക്കാത്തത് എന്തുകൊണ്ടാണ് എന്ന് വ്യക്തമല്ല. മുമ്പ് സനൂപ് വന്നപ്പോൾ വിഷയം പരിഹരിച്ചിരുന്നു. കുട്ടിക്ക് ചികിത്സ വൈകിയിട്ടില്ല,” എന്നും അദ്ദേഹം വ്യക്തമാക്കി.

“ഡോക്ടറിന് വെട്ടേറ്റപ്പോൾ ചിലർ ആശുപത്രിക്ക് പുറത്ത് പൂത്തിരി കത്തിച്ച് ആഘോഷിച്ചു. വിഷയം സമഗ്രമായി അന്വേഷിക്കണം.

തന്റെ റസ്റ്റോറന്റിലെ കിച്ചനിൽ സർപ്രൈസ് ഇൻസ്പെക്ഷൻ നടത്തി ഉടമ; സ്പോട്ടിൽ പിരിച്ചുവിട്ടത് മൂന്ന് ജീവനക്കാരെ..! കാരണം….

മുൻപ് സനൂപിന്റെ വിഷയത്തിൽ ഒരു സംഘടനാ നേതാവ് ഭീഷണിപ്പെടുത്തിയിരുന്നു. അതിനാൽ ഈ സംഭവത്തിന് പിന്നിൽ മറ്റാളുകളുമുണ്ടാകാമെന്ന് തോന്നുന്നു” അദ്ദേഹം വ്യക്തമാക്കി

സംഭവത്തിന്റെ പശ്ചാത്തലം:

അമീബിക് മസ്തിഷ്കജ്വരത്തെ തുടർന്ന് മരിച്ച ഒൻപതുകാരിയുടെ അച്ഛനായ സനൂപ്, “എന്റെ മോളെ കൊന്നവനല്ലേ!” എന്ന് ആക്രോശിച്ചുകൊണ്ട് അസി. സർജൻ ഡോ. പി.ടി. വിപിനെ (35) വെട്ടുകയായിരുന്നു. ഇയാൾ നീല ബാഗിൽ ഒളിപ്പിച്ചിരുന്ന വലിയ കൊടുവാളാണ് ഉപയോഗിച്ചത്.

വെട്ടേറ്റ ഡോ. വിപിനിനെ ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകി, പിന്നീട് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി.

ഡോക്ടറുടെ തലയോട്ടിയിൽ ആഴത്തിലുള്ള മുറിവ് ഉണ്ടായിരുന്നുവെങ്കിലും നില തൃപ്തികരമാണ് എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സനൂപ് സൂപ്രണ്ടിന്റെ മുറിയിലേക്ക് വാതിൽ തള്ളി കയറിയാണ് ആക്രമണം നടത്തിയത്.

സംഭവസമയത്ത് ഡോ. വിപിനാണ് അകത്ത് ഉണ്ടായിരുന്നത്. സൂപ്രണ്ട് തന്നെയാണ് ഡോക്ടർ എന്ന് തെറ്റിദ്ധരിച്ചാണ് ഇയാൾ ആക്രമിച്ചത്.

ജീവനക്കാർ പെട്ടെന്ന് ഇടപെട്ട് സനൂപിനെ മുറിയിൽ പൂട്ടി. പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തപ്പോൾ “ഞാൻ ഇനിയും വരും” എന്ന് പറഞ്ഞുവെന്നതാണ് ജീവനക്കാരുടെ മൊഴി.

ഓഗസ്റ്റ് 14-നാണ് സനൂപിന്റെ മകൾ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴേക്കും മരിച്ചത്.

ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് അന്ന് സനൂപ് ആരോപിച്ചിരുന്നു.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് സമഗ്രാന്വേഷണം ആരംഭിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

Other news

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ വിധി

മെഡിക്കൽ വിദ്യാർത്ഥിയിൽ നിന്നും തെരുവിലെ ഭിക്ഷക്കാരനിലേക്ക്; ഒരു ബാഗ് നഷ്ടപ്പെട്ടതോടെ മാറിമറിഞ്ഞ...

അക്കാദമിക് ലോകത്ത് അപൂർവ്വ റെക്കോർഡ്; 40 പേരെ ‘ഡോക്ടറാക്കി’ ഡോ. എൻ. അജിത്കുമാർ!

അക്കാദമിക് ലോകത്ത് അപൂർവ്വ റെക്കോർഡ്; 40 പേരെ ‘ഡോക്ടറാക്കി’ ഡോ. എൻ....

Related Articles

Popular Categories

spot_imgspot_img