മൂവാറ്റുപുഴയിൽ തെരുവുനായ ആക്രമണം; 15 പേർക്ക് കടിയേറ്റു, നായയെ തല്ലിക്കൊന്ന് നാട്ടുകാർ
കൊച്ചി: മൂവാറ്റുപുഴയിലെ വാളകം പഞ്ചായത്തിലെ മേക്കടമ്പ് മേഖലയിൽ തെരുവുനായയുടെ ആക്രമണത്തിൽ 15 പേർക്ക് ഗുരുതര പരിക്കേറ്റു.
നാട്ടിൻപുറങ്ങളിൽ ഓടിനടന്ന് ആളുകളെ കടിച്ചതിനെ തുടർന്ന് നാട്ടുകാർ നായയെ തല്ലിക്കൊന്നു.
നായയ്ക്ക് പേവിഷബാധയുണ്ടായിരുന്നുവെന്ന സംശയത്തോടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മണ്ണുത്തി മൃഗാശുപത്രിയിലേക്ക് അയച്ചു.
പേവിഷം സ്ഥിരീകരിക്കുന്നത് പരിശോധനയ്ക്ക് ശേഷം ആയിരിക്കും.
ഇന്നലെ ഉച്ചയോടെയാണ് ആദ്യ ആക്രമണം കുഞ്ഞക്കാലിൽ നടന്നത്. തുടർന്ന് നായ സി.ടി.സി കവലയിലും കടാതിയിലും ആളുകളെ കടിച്ചു.
പ്രധാനമായും കൈക്കും കാലിനുമാണ് പരിക്കേറ്റത്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ഇതോടൊപ്പം തൃശൂരിലെ മറ്റൊരു സംഭവത്തിൽ ഒന്നര വയസ്സുകാരൻ ഉൾപ്പെടെ അഞ്ചുപേർക്ക് തെരുവുനായയുടെ കടിയേറ്റു.
തൊഴിയൂർ രാപറമ്പിൽ അമ്മയുടെ മടിയിൽ ഇരിക്കുകയായിരുന്ന ഒന്നര വയസ്സുകാരൻ നിഷാനാണ് ഏറ്റവും ഗുരുതരമായി പരിക്കേറ്റത്. കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മൂന്ന് വയസ്സുകാരിയായ അഞ്ജലി, 10 വയസ്സുകാരിയായ കിസ്മത്ത്, 69 കാരിയായ എൽസി എന്നിവർക്ക് പരിക്കേറ്റതിനെ തുടർന്ന് ഇവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
English Summary:
In Muvattupuzha’s Valakom panchayat, a stray dog attacked residents across multiple localities, injuring around 15 people. Locals later killed the dog, suspecting it had rabies. The carcass has been sent for post-mortem to confirm the infection. The injured are under treatment in various hospitals.
In another incident in Thrissur, a stray dog attacked five people, including a one-and-a-half-year-old boy who suffered facial injuries. The child is being treated at Thrissur Medical College, while the others are admitted to Kunnamkulam Taluk Hospital.
stray-dog-attacks-muvattupuzha-thrissur-15-injured
stray dog attack, Muvattupuzha, Thrissur, rabies suspicion, Kerala news









